Monday 24 February 2014

[www.keralites.net] ????????????? ???? ????????????? ????? ? ??????????????????

 

നീതിവ്യവസ്ഥയെ വെളിപ്പെടുത്തുന്ന രണ്ട് തുറന്നുപറച്ചിലുകള്‍


 
നീതിവ്യവസ്ഥയെ വെളിപ്പെടുത്തുന്ന രണ്ട് തുറന്നുപറച്ചിലുകള്‍
ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലിയായ ജീവി ഏതാണെന്നറിയുമോ?
 
അതൊരു നായയാണ്. അതിന്‍െറ കുലവും വിലാസവും വഴിയേ പറയാം. ഈയിടെ പുറത്തുവന്ന രണ്ടു വെളിപ്പെടുത്തലുകളും അതിന്‍െറ തുടരൊഴുക്കുകളുമാണ് ഇത്തരമൊരു നിഗമനത്തിലത്തെിച്ചത്. അദ്ഭുതകരമല്ലെങ്കിലും ആകസ്മികമായ രണ്ടു തുറന്നു പറച്ചിലുകള്‍.
ആദ്യം- സ്വാമി അസിമാനന്ദയുടെ അഭിമുഖമാണ്. സത്യസന്ധവും ധീരവുമായ പത്രപ്രവര്‍ത്തനം നടത്തിയതിന്‍െറ പേരില്‍ കരിയറിന്‍െറ തുടക്കകാലത്തുതന്നെ കോര്‍പറേറ്റ്-ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്ന പഴയ 'ഫ്രീപ്രസ്' പത്രാധിപര്‍ വിനോദ് കെ. ജോസ് ആ വേട്ടയാടലുകള്‍ തന്നെ കൂടുതല്‍ കരുത്തനാക്കിയെന്ന് തെളിയിച്ച് പുറത്തിറക്കുന്ന കാരവന്‍ മാഗസിനില്‍ ലീന ഗീതാ രഘുനാഥ് തയാറാക്കിയ അഭിമുഖം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനേകരുടെ ജീവനെടുത്ത പല ബോംബു സ്ഫോടനങ്ങള്‍ക്കും പിന്നില്‍ ആരായിരുന്നുവെന്നതിന് കൃത്യമായ ദിശാസൂചി നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അതിലുള്ളത്. മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യവിട്ടുപോകണമെന്ന് ശഠിക്കുന്ന, ഈ ശത്രുക്കള്‍ക്കെതിരെ ചോര തിളക്കാത്തവര്‍ ഹിന്ദുക്കളല്ലെന്നും വിധിക്കുന്ന കാലുഷ്യത്തിന്‍െറ വിചാരധാര പിന്‍പറ്റുന്ന സംഘ്പരിവാര്‍ ആസൂത്രണം ചെയ്തവയാണ് മാലേഗാവ്-സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ എന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍െറ അറിവോടെയാണ് ഇവ നടപ്പാക്കിയതെന്നും അസിമാനന്ദ വ്യക്തമാക്കുന്നു. ഇതു മുഴുവന്‍ പുത്തന്‍ അറിവുകളല്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും അസിമാനന്ദ ഏതാനും വര്‍ഷംമുമ്പുതന്നെ തന്‍െറ കുറ്റ സമ്മതമൊഴിയില്‍ ഏറ്റുപറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്നായിരുന്നു അക്കാലത്ത് ഇതു സംബന്ധിച്ച ആര്‍.എസ്.എസ് വിശദീകരണം. എന്നാല്‍, ഇക്കാര്യമെല്ലാം ലോകമറിയണം എന്ന ലക്ഷ്യത്താല്‍ താന്‍ തുറന്നു പറയുകയാണ് എന്ന് 'കാരവന്‍'അഭിമുഖത്തില്‍ സ്വാമി വ്യക്തമാക്കുന്നു. നിരവധി മനുഷ്യരുടെ ജീവഹാനിയും അംഗഭംഗവും വരുത്തിയതിലൊതുങ്ങുന്നില്ല മേല്‍പറഞ്ഞ സ്ഫോടനങ്ങളുടെ വ്യാപ്തി. ഒരുപാടൊരുപാട് മുസ്ലിം ചെറുപ്പക്കാരുടെ ജീവിതം പാഴ്ക്കടലാസുപോലെ ചീന്തിയെറിയപ്പെട്ടു ആ പൊട്ടിത്തെറികളുടെ പേരില്‍. അപകര്‍ഷബോധത്താല്‍ മുമ്പേ കുനിഞ്ഞുപോയ സമുദായം അപമാനഭാരത്താല്‍ വളഞ്ഞൊടിഞ്ഞു. പരസ്പര വിശ്വാസം അമ്പേ തകര്‍ന്നു. തൊപ്പി ധരിച്ചൊരു താടിക്കാരന്‍ ഒരു പെട്ടിയോ സഞ്ചിയോ ഏന്തി കയറിയാല്‍ കമ്പാര്‍ട്ട്മെന്‍റിലെ സഹയാത്രികരുടെ ഹൃദയതാളം തെറ്റുമായിരുന്നു. സംഘടിതമായ നരഹത്യക്കൊപ്പം ഇത്തരമൊരു ഭീതിപരത്തലും വെറുപ്പിന്‍െറ രീതിശാസ്ത്രക്കാരുടെ ലക്ഷ്യമായിരുന്നിരിക്കണം. അസിമാനന്ദ അഭിമുഖത്തിന്‍െറ പൂര്‍ണ ശബ്ദരേഖ കാരവന്‍ പുറത്തുവിടുകയും അതു വ്യാജമെങ്കില്‍ തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എവിടെനിന്നോ വന്നു വീണെന്ന് പറയപ്പെടുന്ന ഇ-മെയിലുകളും ഭീഷണിക്കത്തുകളും മിസ്കോളുകളും സുപ്രധാന തെളിവുകളായി ഗണിച്ചല്ലെ ഒട്ടനവധി മനുഷ്യരെ നേരാംവണ്ണം വിചാരണ പോലും നടത്താതെ തടങ്കല്‍പാളയത്തില്‍ പൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടോ, ഇത്ര സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുണ്ടായിട്ടും പൊട്ടിത്തെറികളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്കു നേരെ വിരല്‍ചൂണ്ടാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ക്കു മുട്ടുവിറക്കുന്നു.
