Saturday 19 May 2012

[www.keralites.net] സി.പി.എമ്മിന് പങ്കില്ല

 

സി.പി.എമ്മിന് പങ്കില്ല
 

ഇന്ദ്രന്‍


Fun & Info @ Keralites.netഒഞ്ചിയത്തെ അതിക്രൂര കൊലപാതകത്തിന്റെ വാര്‍ത്ത പുറത്തുവന്ന ഉടനെ സംഭവത്തില്‍ സി.പി.എമ്മിന് പങ്കുണ്ടോ എന്ന് സഖാവ് വി.എസ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് വിളിച്ചുചോദിക്കുകയുണ്ടായി. ജില്ലാ സെക്രട്ടറിയാണല്ലോ കൊലയുടെയും കണ്‍ട്രോളര്‍. സഖാവ് കൊലയില്‍ പങ്കില്ല എന്ന് മറുപടി നല്‍കി. അതെങ്ങനെ സാധിച്ചു എന്നൊന്നും ചോദിക്കരുത്. ജില്ലാകമ്മിറ്റി യോഗത്തിന്റെ മിനുട്‌സ് വായിച്ചുനോക്കിയാല്‍ പോരേ. തീരുമാനം നമ്പര്‍ ഒന്ന്, കുലംകുത്തിയുടെ കഥ കഴിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു എന്നൊന്നും അതില്‍ കണ്ടില്ല. സംഗതി ക്ലീന്‍ ആണ്. പേടിക്കേണ്ട സഖാവേ... ധൈര്യമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടോളൂ എന്ന് ഉറപ്പ് നല്‍കിയതനുസരിച്ചാണ് വി.എസ്. വന്ന് റീത്ത് വെച്ചത്.

