Sunday 2 December 2012

[www.keralites.net] നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം

 

നാട്ടിലിറങ്ങുന്ന കടുവ, റോഡിലിറങ്ങുന്ന ജനം

വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുന്ന അവസ്ഥ. വന്യജീവികളും മനുഷ്യരും തമ്മില്‍ കാലങ്ങളായി നിലനിന്ന പരസ്പരധാരണ തെറ്റുകയാണ്.


വന്യജീവി സംരക്ഷണത്തിനൊപ്പം കാടുമായി ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്നതാകണം യഥാര്‍ഥ വനസംരക്ഷണം. മനുഷ്യരും വന്യജീവികളും തമ്മില്‍ പരസ്പരധാരണ കൂടിയേ തീരൂ. എന്നാല്‍, വയനാട്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ആ പരസ്പരധാരണയുടെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

യഥാര്‍ഥത്തില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള 'കലഹങ്ങളു'ടെ കഥ പുതിയതല്ല. മൃഗ ആരാധനയോളം പഴക്കമില്ലെങ്കിലും, ഭാരതത്തില്‍ മനുഷ്യ - മൃഗ കലഹങ്ങളുടെ ഏറ്റവും പുരാതനമായ രേഖ അഞ്ച്-ആറ് നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. അംഗരാജ്യത്ത് ആനകളുടെ ശല്യം ഉണ്ടായതായി ഗജശാസ്ത്രത്തില്‍ എഴുതിയിരിക്കുന്നു.

ഗജത്തെ ആരാധിക്കുന്ന, നാഗങ്ങളെ ആരാധിക്കുന്ന, ഗോമാതാവിനെയും, കടുവയെയും വാഹനമാക്കിയ ദൈവങ്ങളെയും, പര്‍വതപുത്രിയെയും, ഭൂമാതാവിനെയും, അഗ്‌നി-വായു-ജല ദേവതകളെയും, കടുവയെ തന്നെയും (മദ്ധ്യ ഇന്ത്യയിലെ ആദിവസിസമൂഹത്തിന് കടുവ ദൈവമാണ്) ആരാധിക്കുന്നവരെ സംബന്ധിച്ച്, പ്രകൃതിശാസ്ത്രം ദൈവഭയത്തിലൂന്നിയ ജൈവസംരക്ഷണമായി മാറിയിരുന്നു.

വന്യമൃഗസംരക്ഷണത്തിന് നമ്മള്‍ പ്രാധാന്യം നല്‍കുന്നതിന് പിന്നില്‍ പല ഘടകങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും പ്രധാനം അതിന്റെ പാരിസ്ഥിതികമായ ഘടകം തന്നെ. സാമ്പത്തികവും സൗന്ദര്യശാസ്ത്രപരവുമായ സംഗതികള്‍ സംരക്ഷണത്തിന് വര്‍ധിതമൂല്യം നല്‍കുന്നു.

മേല്‍പ്പറഞ്ഞവയിലെ പാരിസ്ഥിതിക ഘടകം പരിശോധിച്ചു നോക്കാം. ഉദാഹരണത്തിന് ഇപ്പോള്‍ വയനാട്ടില്‍നിന്നുള്ള വാര്‍ത്തകളില്‍ നിറയുന്ന കടുവ, കാട്ടിലെ പ്രധാനജീവികളിലൊന്നാണ് ('പതാകവാഹകയിനം' എന്നുതന്നെ പറയാം). കടുവകളുടെ എണ്ണം കുറയുന്നത്, കടുവ ഉള്‍പ്പെട്ട ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും, അതിലെ ജൈവവൈവിധ്യത്തിന്റെയും ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരു കടുവയ്ക്ക് സൈ്വര്യമായി ജീവിക്കാന്‍ ഏഴ് മുതല്‍ പത്ത് ചതുരശ്ര കിലോമീറ്റര്‍ വരെ കാട് വേണം. കടുവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്രയും വനം നമ്മള്‍ കാക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ചെയ്യുന്നത് ആ കാടിനെയും, അതിലെ മരങ്ങളെയും ചെടികളെയും ജീവികളെയും സൂക്ഷ്മജീവികളെയും മഴയെയുമൊക്കെ വരുംതലമുറകള്‍ക്കായി സംരക്ഷിക്കുകയാണ്! സുസ്ഥിരവികസനം എന്നതിന്റെ ഒരു വേറിട്ട തലമാണിത്.