രണ്ടാം വെളിപ്പെടുത്തല്‍ വായനക്കാര്‍ ഊഹിച്ചതു പോലെ 'വിശുദ്ധ നരകം' തന്നെ. രാഷ്ട്രകുലപതിമാരും ന്യായാധിപ പ്രമുഖരും മുട്ടുകുത്തി വണങ്ങാന്‍ വരിനില്‍ക്കുന്ന അമൃതാനന്ദമയിയുടെ ആശ്രമത്തിലെ അപമാനങ്ങളെക്കുറിച്ചും ലൈംഗിക പീഡനങ്ങളെക്കുറിച്ചും മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ കാര്യങ്ങളും ഏറെക്കാലമായി അടക്കം പറച്ചിലായി കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ തന്നെയാണ്. അധികാരകേന്ദ്രങ്ങളെ സദാ ആലിംഗനം ചെയ്തു നില്‍ക്കുന്ന മഠവുമായി ബന്ധപ്പെട്ട ദുരൂഹ മരണം അന്വേഷിക്കാനത്തെിയ ഉദ്യോഗസ്ഥര്‍ നടത്തിയ പാദപൂജകളും പരസ്യമാണ്. ഇത്ര ഗുരുതരമായ ആരോപണം ഉയരുമ്പോഴും മഠത്തെ ന്യായീകരിക്കാനാണ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കു തിടുക്കം. നഴ്സുമാരുടെ സമരകാലത്ത് അതിക്രമം പ്രവര്‍ത്തിച്ചപ്പോഴും ഒരു ശസ്ത്രക്രിയയെ ചൊല്ലിയും അമൃതാനന്ദമയി സ്ഥാപനങ്ങളെ ചോദ്യംചെയ്തവര്‍ക്കെതിരെ ചെയ്ത പതിവ് തുടര്‍ന്നുകൊണ്ട് ഇക്കുറിയും ഫേസ്ബുക്കില്‍ പ്രതികരിച്ചവരുടെ പേരില്‍ പൊലീസ് സൈബര്‍ കേസ് എടുത്തിട്ടുണ്ട്. ഒരു പുസ്തകത്തില്‍ കണ്ട പരാമര്‍ശത്തിന്‍െറ പേരിലോ ഫേസ്ബുക് ചര്‍ച്ചയുടെ ചുവടുപിടിച്ചോ അമൃത മഠത്തിനെതിരെ നടപടിവേണമെന്നു പറയുന്നതില്‍ ന്യായമില്ല എന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ധൈര്യമുണ്ടെങ്കില്‍ നാട്ടില്‍ വന്ന് കേസുകൊടുക്കാന്‍ മദാമയെ വെല്ലുവിളിക്കുന്നവരുമുണ്ട്. അമൃതാനന്ദമയി മഠത്തെയും ബാലു സ്വാമിയെയും സാധ്വി ഗായത്രിയെയും ഒക്കെ മാറ്റിവെക്കുക.
ഗെയ്ല്‍ ട്രെഡ്വെല്‍ വള്ളിക്കാവ് ആശ്രമത്തില്‍ വന്നു താമസിച്ചതിനു പകരം കോവളത്തെയോ കുമരകത്തെയോ ഒരു റിസോര്‍ട്ടില്‍ വന്നാണ് താമസിച്ചത് എന്നു നിരൂപിക്കുക. റൂം സര്‍വീസിനു വന്ന ജീവനക്കാരന്‍ അപമര്യാദയായി പെരുമാറി എന്ന് ട്വിറ്ററില്‍ ഒരു വരി ട്വീറ്റി എന്നും വെക്കുക. നേരമിരുട്ടി വെളുക്കും മുമ്പേ കുടുംബത്തുകയറി ആ തൊഴിലാളിയുടെ ജനനേന്ദ്രിയം ഞെരിച്ചുടക്കുമായിരുന്നില്ലെ നമ്മുടെ പൊലീസ്? 
ഇവിടെയാണ് പത്തുവര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ ഒരു കേസിന്‍െറ തെളിവെടുപ്പിനിടയില്‍ ഒരാളെ നോക്കി കുരച്ച് പത്തുവര്‍ഷം തടവുജീവിതം സമ്മാനിച്ച നായയുടെ പ്രസക്തി. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവന്‍െറ ജാതിയും ദേശവും നോക്കി നിരപരാധിയെങ്കിലും തൂക്കുമരം വിധിച്ച് രാഷ്ട്രമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന, രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലാരെന്ന് വിളിച്ചു പറയുന്ന പുസ്തകത്തെ ദേശദ്രോഹകരമെന്ന് മുദ്രയടിക്കുന്ന ഏമാന്‍മാരുടെയും ന്യായാധിപ പടുക്കളുടെയും ഉള്ളിലിരിപ്പുകള്‍ ഇത്ര വ്യക്തമായി മനസ്സിലാക്കി കൃത്യനിര്‍വഹണം നടത്തിയ ആ നായയുടെ ബുദ്ധിസാമര്‍ഥ്യത്തെ എത്ര പ്രകീര്‍ത്തിച്ചാലാണ് മതിയാവുക?
 