അല്ലെങ്കില്‍ത്തന്നെ വി.എസ്സിന്റെ ആ ചോദ്യത്തിന് എന്ത് അര്‍ഥമാണുള്ളത്? പാര്‍ട്ടിക്ക് പങ്കുള്ള ഏതെങ്കിലും കൊലപാതകം കേരളത്തില്‍ നടന്നിട്ടുണ്ടോ എന്നെങ്കിലും? ഇല്ലേയില്ല. ഈ കൊലപാതകം പാര്‍ട്ടി വഹ, ആ കൊല ഡിഫി വക എന്നൊന്നും ഒരിക്കലും പറയാറില്ല. പാര്‍ട്ടി അജന്‍ഡയിലെ ഒരിനമാകാന്‍ മാത്രം പ്രധാനപ്പെട്ട കാര്യമൊന്നുമല്ല കൊല. പൊതുയോഗമോ പ്രകടനമോ നടത്തുംപോലെ പോലീസ് സ്റ്റേഷനില്‍ റവന്യൂസ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ കൊടുത്ത് അനുമതി വാങ്ങേണ്ട പരിപാടിയുമല്ല അത്. നാട്ടില്‍ അടിയും പിടിയും കുത്തും കൊലയുമൊക്കെ നടക്കും. അതില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടാകാം, ഇല്ലായിരിക്കാം. പക്ഷേ, പാര്‍ട്ടിക്കാരന് പങ്കുണ്ടായാലും അത് പാര്‍ട്ടിയുടെ പങ്കല്ല. രണ്ടും രണ്ടാണ്. കുറച്ച് വിഷമം പിടിച്ച വൈരുധ്യാത്മകതയുടെ ഇടപാടാണ്, വഴിയേ തിരിച്ചറിയും.
എതിരാളികളെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ പരിപാടിയല്ല എന്ന് വി.എസ്. മാത്രമല്ല, പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ചിലപ്പോള്‍ അറിയാതെയങ്ങ് കൊന്നുപോകും. കൊലക്കേസ് പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. ഒരു വന്‍പ്രകടനത്തിനുള്ള ആളവിടെ ഉണ്ട്. എല്ലാവരും കൊലക്കേസ് പ്രതികളല്ലെന്നത് ശരി. കൊലക്കേസ് പ്രതിയാണ് എന്നുവെച്ച് അവര്‍ കൊലയാളികളാണ് എന്ന് അര്‍ഥമില്ല. പ്രതികളെ കണ്ടെത്താനാവാതെ പോലീസ് ബുദ്ധിമുട്ടുമ്പോള്‍ പാര്‍ട്ടി കുറേ പ്രവര്‍ത്തകന്മാരുടെ ലിസ്റ്റ് കൊടുക്കും. അവരെ പ്രതിചേര്‍ത്ത് ജയിലിലിട്ടോളാന്‍ പറയും. നമ്മുടെ പോലീസ് അല്ലേ, പാവങ്ങള്‍ പ്രതികളെ തിരഞ്ഞ് കഷ്ടപ്പെടരുതല്ലോ. കുറേപ്പേരെ കോടതി ശിക്ഷിച്ചിട്ടുമുണ്ടെന്നോ? കുറേപ്പേരെ ശിക്ഷിക്കാനും നമ്മള്‍ വിട്ടുകൊടുക്കുന്നതാണ്. എല്ലാവരെയും വെറുതെവിട്ടാല്‍ ജുഡീഷ്യറിയിലും പോലീസിലും ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെട്ട് ജനാധിപത്യം കുളമായിപ്പോകും. അതുപാടില്ല.
ഇത് വല്ലാത്തൊരു കലികാലം തന്നെയാണ്. കേരളത്തില്‍ ആരെയെല്ലാം കൊന്നിരിക്കുന്നു. രണ്ടുനാള്‍ കൊണ്ട് എല്ലാ ആരവവും കെട്ടടങ്ങാറുണ്ട്. പത്രങ്ങളില്‍ എട്ടുകോളം തലക്കെട്ടും ചാനലില്‍ രാപകല്‍ ചര്‍ച്ചയും രണ്ടാഴ്ചയായിട്ടും തുടരുന്ന ഒരു കൊലയും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഏത് സംഗതി ആണ് മാധ്യമങ്ങളില്‍ ക്ലിക്ക് ആവുക എന്ന് പടച്ചതമ്പുരാനേ അറിയൂ. മഹാസംഭവമാണ് എന്ന് വിചാരിക്കുന്ന പലതും പത്രത്തില്‍ ഒറ്റക്കോളം വാര്‍ത്തയായി അസ്തമിക്കും. ഒരു പ്രാദേശിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ ഇങ്ങനെ മലയിളകുമോ? വന്നുവന്ന് ഒരു കൊലപാതകംപോലും നടത്താന്‍ പറ്റാത്ത സ്ഥിതി ആയോ?

എല്ലാം നോര്‍മല്‍ ആണ്, പാര്‍ട്ടിക്ക് കൊലയുമായി ഒരു ബന്ധവുമില്ല, പാര്‍ട്ടിയില്‍ അതുമൂലം ഒരു പ്രശ്‌നവുമില്ല എന്ന് ബോധ്യപ്പെടുത്താനാണ് ജില്ലാ സെക്രട്ടറിക്ക് വിദേശത്ത് വിനോദയാത്ര നടത്താന്‍ ലീവ് കൊടുത്തത്. പോലീസും കുലംകുത്തികളും യു.ഡി.എഫുകാരും ചേര്‍ന്ന് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാന്‍ വേട്ട നടത്തുമ്പോള്‍ ജില്ലാ സെക്രട്ടറിക്കല്ല പാര്‍ട്ടി ഓഫീസിലെ ടൈപ്പിസ്റ്റിന് തന്നെ ലീവ് കൊടുക്കാനാവില്ല. ആ നിലയ്ക്ക് സെക്രട്ടറി ചൈനയിലെന്നല്ല, സിനിമാ തിയേറ്ററില്‍ കൂടി പോകാന്‍ പാടില്ലാത്തതാണ്. പക്ഷേ, വിനോദയാത്ര മുടക്കിയില്ല സെക്രട്ടറി. സംസ്ഥാനനേതാവായ പാര്‍ട്ടി പത്രാധിപരും പോയി വിദേശത്ത്. സൗദി അറേബ്യയില്‍ പാര്‍ട്ടി പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ നടപടി പ്രഖ്യാപിച്ചത് പത്രത്തില്‍ വായിച്ചു. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് സാധിക്കുക !
ഒന്നും നോര്‍മല്‍ അല്ല, എല്ലാം അബ്‌നോര്‍മല്‍ ആണ് എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാകുന്നു.