ഇതിന്റെ സാമ്പത്തികവശം ചിന്തിച്ചുനോക്കാം. വനവിഭവങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം എന്നുമാത്രം അതിനെ കണ്ടാല്‍ പോര. വന്യജീവി ടൂറിസം പോലുള്ള സംഗതികള്‍ പുതിയ കാലത്ത് വരുമാനത്തിന്റെ ഒരു ഖനി തന്നെയാണ്. സൗന്ദര്യശാസ്ത്രപരമായി ചിന്തിച്ചാല്‍, പകൃതിയുടെ തനതുഭംഗി തന്നെയാണ് മനുഷ്യനെ ഏറ്റവും കൂടുതല്‍ ആഹ്ലാദിപ്പിക്കുന്ന ഘടകം.

കാട് നശിക്കുമ്പോള്‍

നഗരവത്ക്കരണത്തിനും കൃഷിക്കും വേണ്ടി കാടു നശിപ്പിച്ചതിന്റെ തിക്തഫലം കാടിന്റെ നാശത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കാട്ടിലെ ജീവികളെ, മരത്തിനെ, മണ്ണിനെ, മഴയെ ഒക്കെ കാടിന്റെ നാശം മാറ്റിമറിച്ചു. അതിന്റെ ഫലം ഇന്ന് വര്‍ധിച്ചു വരുന്ന മനുഷ്യ -വന്യജീവി സംഘര്‍ഷത്തില്‍ എത്തിനില്‍ക്കുന്നു.

'ലിവിങ് വിത്ത് വൈല്‍ഡ്‌ലൈഫ്' എന്ന ലേഖനത്തില്‍
ക്ലാഡിയോ സില്ലെരോ-സുബിരി, രാമന്‍ സുകമാര്‍, ആഡ്രിയന്‍ ട്രെവിസ് എന്നിവര്‍ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. വിഭവങ്ങള്‍ക്കു വേണ്ടിയുള്ള മത്സരം (ഡാര്‍വിന്‍ പറഞ്ഞ അതിജീവനത്തിനായുള്ള പോരാട്ടം) ആണ് മനുഷ്യ-വന്യമൃഗ കലഹങ്ങള്‍ക്ക് പ്രധാന കാരണം.


ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സസിലെ ഗവേഷകനായ സുകുമാര്‍, ആനകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. കാടിന്റെ വെട്ടിമുറിക്കലും, കാട്ടിലേതിന് പകരം കൃഷിയിടങ്ങളിലെ രുചികരമായ വിളകളുടെ ലഭ്യതയുമാണ് കാട്ടാനകളെ പ്രധാമായും നാട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയിട്ടുള്ളത്. ഒറ്റയാന്‍മാരുടെ 'സാഹസവു' ഇതിന് കാരണമാകാറുണ്ട്. (ആറളം വന്യജീവിസംരക്ഷണ മേഖലയിലെ ആനകളെ ജനവാസകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് കാട്ടിനുള്ളിലെ തെങ്ങുകൃഷിയാണത്രേ!)

കടുവകളുടെ കാര്യം പരിഗണിക്കാം. അവയുടെ സ്വാഭാവിക വാസമേഖലയുടെ ചുരുങ്ങല്‍, ഇരകളുടെ ലഭ്യതക്കുറവ്, അംഗസംശ്യയിലെ വര്‍ധന, ഭക്ഷണത്തിനും വാസമേഖലയ്ക്കും വേണ്ടിയുള്ള മത്സരം ഒക്കെ നാട്ടിലേക്കിറിങ്ങാന്‍ അവയെ പ്രേരിപ്പിക്കുന്നു. ഒറ്റ ദിവസം തന്നെ കിലോമീറ്ററുകള്‍ താണ്ടുന്ന മൃഗമാണ് കടുവ. സ്വാഭാവിക ആവാസവ്യവസ്ഥ ശോഷിക്കുമ്പോള്‍ അവ ഏങ്ങോട്ടാണ് പോവുക?

മധ്യ ഇന്ത്യന്‍ മേഖലകളിലെ 'നാട്ടിന്‍പുറങ്ങളിലെ പുലികളെ'ക്കുറിച്ച് പ്രമുഖ വന്യജീവി ഗവേഷക വിദ്യ ആത്രേയ പഠനം നടത്തിയിട്ടുണ്ട്. പകല്‍ മനുഷ്യര്‍ നടക്കുന്ന വഴികള്‍ ഒഴിവാക്കുന്ന പുലികള്‍, ശരിക്കുപറഞ്ഞാല്‍ അവര്‍ക്കിടയില്‍ തന്നെയാണ് കഴിയുന്നതെന്ന് ആത്രേയ പറയുന്നു. ചുറ്റുമുള്ള കാടുകളെക്കാള്‍ നാട്ടിലാണ് അവ കഴിയുന്നത്. അവയെ സംരക്ഷിക്കാന്‍ മനുഷ്യരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അവര്‍ പറയുന്നു.