സവാദ് റഹ്മാന്‍
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ??????? ?????????- ????? ??

 

"യുക്തി ചോര്‍ന്നുപോവുന്നിടത്താണ് 'ആത്മീയ കോളനി'കളുടെ അധിനിവേശം നടക്കുക. സമ്പത്തിന്‍െറ കേന്ദ്രീകരണവും നിശ്ശബ്ദരാക്കലും ബലപ്രയോഗവുമെല്ലാം ഈ കോളനികളുടെ സ്വഭാവമാണ്. ഈ കോളനിക്കുള്ളില്‍ നിന്ന് പുറത്തുവന്ന ഒരു അടിമയുടെ ആത്മകഥ നമ്മോട് പറയുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്. ഈ യാഥാര്‍ഥ്യങ്ങളെ അതിന്‍െറ ഗൗരവത്തില്‍ മുഖാമുഖം സംസാരിക്കാന്‍ പിണറായി വിജയനും വി.ടി. ബലറാമിനും ഒന്നോ രണ്ടോ ചാനലുകള്‍ക്കും മാത്രമാണ് കഴിഞ്ഞത്. മറ്റുള്ളവര്‍ എന്തുകൊണ്ട് നിശ്ശബ്ദരാവുന്നു? ആരെയാണ് അവര്‍ ഭയക്കുന്നത്? ആത്മീയകേന്ദ്രങ്ങളെന്ന പേരില്‍ (അത് ഏത് മതത്തിന്‍േറതുമാകട്ടെ) സ്ഥാപിതമായ നരകങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമില്ലേ?"
 

 