********

ഒടുവില്‍ കേള്‍ക്കുന്നത് ഒഞ്ചിയം കൊല ഒരു ക്വട്ടേഷന്‍ കൊല അല്ല എന്നും കണ്ണൂര്‍ ശൈലിയിലുള്ള സാധാരണ രാഷ്ട്രീയക്കൊല മാത്രമാണ് എന്നുമാണ്. ശ്രമദാനമായി സംഗതി ചെയ്തുകൊടുക്കാന്‍ അസംഖ്യം ആളുകള്‍ ലഭ്യമായ ഒരു പാര്‍ട്ടി ഒരു കാരണവശാലും ഇത്തരം പ്രവൃത്തികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ പാടില്ല. അതാണ് ശരിയായ നിലപാട്. കൊല നടത്താതെ തന്നെ കൊലക്കേസില്‍ പ്രതിയാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാഷ്ട്രീയമാണ് നമ്മുടേത്. അപ്പോള്‍, കൊല നടത്തിത്തന്നെ പ്രതിയാകാന്‍ അവസരം കിട്ടുന്നത് ഭാഗ്യമെന്നേ കരുതാവൂ.
കവി മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞതുപോലെ കൂലിക്ക് കൊല നടത്തുന്നവര്‍ക്ക് ക്വട്ടേഷന്‍ ടീം എന്നും മറ്റുമുള്ള ആംഗലവത്കൃത സ്റ്റൈലന്‍ പേരിടുന്നത് ശരിയല്ല. ക്വട്ടേഷന്‍ ടീം എന്ന് കേട്ടാല്‍ ഐ.പി.എല്‍. ടീമോ മറ്റോ ആണോ എന്ന് സംശയിച്ചുപോകും. വാടകക്കൊലയാളി ആണ് നല്ല മധുരം മലയാളപ്പേര്.
വാടകക്കൊലയാളികളെ നിയോഗിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിക്കുന്നത് കുറ്റം അപ്പടി പാര്‍ട്ടിയുടെ ചുമലില്‍ വരുത്തുമെന്നൊരു പ്രശ്‌നമുണ്ട്. വാടകക്കാരനാണെങ്കില്‍ വേറൊരു ഗുണവുമുണ്ട്. ചില്ലറയെന്തെങ്കിലും കൂടുതല്‍ കൊടുത്താല്‍, കൊല്ലാനേല്‍പ്പിച്ചത് പി.സി. ജോര്‍ജ് ആണ് എന്ന് ചാനലുകാരോട് വിളിച്ചുപറയിക്കാന്‍ പറ്റുമായിരുന്നു. മാധ്യമക്കാരും ജനങ്ങളും തോക്ക് അങ്ങോട്ട് തിരിക്കുമായിരുന്നു. പോട്ടെ, ഇനി അടുത്ത കൊലയില്‍ നോക്കാം.