കടുവ സംരക്ഷണം

ഭാരതത്തിന്റെ ദേശീയമൃഗമാണ് കടുവ. 'പാന്തെര ടൈഗ്രിസ്' (Panthera tigris) എന്ന് ശാസ്ത്രീയനാമം. കടുത്ത ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാന്‍ ദേശീയ തലത്തില്‍ നടപ്പാക്കിയ ബൃഹത് പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍.

1973 ഏപ്രിലില്‍ 'പ്രോജക്ട് ടൈഗര്‍്' പദ്ധതി ഉത്ഘാടനം ചെയ്യവെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പറഞ്ഞ വാക്കുകള്‍ കടുവാ സംരക്ഷണത്തിന്റെ നയം വ്യക്തമാക്കുന്നു. 'കടുവകളെ ഒറ്റപ്പെട്ട തുരുത്തുകളില്‍ സംരക്ഷിക്കാനാവില്ല' -ഇന്ദിരാ ഗാന്ധി പറഞ്ഞു. വിസ്തൃതവും സങ്കീര്‍ണവുമായ ഒരു ആവാസവ്യവസ്ഥ ആവശ്യമുള്ള ജീവിയാണത്. മനുഷ്യന്റെ നുഴഞ്ഞുകയറ്റവും, വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഫോറസ്ട്രി പ്രവര്‍ത്തനവും, കാലിമേയ്ക്കലുമെല്ലാം കടുവയുടെ വാസമേഖലകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു, അവര്‍ ചൂണ്ടിക്കാട്ടി.

Fun & Info @ Keralites.netപതിനൊന്നാം പദ്ധതി പ്രകാരം 2010-2011 കാലയളവില്‍ കടുവാ സംരക്ഷണത്തിന് കേന്ദ്രം കേരളത്തിന് അനുവദിച്ചത് 323.46 ലക്ഷം രൂപയാണ്. വനങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇക്കോ-ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, പുനരധിവാസപദ്ധതികള്‍ തുടങ്ങിയവയ്ക്കുള്ളതാണ് ഈ തുക പ്രധാനമായും എന്ന് വിദഗ്ധര്‍ പറയുന്നു.

1972 ലെ വന്യജീവി സംരക്ഷണ നിയമം, 2003 ജനവരിയില്‍ ഭേദഗതി വരുത്തി പരിഷ്‌ക്കരിക്കുകയുണ്ടായി. നിയമത്തില്‍ ഒന്നാം ഷെഡ്യൂളില്‍ പെടുത്തിയിട്ടുള്ള ജീവിയാണ് കടുവ. അതിന്റെ വിശദാംശങ്ങള്‍ പ്രോജക്ട് ടൈഗര്‍ സൈറ്റില്‍ ലഭ്യമാണ്. പതിനായിരം രൂപ പിഴയും മുന്നു മുതല്‍ ഏഴു വര്‍ഷംവരെ ജയില്‍വാസവും ലഭിക്കാവുന്ന കുറ്റമാണ് കടുവ വേട്ട. വംശനാശഭീഷണി നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്‍. അതിന്റെ ചുവപ്പുപട്ടികയില്‍ 1986 ല്‍ തന്നെ കടുവയെ ഉള്‍പ്പെടുത്തിയിരുന്നു.

'ജനപങ്കാളിത്തം' അനിവാര്യം

ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ഇന്ത്യന്‍ കാടുകളില്‍ 40,000 കടുവകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. 2010 ലെ ടൈഗര്‍ സെന്‍സസ് പ്രകാരം ദയനീയമായ ഒരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. കടുവകളുടെ എണ്ണം വെറും 1706 ആയി ചുരുങ്ങിയിരിക്കുന്നു.

വനംവകുപ്പും ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയും സംയുക്തമായി നടത്തിയ കണക്കെടുപ്പ് അനുസരിച്ച്, ഇപ്പോള്‍ പ്രശ്‌നബാധിത പ്രദേശമായി മാറിയിട്ടുള്ള വയനാട് വന്യജീവിമേഖലയില്‍ ആകെയുള്ളത് ഏതാണ്ട് 80 കടുവകളാണ്. ഇത്രകാലവും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്രയും കടുവകളെ സംരക്ഷിക്കാന്‍ കഴിഞ്ഞു. നാളെയോ?


കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, നമ്മുടെ വനസംരക്ഷണപ്രദേശങ്ങള്‍ ഇന്ത്യയുടെ മൊത്തം പ്രദേശത്തിന്റെ വെറും നാലു ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ ജനപങ്കാളിത്തത്തില്‍ ഊന്നിയ വനസംരക്ഷണപ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യം നല്‍കണമെന്ന് 2002 ലോ 'നാഷണല്‍ വൈല്‍ഡ് ലൈഫ് ആക്ഷന്‍ പ്ലാന്‍' നിഷ്‌ക്കര്‍ഷിക്കുന്നു.

പൊതുജനപങ്കാളിത്തത്തോടെയുള്ള കടുവ സംരക്ഷണ പ്രവര്‍ത്തനത്തിന് ഏറ്റവും മികച്ച ഉദാഹരണം കേരളത്തില്‍ തന്നെയുണ്ട്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വാണ് ഒരു മികച്ച ഉദാഹരണം. മറ്റൊന്ന് പെരിയാര്‍ കടുവാ സങ്കേതം. പെരിയാര്‍ കടുവാസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഏതാണ്ട് 40,000 പേരെ 72 ഇക്കോ-ഡെവലപ്‌മെന്റ് കമ്മറ്റികളിള്‍ ഉള്‍പ്പെടുത്തിയാണ് സംരക്ഷണ പ്രവര്‍ത്തനം നടക്കുന്നത് (അവലംബം: http://projecttiger.nic.in/wildlifeprotection.asp). പെരിയാര്‍ ഫൗണ്ടേഷന്റെ വരുമാനത്തില്‍ 40 ശതമാനവും ചുറ്റുമുള്ള ഗ്രാമങ്ങളുടെ ഉന്നമനത്തിനാണ് ഉപയോഗിക്കുന്നത്.

പീച്ചിയിലെ സംസ്ഥാന വനഗവേഷണകേന്ദ്രത്തിലെ ഡോ.എസ്.ശങ്കര്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 2010 ല്‍ ഒരു പഠനം നടത്തുകയുണ്ടായി. പഠനമനുസരിച്ച്, ആ വന്യജീവി മേഖലയില്‍ ആദിവാസികളും അല്ലാത്തവരുമായ ആളുകള്‍ കഴിയുന്ന 110 സെറ്റില്‍മെന്റുകള്‍ സ്ഥിതിചെയ്യുന്നു. കോര്‍ ഏര്യയില്‍ മാത്രം 20 സെറ്റില്‍മെന്റുകളുണ്ട്.

ആ സെറ്റില്‍മെന്റില്‍ കഴിയുന്ന ജനങ്ങളും വനംവകുപ്പും എപ്പോള്‍ കൈകോര്‍ക്കുന്നുവോ, അപ്പോള്‍ മാത്രമേ വയനാട്ടില്‍ യഥാര്‍ഥ സംരക്ഷണം മൃഗങ്ങള്‍ക്കും, യഥാര്‍ഥ ജീവിതസാഹചര്യം മനുഷ്യര്‍ക്കും ലഭിക്കൂ എന്നതാണ് വാസ്തവം.

(സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കോഴിക്കോട് 'വെസ്റ്റേണ്‍ ഗാട്ട് റീജണല്‍ സെന്ററി'ല്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ആണ് ലേഖിക)
 Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Sales & Marketing executive required

 
__,_._,___

[www.keralites.net] 15 THINGS YOU DON'T KNOW ABOUT THE HUMAN BODY

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ന്യൂ ജനറേഷന്‍ വാറുണ്ണിമാര്‍

 