വിശുദ്ധ നരകങ്ങള്‍

വിശുദ്ധ നരകങ്ങള്‍
 
പണ്ടൊന്നും നാട്ടുദൈവങ്ങള്‍ അത്രയൊന്നും ഉച്ചത്തില്‍ സംസാരിച്ചിരുന്നില്ല. തന്‍െറ ദേശത്തിന്‍െറ നാലുവഴികള്‍ക്കപ്പുറത്തേക്ക് ഒന്നും കേള്‍ക്കണമെന്ന് അവരാഗ്രഹിച്ചിരുന്നുമില്ല. ഒറ്റ വിളക്കിന്‍െറ ഒരു മറ, അല്‍പം മഞ്ഞളോ എണ്ണയോ ചത്തെിപ്പൂവോ. തീര്‍ന്നു ആഗ്രഹങ്ങള്‍. നാട്ടുവെട്ടം പോലെ അത് രാത്രിയിലും പകലും നമുക്കിടയില്‍ ഒരാളെന്നപോലെ കൂടെനില്‍ക്കും. എന്‍െറ നാട്ടിലെ ദേവിയും പാവം പിടിച്ച ഒരാളായിരുന്നു. പണ്ട് ദേഷ്യക്കാരിയായിരുന്നുവെന്നും അതുകൊണ്ട് ചൂടുവെള്ളം തലയിലൊഴിച്ച് പേടിപ്പിച്ച് കിഴക്കോട്ടേക്ക് തിരിച്ചിരുത്തിയെന്നും മുന്നില്‍ അതിരുകെട്ടാത്ത കുളമുണ്ടാക്കി നോട്ടത്തിനെ ആ അതിരില്ലായ്മയ്ക്കുള്ളില്‍ തളച്ചു എന്നുമൊക്കെയാണ് നാട്ടുമിണ്ടാട്ടം. ഇങ്ങനെയുള്ള നാട്ടിന്‍പുറത്തേക്കാണ് തിരുവനന്തപുരത്തുനിന്നും കാലുവയ്യാത്ത ഒരു പുരുഷനും അയാളുടെ ഒരിക്കലും വര്‍ത്തമാനം നിലക്കാത്ത നാവുള്ള ഭാര്യയും അവരുടെ മൂന്നുമക്കളും താമസിക്കാനത്തെിയത്. അവരുടെ തിരുവനന്തപുരം ഭാഷയായിരുന്നു ഞങ്ങള്‍ അയല്‍ക്കാരുടെ ആദ്യകൗതുകം. പിന്നെ, അവരുടെ വര്‍ത്തമാനം നടന്നുപോവുന്ന വഴികളില്‍ ഇടക്കിടക്ക് വന്നു തലപൊന്തിച്ചു നോക്കിപ്പോവുന്ന ഒരു സ്ത്രീയിലേക്ക് കൗതുകത്തിന്‍െറ ഏണി ചാരിവെച്ചു. ഏണിപ്പടി ഇറങ്ങിവന്നവരെല്ലാം തങ്ങളുടെ നാവില്‍ മറന്നുപോവാതിരിക്കാന്‍ സൂക്ഷിച്ച ആ നാമം ഇടക്കിടക്ക് അയവെട്ടി. അങ്ങനെ ആ നാമം 'അമ്മ', 'മാതാ അമൃതാനന്ദമയി ദേവി', 'അമൃതാമനന്ദമയി' എന്നിങ്ങനെ മുറുകിയും അയഞ്ഞും കുടമാളൂരിന്‍െറ ചുറ്റിലും വലംവെച്ചു തുടങ്ങി. ഒരിക്കലുമടങ്ങാത്ത നാവുള്ള തിരുവനന്തപുരംകാരി സ്ത്രീ പിന്നീട് അമൃതാമനന്ദമയിയുടെ അദ്ഭുതപ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് ഞങ്ങളുടെ നാട്ടുച്ചകളെ വിസ്മയപ്പെടുത്തി. ആ വിസ്മയത്തിനൊടുവില്‍, അവരുടെ ചെലവില്‍ കുടമാളൂരില്‍ നിന്നും വള്ളിക്കാവിലേക്ക് ഒരു യാത്ര പുറപ്പെട്ടു. ആ യാത്ര ഒരു റിക്രൂട്ട്മെന്‍റായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
