Saturday 9 June 2012

[www.keralites.net] Sri Lanka v Pakistan 2nd ODI (srilanka won)

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കിഷോര്‍ ഇനി വീരപ്പനായി വരും

 

കിഷോര്‍ ഇനി വീരപ്പനായി വരും

എം.പത്മകുമാറിന്റെ 'തിരുവമ്പാടി തമ്പാനി'ലെ വില്ലന്‍ ശക്‌തിവേലിനെ അവതരിപ്പിച്ചു കൊണ്ട്‌ മലയാള സിനിമയില്‍ വരവറിയിച്ച പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കിഷോര്‍ കാട്ടുകള്ളന്‍ വീരപ്പനായെത്തുന്നു. ഉടന്‍ തീയേറ്ററുകളിലെത്തുന്ന 'വനയുദ്ധം' എന്ന തമിഴ്‌ ചിത്രത്തിലാണ്‌ കിഷോര്‍ വീരപ്പനാവുന്നത്‌.

വീരപ്പനെ കുറിച്ചുളള ചിത്രം എ.എം.ആര്‍. രമേഷ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. വിജയലക്ഷ്‌മിയാണ്‌ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മിയുടെ വേഷത്തില്‍. തുടക്കത്തില്‍ ബോളിവുഡ്‌ നടി റാണിമുഖര്‍ജിയുടേയും തെന്നിന്ത്യന്‍ താരം പ്രിയാമണിയുടേയും പേരുകളാണ്‌ ഈ റോളിലേക്ക്‌ പറഞ്ഞു കേട്ടത്‌. പിന്നീടാ അവസരം വിജയലക്ഷ്‌മിയില്‍ വന്നു ചേരുകയായിരുന്നു. വീരപ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലെ പ്രധാനി ആയിരുന്ന ഡി.ജി.പി. വിജയകുമാറാകുന്നത്‌് അര്‍ജ്‌ജുന്‍ ആണ്‌.

കന്നഡയില്‍ ഈ ചിത്രം 'അട്ടഹാസ' എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തും. പ്രമുഖ കന്നഡ നടന്‍ രാജ്‌കുമാര്‍ കാട്ടുകള്ളന്റെ പിടിയിലാവുന്നതും കാണിക്കുന്നുണ്ട്‌. 108 ദിവസമാണ്‌ രാജ്‌കുമാര്‍ വീരപ്പന്റെ കസ്‌റ്റഡിയില്‍ കഴിഞ്ഞത്‌. സുരേഷ്‌ ഒബ്‌റോയിയാണ്‌ രാജ്‌കുമാറാവുന്നത്‌. പഴയകാല നടി ജയചിത്ര ഈ ചിത്രത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ വേഷത്തിലെത്തുന്നു. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ ലക്ഷ്‌മിറായിയും വേഷമിടുന്നു.

വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന കൊടുംകാടുകളില്‍ വച്ചായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിംഗിന്റെ തുടക്കകാലം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ചിത്രമാണ്‌ 'വനയുദ്ധം'. ഈ ചിത്രത്തില്‍ കാണിക്കുന്നതെല്ലാം അസത്യങ്ങളും കെട്ടിച്ചമച്ച കാര്യങ്ങളുമാണെന്ന്‌ പറഞ്ഞ്‌ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മി രംഗത്തു വന്നിരുന്നു. കൂടാതെ 'വനയുദ്ധ'ത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയലക്ഷ്‌മി ഏറെ സെക്‌സി വേഷങ്ങളിലാണ്‌ പ്രത്യക്ഷപ്പെടുന്നതെന്നും അത്‌ തനിക്ക്‌ ചീത്തപ്പേരുണ്ടാക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു.

തമിഴിലെ പ്രമുഖ പത്രപ്രവര്‍ത്തകനും നക്കീരന്‍ മാഗസിന്റെ എഡിറ്ററും പബ്‌ളിഷറുമായ നക്കീരന്‍ ഗോപാലന്‍ പരാതി നല്‌കിയതിനെത്തുടര്‍ന്ന്‌ 'വനയുദ്ധം' കോടതി സ്‌റ്റേ ചെയ്‌തിരുന്നു. വനയുദ്ധത്തില്‍ തന്നെ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും അതു തന്റെ ഇമേജിനെ കളങ്കപ്പെടുത്തിയെന്നും കാണിച്ചാണ്‌ നക്കീരന്‍ പരാതി നല്‌കിയത്‌. റിലീസിനു പത്തു ദിവസം മുന്‍പ്‌ ഗോപാലിനു വേണ്ടി മാത്രം ഒരു ഷോ നടത്താന്‍ തയ്യാറാണെന്നും അതു കണ്ടിട്ട്‌ എതിരഭിപ്രായമുണ്ടെങ്കില്‍ എഡിറ്റു ചെയ്യാന്‍ തയ്യാറാണെന്നും സംവിധായകനും നിര്‍മ്മാതാവുമായ എ.എം.ആര്‍.രമേഷ്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ സ്‌റ്റേ നീക്കം ചെയ്യാന്‍ കോടതി തയ്യാറായി. ഇപ്പോള്‍ നക്കീരന്‍ ഗോപാലന്റെ കഥാപാത്രം ഈ സിനിമയിലില്ലെന്നാണ്‌ അറിയുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

എയര്‍ ഇന്ത്യ യുടെ തെറ്റായ രൂട്ട് ആണിത്, അവര്‍ക്ക് അറിയില്ല എവിടെ കോഴിക്കോട് എന്നും എവിടാ കൊച്ചി എന്നും ഇതിനു നഷ്ട പരിഹാരം
കൊടുക്കണം , കോഴിക്കോട് ഇറങ്ങാന്‍ അനുവാദം കൊടുത്തില്ല എന്ത് കൊണ്ട് കൊടുത്തില്ല ? വ്യക്തതയില്ലാത്ത തീരുമാനം യാത്രക്കാരെ പീഡിപ്പിക്കുന്നു , വിഷമിപ്പിക്കുന്നു ഇതിനു നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് സമയം വൈകിച്ചതിന്റെ പേരില്‍ പകുതി ടിക്കെട്ടിന്റെ ഭാഗം തിരിച്ചു നല്‍കണം തിരിച്ചു കോഴിക്കോട് യാത്രക്കാരെ എത്തിക്കണം.

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Saturday, June 9, 2012 10:36 AM
Subject: [www.keralites.net] വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്‌ പ്രതിഷേധ വേദിയായത്‌. യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതാണ്‌ പ്രതിഷേധ കാരണമായത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ ഇരുന്നൂറോളം വരുന്ന യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം.

www.keralites.net