ജാതിയോ മതമോ രാഷ്ട്രീയമോ വിദേശബന്ധമോ ഇല്ലാത്ത, തികച്ചും നിരായുധനായ, പ്രകൃതിയോടിണങ്ങി ജീവിക്കുന്ന എന്നാല്‍ വംശനാശഭീഷണി നേരിടുന്ന ഒരു കടുവയെ വെടിവച്ചുകൊന്നതിന്‍റെ വിജയം ആഘോഷിക്കുന്ന ദിവസമാണിന്ന്. വയനാടിനെ വിറപ്പിച്ച കടുവ, വയനാട്ടില്‍ ഭീതി പരത്തിയ കടുവ എന്നൊക്കെ വര്‍ണിച്ച് മാധ്യമങ്ങളും തികച്ചും അശാസ്ത്രീയമായ ഒരു ഓപ്പറേഷനു ഹ്യുമന്‍ ഇന്‍ററസ്റ്റ് നല്‍കി വിറ്റഴിക്കുകയാണ്. കടുവയെ കൊന്നതിലൂടെ ഇവിടെ ഒരും ഒന്നും നേടിയിട്ടില്ല എന്നു മാത്രമല്ല, വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നതിനു ജനകീയപിന്തുണ തേടുകയാണ് ചെയ്യുന്നത്. നാട്ടിലിറങ്ങിയ കടുവയെ വെടിവച്ചുകൊന്നു എന്നതില്‍ അഭിമാനം കൊള്ളുന്ന ദിവസം തന്നെ കേരളത്തില്‍ 44,420 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന വാര്‍ത്ത കാട് നാടാവുന്നതെങ്ങനെയെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കൂടിയാവുകയാണ്.
മാധ്യമങ്ങള്‍ പറയുന്നതുപോലെ കടുവ വയനാടിനെ വിറപ്പിക്കുകയോ വയനാട്ടില്‍ ഭീതി പരത്തുകയോ ചെയ്തിട്ടില്ല. അത് ചെയ്തത് വയനാട്ടുകാര്‍ തന്നെയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നുണക്കഥകളും കേട്ടുകേഴ്‍വികളും പ്രചരിപ്പിച്ചും രാഷ്ട്രീയമുതലെടുപ്പു നടത്തിയും അവിടെ ഭീതി പരത്തിയത് ബുദ്ധിയും വിവേകവുമുള്ള മനുഷ്യരാണ്. കടുവയുമായി മൂന്നു മിനിറ്റോളം മുഖാമുഖം നോക്കി നിന്ന ചേട്ടത്തിയും തലയ്‍ക്കു മുകളിലൂടെ ജംപ് ചെയ്യുമ്പോള്‍ കടുവയുടെ നഖം കൊണ്ട് താടിയില്‍ പോറല്‍ വീണ പെണ്‍കുട്ടിയും കടുവ വിലങ്ങനെ ചാടുമ്പോള്‍ സഡണ്‍ ബ്രേക്കിട്ട ബസ് ഡ്രൈവറും തുടങ്ങി കടുവക്കഥകളിലെ കഥാപാത്രങ്ങള്‍ക്കു പഞ്ഞമില്ല.
ജനവാസമേഖലയില്‍ എത്തിയ കടുവയെ വെടിവച്ചുകൊന്ന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത് വലിയ കാര്യമല്ലേ എന്നു ചിലപ്പോള്‍ വയനാട്ടുകാര്‍ ചോദിക്കും. കടുവസഞ്ചാരമുള്ള കാടും സോ കോള്‍ഡ് ജനവാസകേന്ദ്രവും തമ്മിലുള്ള ദൂരമെത്രയാണെന്നൊരു മറുചോദ്യമുണ്ട് അവരോട്. പലയിടത്തും അത് ഏതാനും മീറ്ററുകള്‍ മാത്രമാണ്. ജനക്കൂട്ടത്തിന്‍റെ ആവേശവും അവരുടെ പ്രീതി പിടിച്ചുപറ്റാനുള്ള മാധ്യമങ്ങളുടെ മല്‍സരവും പിടിച്ചുനില്‍ക്കാന്‍ മറ്റുവഴികളില്ലാതായ ഭരണസംവിധാനവും ചേര്‍ന്ന് ഒരു കടുവയെ കൊന്നു എന്നത് കുറ്റബോധത്തോടെയേ സമ്മതിക്കാനാവൂ. ആ കടുവയെ വെടിവച്ചുകൊന്നത് നമ്മുടെ എല്ലാം പരാജയമാണ്. കടുവയെ ഭീകരനായി ചിത്രീകരിച്ചതുകൊണ്ട് നമ്മള്‍ ചെയ്തത് ശരിയായി എന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്താനായേക്കും. പക്ഷെ, നമ്മള്‍ ചെയ്തത് തെറ്റാണ് എന്നതില്‍ സംശയമില്ല.