ഈ കാലമെല്ലാം ഓടിപ്പോയതിനു പിന്നാലെ വന്ന ഒരുകാലത്താണ് അമൃതാനന്ദമയിയുടെ അഭിമുഖം പകര്‍ത്താന്‍ വള്ളിക്കാവിലത്തെുന്നത്. ചോദ്യങ്ങള്‍ മഠത്തിലെ ഒരു സ്വാമി സൂക്ഷ്മമായി പരിശോധിച്ച് കുഴപ്പങ്ങളില്ല എന്നുറപ്പുവരുത്തിയ ശേഷമാണ് അഭിമുഖം അനുവദിക്കപ്പെട്ടത്. ചോദ്യങ്ങള്‍ക്കെല്ലാം ആത്മീയാകാശം തൊട്ട ഒരു മനസ്സിന്‍െറ ആഴം നിറഞ്ഞ ഉത്തരങ്ങളായിരുന്നില്ല ലഭിച്ചത്. വാര്‍ത്തുവെച്ച കുറേ ഉത്തരങ്ങള്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു അവര്‍ ചെയ്തത്. സാധാരണക്കാരിയായ ഒരു സ്ത്രീയില്‍ നിന്നും അതിലുമപ്പുറമുള്ള ഒരുത്തരം പ്രതീക്ഷിക്കുന്നതിലെ മൗഢ്യം സ്വയം തിരിച്ചറിയുക മാത്രമാണ് ആ നിമിഷം ചെയ്യേണ്ടതെന്ന ബോധ്യത്തില്‍ നിന്ന് അനാവശ്യമായ ഒരു ചോദ്യം തികട്ടി വന്നു: 'എന്തിനായിരുന്നു ഈ അഭിമുഖം? ആര്‍ക്കുവേണ്ടിയാണിത്?' ഗെയ്ല്‍ ട്രെഡ്വെലിന്‍െറ പുസ്തകവും ആ പുസ്തകം കുറച്ചെങ്കിലും മനുഷ്യര്‍ക്കിടയില്‍ തുടങ്ങിവെച്ച ചില സംസാരങ്ങളുമാണ് ഓര്‍മകളെ ഇങ്ങനെ ചേര്‍ത്തുവെക്കാന്‍ നിര്‍ബന്ധിച്ചത്.
ദൈവം ഉണ്ടോ? ദൈവമെന്ത്? എന്നീ ചോദ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ വയസ്സുണ്ട്. പല ഉത്തരങ്ങളിലും പലരും തടഞ്ഞു വീണിട്ടുമുണ്ട്. ആ ചോദ്യവും അന്വേഷണവും ഗെയ്ല്‍ ട്രെഡ്വെലിനെ എത്തിച്ചത് വള്ളിക്കാവിലാണ്. പിന്നീട് ഇരുപതു വര്‍ഷത്തെ വള്ളിക്കാവ് ജീവിതം. അമൃതാനന്ദമയിയുടെ ശരീരത്തിന്‍െറ തുടര്‍ച്ചയെന്നപോലെ ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ഗായത്രിയെ കണ്ടത് ഓര്‍മിക്കുന്നു. ഇന്ന് അവരുടെ വിശുദ്ധ നരകമെന്ന പുസ്തകം വായിക്കുമ്പോള്‍ വലിയ അദ്ഭുതമോ അമ്പരപ്പോ ഉണ്ടാവുന്നില്ല. ആ കാരണങ്ങളെ ഇങ്ങനെ അക്കമിടുന്നു.
ഒന്ന് -ആത്മീയ കേന്ദ്രങ്ങള്‍ യുക്തിരഹിതവും ജനാധിപത്യവിരുദ്ധവുമായ ജീവനവ്യവസ്ഥയിലാണ് നിലനില്‍ക്കുന്നത്. 