വയനാട്ടില്‍ കടുവസങ്കേതം വരുന്നു എന്ന വാര്‍ത്തയോടുള്ള ആദ്യപ്രതിഷേധങ്ങളില്‍ നിന്നാണ് കടുവ എന്നത് ലോകത്തെ ഏറ്റവും ഭീകരനായ ജീവിയായി ചിത്രീകരിക്കപ്പെടുന്നത്. മനുഷ്യന്‍ കയ്യേറിയും വെട്ടിപ്പിടിച്ചും സങ്കേതമാക്കിയ ഭൂമി കടുവയ്‍ക്കു വിട്ടുകൊടുക്കുന്നതിനെക്കാള്‍ എല്ലാ കടുവകളെയും കൊല്ലുക എന്ന മികച്ച ഓപ്ഷന്‍ മുന്നോട്ടു വച്ചാല്‍ വയനാട്ടില്‍ പലരും അത്‍ കയ്യടിച്ചു സ്വീകരിച്ചേക്കും. റിയല്‍ എസ്റ്റേറ്റുകാരെ സംബന്ധിച്ചിടത്തോളം കാട് എന്നത് ഒരു ഡെഡ് ഇന്‍വെസ്റ്റ്മെന്‍റാണ്. സ്ലോട്ട് തിരിച്ച് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്ത എല്ലാ ഭൂമിയും അവരെ സംബന്ധിച്ച് വേസ്റ്റ് ആണ്. പറഞ്ഞു വന്നത്, വയനാട്ടില്‍ ഭീതി പരത്തിയതും വയനാടിനെ വിറപ്പിച്ചതും കൊല ചെയ്യപ്പെട്ട കടുവയല്ല, ആ കടുവയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മുതലെടുപ്പ് നടത്തിയ റിയല്‍ എസ്റ്റേറ്റുകാരും രാഷ്ട്രീയനേതാക്കന്‍മാരും ചിലയിനം മുതലാളിമാരുമടങ്ങുന്ന ന്യൂ ജനറേഷന്‍ വാറുണ്ണിമാരാണ്. ജനത്തെ ഭയപ്പെടുത്തി നിര്‍ത്താനാവുന്നിടത്തോളം കാലം അവര്‍ക്ക് ലാഭം മാത്രമേയുള്ളൂ.
കടുവ നാട്ടിലിറങ്ങി ആളെപ്പിടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. കടുവ നാട്ടിലിറങ്ങി എന്നു പറയുന്നതു തന്നെ തെറ്റാണ്. ആളുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ കാടെത്ര നാടെത്ര എന്നത് വേര്‍തിരിച്ചറിയണമെങ്കില്‍ സര്‍വേകള്‍ പലതു നടത്തേണ്ടി വരും. ന്യൂസ് അവര്‍ പരിസ്ഥിതിവാദികള്‍ പോലും കടുവയോട് ചെയ്തത് എത്ര വലിയ പരിസ്ഥിതിവിധ്വംസക പ്രവര്‍ത്തനമാണെന്നു തിരിച്ചറിയുന്നില്ല എന്നതു ഖേദകരമാണ്. കടുവയുടെ മരണം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇത് ഇത്രയും പ്രോല്‍സാഹിപ്പിച്ച് ഈ അവസ്ഥയിലെത്തിച്ചത് എന്നത് പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. ഈ ദിവസങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ വായിച്ചാല്‍ തന്നെ സംഗതി മനസ്സിലാവും.
നാലുവശവും കാടുള്ളതാണ് വയനാട്ടിലെ ആളുകള്‍ നേരിടുന്ന പ്രധാനവെല്ലുവിളി എന്ന് ഏറെക്കുറെ എല്ലാ മാധ്യമങ്ങളും പറയുന്നുണ്ട്. വയനാട് ജനവാസമേഖല യുഗയുഗാന്തരങ്ങളായി അങ്ങനെ നിലനില്‍ക്കുകയും കാട് മെല്ലെ മെല്ലെ വയനാടിനു ചുറ്റും ഗൂഢോദ്ദേശ്യത്തോടെ വളര്‍ന്നു വരികയുമായിരുന്നു എന്നേ ഈ വാര്‍ത്തകള്‍ വായിച്ചാല്‍ തോന്നൂ. പിന്നെ കടുവ പിടിക്കുന്ന മൃഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭീകരമായ നഷ്ടപരിഹാരം കുറെയധികം വളര്‍ത്തുമൃഗങ്ങളുടെ ജീവനെടുത്തു.കടുവക്കഥകളെഴുതി പത്രക്കാര്‍ക്കും അത് വായിച്ച് അവിടുത്തെ ജനങ്ങള്‍ക്കും ഭ്രാന്തു പിടിച്ചു എന്നു പറയുന്നതാവും ശരി. സാംപിളിന് രണ്ടു വാര്‍ത്തകള്‍ പകര്‍ത്താം.
തോല്‍പ്പെട്ടി: തിരുനെല്ലി പഞ്ചായത്തില്‍ വീണ്ടും കടുവാ ആക്രമണം. തോല്‍പ്പെട്ടി കക്കേരിയില്‍ വനാതിര്‍ത്തിയില്‍ മേയാന്‍വിട്ട പോത്തിനെ കടുവാക്കൂട്ടം പിടികൂടി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കക്കേരി പൗര്‍ണമി സ്വശ്രയസംഘത്തിന്റെ പോത്തിനെയാണ് കടുവകള്‍ പിടിച്ചത്. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ സ്വാശ്രയസംഘത്തിന്റേതാണ് പോത്ത്. അംഗങ്ങള്‍ മേയ്ക്കുന്നതിനിടെ മൂന്നുകടുവകള്‍ ചേര്‍ന്നാണ് മൂന്നുവയസായ പോത്തിനെ പിടിച്ചത്. അഞ്ചുപോത്തുകളെ ഒരുമിച്ചായിരുന്നു മേയ്ച്ചിരുന്നത്. കടുവകളെ കണ്ടതോടെ മേയിച്ചിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പോത്തിനെ മുക്കാല്‍ ഭാഗത്തോളം കടുവകള്‍ ഭക്ഷിച്ചു. വെറ്ററിനറി സര്‍ജന്‍ കേശവദാസ് പോസ്റ്റ്മോര്‍ട്ടം നടത്തി. കഴിഞ്ഞദിവവസം തിരുനെല്ലി അപ്പപ്പാറ പുലിവാല്‍മുക്കില്‍ മൂന്ന് പശുക്കളെയും പനവല്ലി മാപ്പിളക്കൊല്ലിയില്‍ മറ്റൊരു പശുവിനേയും കടുവ പിടികൂടിയിരുന്നു.
കാട്ടില്‍ മേയാന്‍ വിട്ട പോത്തിനെ കടുവ പിടിച്ചത് വാര്‍ത്തയാവുകയും പോത്ത് രക്തസാക്ഷിയും കടുവ തീവ്രവാദിയുമാകുന്ന മാധ്യമരാഷ്ട്രീയം ഒട്ടും ഹരിതമല്ല. ഒന്നാമത്, കാട്ടില്‍ പോത്തിനെ മേയ്‍ക്കാന്‍ വിടുന്നതും കൂടെപ്പോകുന്നതും കുറ്റകരമാണ്. കാട്ടില്‍ അലയുന്ന മൃഗങ്ങളെ കടുവ പിടിച്ചു തിന്നുന്നത് പ്രകൃതിനിയമങ്ങളില്‍ പെട്ടതാണ്. അതിനെ ഒരു കൊലപാതകമായും പൗര്‍ണമി സ്വാശ്രയസംഘത്തിന്‍റെ പോത്തിനെ കടുവ തിന്നു എന്നുമൊക്കെ ചിത്രീകരിക്കുന്നത് വലിയ അക്രമമാണ്. അല്‍പം കൂടി ഗ്രേഡ് കൂടിയതാണ് അടുത്ത വാര്‍ത്ത.
പുല്‍പ്പളളി: വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചേകാടി ഗ്രാമവും കടുവാ ഭീതിയില്‍. ചേകാടി പൊന്ന ഭാഗത്ത് ജനവാസകേന്ദ്രത്തിന് അടുത്ത് കടുവ മാനിനെ പിടികൂടിയതാണ് പ്രദേശവാസികളില്‍ ഭീതി പരത്തിയത്. ഒരുമാസം മുമ്പ് ചേകാടി കട്ടക്കണ്ടി കോളനിയിലെ ഒരു ആടിനെ കടുവ പിടികൂടിയിരുന്നു. മാസങ്ങള്‍ക്കിടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കടുവക്ക് ഇരയായിട്ടുണ്ട്. നാല് വശവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടി നിവാസികള്‍ നിരന്തരം വന്യമൃഗശല്യം അനുഭവപ്പെടുന്നു. എന്നാല്‍ അധികം വ്യാപ്തിയില്ലാത്ത വനത്തില്‍ കടുവയെ കണ്ടെത്തിയതാണ് ജനങ്ങള്‍ക്ക് ഭീതി. ചേകാടി ഗ്രാമത്തിന് അടുത്തായാണ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ കുറുവാദ്വീപ്. നൂറുകണക്കിന് വിനോദ, പഠനസംഘങ്ങള്‍ ഇവിടെ എത്തുന്നു. കടുവയെ കണ്ടതുമുതല്‍ കുറുവാദ്വീപ് ഭാഗത്തും കടുവയുടെ ഉപദ്രവം ഉണ്ടാകുമെന്നും ജനം ഭയപ്പെടുന്നു.