രണ്ട് -സാധാരണ മനുഷ്യന്‍െറ ശാരീരിക ഇച്ഛകളും അസുഖങ്ങളും 'ദൈവങ്ങള്‍' എന്ന് പേരിട്ട മനുഷ്യര്‍ക്കും ബാധകമാണ്. 
മൂന്ന് -ആജീവനാന്ത തടവിന് വിധിക്കപ്പെട്ട ഒരു മനുഷ്യന്‍െറ അവകാശങ്ങളെ ലംഘിച്ചുകൊണ്ടു മാത്രമേ ഇത്തരം കേന്ദ്രങ്ങള്‍ക്ക് തങ്ങളുടെ അതിജീവനം സാധ്യമാകൂ. 
നാല് -അന്വേഷണത്തിന്‍െറ ചലനങ്ങളെ അവസാനിപ്പിക്കുമ്പോഴേ ആത്മീയാചാര്യന്‍െറ / ആത്മീയാചാര്യയുടെ അധികാരം സ്ഥാപിതമാവൂ.
യുക്തി ചോര്‍ന്നുപോവുന്നിടത്താണ് 'ആത്മീയ കോളനി'കളുടെ അധിനിവേശം നടക്കുക. സമ്പത്തിന്‍െറ കേന്ദ്രീകരണവും നിശ്ശബ്ദരാക്കലും ബലപ്രയോഗവുമെല്ലാം ഈ കോളനികളുടെ സ്വഭാവമാണ്. ഈ കോളനിക്കുള്ളില്‍ നിന്ന് പുറത്തുവന്ന ഒരു അടിമയുടെ ആത്മകഥ നമ്മോട് പറയുന്നതും ഈ യാഥാര്‍ഥ്യങ്ങളാണ്. ഈ യാഥാര്‍ഥ്യങ്ങളെ അതിന്‍െറ ഗൗരവത്തില്‍ മുഖാമുഖം സംസാരിക്കാന്‍ പിണറായി വിജയനും വി.ടി. ബലറാമിനും ഒന്നോ രണ്ടോ ചാനലുകള്‍ക്കും മാത്രമാണ് കഴിഞ്ഞത്. മറ്റുള്ളവര്‍ എന്തുകൊണ്ട് നിശ്ശബ്ദരാവുന്നു? ആരെയാണ് അവര്‍ ഭയക്കുന്നത്? ആത്മീയകേന്ദ്രങ്ങളെന്ന പേരില്‍ (അത് ഏത് മതത്തിന്‍േറതുമാകട്ടെ) സ്ഥാപിതമായ നരകങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമില്ലേ?
എന്‍െറ നാട്ടില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട പലരും ഇന്നും ഈ ആത്മീയകോളനിയിലെ തടവുകാരാണ്. അമൃതാനന്ദമയി ഒരു അദ്ഭുതവും സൃഷ്ടിച്ചില്ല.
തിരുവനന്തപുരംകാരി സ്ത്രീയുടെ മൂത്തമകള്‍ കല്യാണം കഴിക്കില്ല, വള്ളിക്കാവ് മഠത്തില്‍ ചേര്‍ന്നാല്‍ മതിയെന്ന് വാശിപിടിച്ചു തുടങ്ങിയപ്പോള്‍ അവര്‍ അമ്മയെ ശപിച്ച് നാടുനീളെ നടന്നു. രഹസ്യമായി കരികുളങ്ങര ദേവിയുടെ നടക്കല്‍ വന്നു കരഞ്ഞു.
പാവം ദേവിക്ക് ഒന്നും മനസ്സിലായിക്കാണില്ല. കോര്‍പറേറ്റ് ദൈവങ്ങളോട് മത്സരിക്കാന്‍ മാത്രം ശക്തി എന്‍െറ നാട്ടിലെ പാവം ദേവിക്കില്ല. അവര്‍ക്കൊപ്പം ദേവിയും കരഞ്ഞുകാണും. അല്ലാതെന്തു ചെയ്യാന്‍?
 