കടുവ ആരെയാണ് പിടിച്ചത് എന്നു നോക്കണം- മാനിനെ. അതായത് കാട്ടിലുള്ള മാനിനെ കാട്ടില്‍ തന്നെയുള്ള കടുവ പിടിച്ചു തിന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കുകയാണ്. അടുത്തപടി കടുവ ഇണചേരുന്നത് കണ്ടുപിടിച്ച് കടുവ കാട്ടില്‍ ക്രൂരബലാല്‍സംഗം നടത്തി എന്നു കൂടിയുള്ള വാര്‍ത്ത വായിക്കുന്നതിനു മുമ്പ് ദൈവം കടുവയെ അങ്ങു വിളിച്ചു. കടുവയെ കൊന്ന ശേഷം ജനങ്ങള്‍ അത്യുല്‍ഹാസത്തോടെ കടുവയുടെ ഡെഡ് ബോഡി ചുമന്ന് സംഗതി ആഘോഷിക്കുന്നത്കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ലജ്ജ തോന്നി. വയനാട്ടിലെ കാട്ടില്‍ കടുവ വേണ്ട, അച്ചായന്‍മാര്‍ക്ക് വെടിയിറച്ചിക്കു വല്ല മ്ലാവോ മാനോ മറ്റോ മതി എന്നതാണ് എനിക്കു പരിചയമുള്ള കുടിയേറ്റക്കാരുടെ ഒരു ലൈന്‍. വൈകിട്ട് തോക്കുമായി കാട്ടിലൊക്കെ കറങ്ങി ഹോം സ്റ്റേയില്‍ താമസിക്കുന്ന സായിപ്പിനു വെടിയിറച്ചി വിളമ്പി സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്ന സാധുക്കളും ഈ ജനക്കൂട്ടത്തോടൊപ്പമുണ്ട് എന്നത് ഞാന്‍ പറഞ്ഞെന്നേയുള്ളൂ.
വനപാലകര്‍ വെടി വെച്ച് കൊന്ന കടുവയുടെ മൃതദേഹം കാണുവാന്‍ തടിച്ചു കൂടിയ ജനങ്ങളുടെ എണ്ണം വളരെ ഏറെ അതിശയിപ്പിക്കുന്നു.ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കുവാന്‍ ആയി ഇറങ്ങി പുറപ്പെടുന്ന നാടന്‍ ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത്,നമ്മുടെ നാട്ടുകാരില്‍ ഉണ്ടായിട്ടുള്ള ചിന്താഗതിയുടെ മാറ്റമാണ് സൂചിപിക്കുന്നത്.സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപെട്ടതിലൂടെ ഇര തേടി ജീവിക്കുവാന്‍ ഉള്ള വഴി നഷ്ടമായ ഒരു കടുവ,ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയെങ്കില്‍ അതിനുത്തരവാദി ആ പ്രദേശത്തു ജീവിക്കുന്നവര്‍ തന്നെയാണ്.കാട് കയ്യേറി ആ പ്രദേശത്തു കുടിയേറി പാര്‍ക്കുന്നവര്‍ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത എന്നതിലുപരി,സ്വന്തം ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന മൃഗങ്ങളുടെയും മറ്റു പല ജീവ ജാലങ്ങളുടെയും ജീവിക്കുവാന്‍ ഉള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.വന്യ ജീവി സംരക്ഷണത്തില്‍ കേരള എത്രത്തോളം പിന്നോക്കം നില്‍ക്കുന്നു എന്ന് മനസിലാക്കുവാന്‍ ഈ ഒരു സംഭവം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.അനധികൃതമായി വനം കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് പകരം കാട്ടില്‍ ജീവിക്കുവാന്‍ അവകാശം നഷ്ടപെട്ട ഒരു വന്യ മൃഗത്തിനെ കൊന്ന വനപാലകര്‍ക്കെതിരെ കേസേടുക്കേണ്ടി ഇരിക്കുന്നു.സ്വന്തം ഉത്തവാദിത്വം മറന്നു ജനങ്ങളുടെ കയ്യടി നേടുവാന്‍ വാര്‍ത്തകളെ കൂട്ടികൊടുക്കുന്ന പത്ര മാധ്യമങ്ങള്‍ക്കെതിരെയും നടപടി എടുക്കുവാന്‍ നിയമം നിലവില്‍ വരേണ്ടി ഇരിക്കുന്നു.വനം നശിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഭൂമി ജീവിക്കുവാന്‍ കഴിയാത്ത വെറും തരിശു ഭൂമിയായി മാറുമെന്ന യാതാര്‍ത്ഥ്യം നാം ഒരുരുത്തരും മനസിലാക്കാതിടത്തോളം കാലം,ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___