ഉണ്ണി ആർ
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Secret of Managing Stress

 

A young lady confidently walked around the room while reading and explaining stress management to an audience with a raised glass of water, and everyone knew she was going to ask the ultimate question: 'half empty or half full?'..... She fooled them all... "How heavy is this glass of water?" she inquired with a smile.

Answers called out ranged from 8 oz. to 20 oz.

She replied, "The absolute weight doesn't matter. It depends on how long I hold it. If I hold it for a minute, that's not a problem. If I hold it for an hour, I'll have an ache in my right arm. If I hold it for a day, you'll have to call an ambulance. In each case it's the same weight, but the longer I hold it, the heavier it becomes."

She continued, "and that's the way it is with stress. If we carry our burdens all the time, sooner or later, as the burden becomes increasingly heavy, we won't be able to carry on."

"
As with the glass of water, you have to put it down for a while and rest before holding it again. When we're refreshed, we can carry on with the burden - holding stress longer and better each time practiced.

So, as early in the evening as you can, put all your burdens down. Don't carry them through the evening and into the night... pick them up tomorrow.

Whatever burdens you're carrying now, let them down for a moment. Relax, pick them up later, after you've rested. Life is short. Enjoy it and the now 'supposed' stress that you've conquered!
"


Remember, STRESS is something we do to ourselves!
1 * Accept the fact that some days you're the pigeon, and some days you're the statue!

2 * Always keep your words soft and sweet, just in case you have to eat them.

3 * Always read stuff that will make you look good if you die in the middle of it.

4 * Drive carefully... It's not only cars that can be recalled by their makers...
 
5 * If you can't be kind, at least have the decency to be vague.

6 * If you lend someone $20 and never see that person again, it was probably worth it.

7 * It may be that your sole purpose in life is simply to serve as a warning to others.
 
8 * Never buy a car you can't push.

9 * Never put both feet in your mouth at the same time, because then you won't have a leg to stand on.

10 * Nobody cares if you can't dance well. Just get up and dance.

11 * Since it's the early worm that gets eaten by the bird, sleep late.

12 * The second mouse gets the cheese.

13 * When everything's coming your way, you're in the wrong lane.

14 * Birthdays are good for you. The more you have, the longer you live.

15 * You may be only one person in the world, but you may also be the world to one person.

16 * Some mistakes are too much fun to make only once.

17 * We could learn a lot from crayons. Some are sharp, some are pretty and some are dull. Some have weird names and all are different colors, but they all have to live in the same box.

18 * A truly happy person is one who can enjoy the scenery on a detour.

19 * Have an awesome day and know that someone thought about you today.

20 * It was me, your friend!

 

 
Mohan K. Ponnath

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Every Photo Has a Story Behind It...

 

Every Photo Has a Story...

Some photos make you laugh, some sigh, and some you can just look at for hours! This collection has something for everyone, and I have enjoyed it immensly.

Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net
 
Fun & Info @ Keralites.net

Submitted by: David Crain


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___