********

പൈശാചികമായ കൊലകള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സാംസ്‌കാരിക നായകന്മാരെക്കുറിച്ച് പരാതിയുണ്ട്. ഇന്ന പാര്‍ട്ടിക്കാരനെ കൊന്നാലേ പ്രതികരിക്കൂ, വെട്ടുകത്തികൊണ്ട് കുത്തിക്കൊന്നാലേ പ്രതികരിക്കൂ, വീട്ടില്‍ കിടന്നുറങ്ങുന്ന കൊച്ചുപെണ്ണിനെ പീഡിപ്പിച്ചുകൊന്നാല്‍ പ്രതികരിക്കേണ്ടതില്ല, കൊലയില്‍ രാഷ്ട്രീയമില്ലെങ്കില്‍ പ്രതികരിക്കില്ല തുടങ്ങിയ വാശികളെല്ലാം സാംസ്‌കാരിക നായകര്‍ ഉപേക്ഷിക്കണം. രാവിലെ പത്രം വായിച്ച ഉടന്‍ പ്രസ് ക്ലബ്ബിലേക്ക് ഓട്ടോ പിടിക്കുക. അന്ന് പ്രതികരിക്കേണ്ട സംഗതികളുടെ ഒരു പട്ടിക എഴുതി കൈയില്‍ വെക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും വിട്ടുപോയാല്‍ പരാതിയാകും. സാംസ്‌കാരിക നായകര്‍ക്ക് എണ്ണപ്പെരുപ്പമുള്ള ജില്ലകളില്‍, മദ്യക്കട തുറക്കുന്നതും കാത്ത് ആളുകള്‍ നില്‍ക്കുന്നതുപോലെ, പ്രസ് ക്ലബ് തുറക്കുമ്പോള്‍ നായകര്‍ കാത്തുനില്‍പ്പുണ്ടായേക്കാം. ഉടനെ കൊടുത്തേക്കണം പ്രസ്താവന. കവിത, കഥ, നാടകം, കഥാപ്രസംഗം എന്നിവയെല്ലാം സ്വീകരിക്കുമെങ്കിലും പ്രസ്താവനയാകുമ്പോള്‍ സംഗതി എളുപ്പമായി. കൊലയൊന്നുമില്ലാത്ത ദിവസങ്ങളില്‍ ഒരു ട്രാഫിക് അപകടം ഇല്ലാതിരിക്കില്ല. അതിന്റെ ഗൗരവം കുറയ്‌ക്കേണ്ട. വര്‍ഷം മൂന്നുനാലായിരം പേര്‍ മരിക്കുന്ന സംസ്ഥാനമാണല്ലോ. അതിലും പ്രതികരിക്കാം. ഇനി പ്രതികരണമില്ലാത്തതിന്റെ പ്രശ്‌നം നാട്ടിലുണ്ടാവാന്‍ പാടില്ല.

Mathrubhumi
 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കെ.കെ. രമയുടെ തുറന്ന കത്ത്..,

 

സഖാക്കളെ,

ഇക്കഴിഞ്ഞ മെയ് നാലാം തീയതിക്ക് ശേഷമെങ്കിലും നിങ്ങള്‍ക്കെല്ലാം എന്റെ പേര് പരിചിതമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് രാത്രിയാണ് എന്റെ ഭര്‍ത്താവ് സഖാവ് ടി പി ചന്ദ്രശേഖരന്‍ ശിരസ്സും ശരീരവും വെട്ടിനുറുക്കി കൊലചെയ്യപ്പെട്ടത്. അന്നാണ് 45 വയസ്സില്‍ ഞാന്‍ വിധവ ആക്കപ്പെട്ടത്. എന്റെ പതിനേഴു വയസ്സ് മാത്രമുള്ള ഏക മകന് അച്ഛനെ നഷ്ടപ്പെട്ടത്. അന്നാണ് ടി പി യുടെ 83 വയസ്സുള്ള വൃദ്ധ മാതാവിന് മകനെ നഷ്ടപ്പെട്ടത്. അങ്ങനെ ഒരു കുടുംബമാകെ അനാഥത്വത്തിന്റെയും തീരാദുഖത്തിന്റെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു.

ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവള്‍. എന്റെ അച്ഛന്‍ ഇപ്പോഴും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം. എന്റെ രണ്ടു സഹോദരിമാരും സഹോദരനും കമ്മ്യുണിസ്റ്റ്കാര്‍ തന്നെ. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലത്ത് എസ്.എഫ്.ഐ-യില്‍ സജീവമായിരുന്നു. വിവാഹശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ മുഴുകാന്‍ കഴിയാതെ വന്നെന്നുമാത്രം. എന്റെ കമ്മ്യുണിസ്റ്റ് വിശ്വാസത്തിനും കൂറിനും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ആ വിശ്വാസമാണ് കേരളത്തിലെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കമ്മ്യുണിസ്റ്റ്കാരായ അച്ഛനമ്മമാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും ഇങ്ങിനെയൊരു തുറന്ന കത്തെഴുതാന്‍ ധൈര്യം നല്‍കുന്നത്.

സഖാക്കളെ,
എന്ത് തെറ്റാണ് ചന്ദ്രേട്ടന്‍ ചെയ്തത്? ഓര്‍മ്മവച്ച നാള്‍മുതല്‍ കമ്മ്യുണിസ്റ്റുകാരനായി ജീവിക്കാന്‍ കൊതിച്ചതും അങ്ങനെ ജീവിച്ചതും തെറ്റാണോ? ചന്ദ്രേട്ടന്‍ ധീരനായിരുന്നു. സമരമുഖങ്ങളില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നണിനിരന്നു. ഒരിക്കലും പിന്തിരിയാതെ. തെറ്റുകളോട് പൊറുക്കാനാവാത്ത മനോഭാവമായിരുന്നു എന്നും ചന്ദ്രേട്ടന്റേത്. സി.പി.ഐ.എമ്മിനകത്ത് വലതുപക്ഷവത്കരണം ശക്തമായപ്പോള്‍ അതിനെതിരെ സന്ധിയില്ലാസമരം ചന്ദ്രേട്ടന്‍ നടത്തിയത് എനിക്കറിയാം. ചന്ദ്രേട്ടന്‍ പുറത്തുവന്നതും പുതിയ പാര്‍ട്ടി രൂപീകരിച്ചതും അധികാരമോഹത്തിന്റെ പേരിലാണെന്നാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. ഇക്കാലം വരെ ഒരു പഞ്ചായത്ത് മെമ്പര്‍പോലുമാകാത്തയാളാണ് അദ്ദേഹം.

സംഘടനാജീവിതത്തിന്റെ തിരക്കൊഴിഞ്ഞ നേരം ഒരു കമ്മ്യുണിസ്റ്റുകാരന് ഒരിക്കലുമുണ്ടാകില്ലല്ലോ. എങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ എന്നോടും മോനോടും പറയും."ഞാന്‍ വീണുപോയാല്‍ നിങ്ങള്‍ തളരരുത്. എനിക്കറിയാം മരണം എന്റെ പിന്നാലെയുണ്ടെന്ന്. അവരെന്തെങ്കിലും ചെയ്യും". ചന്ദ്രശേഖരന്റെ ഭാര്യ എന്ന നിലയില്‍ എനിക്കൊരിക്കലും അധീരയാകാന്‍ കഴിയില്ലല്ലോ. അതിനാല്‍ ഞാനെന്റെ പൊന്നുമോനെ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്ത്പിടിച്ച് കിടന്നു. ഒടുവില്‍ ഒരിക്കലും കേള്‍ക്കരുതേ എന്ന് വിചാരിച്ച ആ വാര്‍ത്ത എന്റെയും മോന്റെയും ചെവിയിലെത്തി.

എന്റെയും മകന്റെയും വേദന തിരിച്ചറിയാതെ ഞങ്ങളല്ല ഇത് ചെയ്തതെന്ന് പറഞ്ഞ് നാടുമുഴുവന്‍ പൊതുയോഗം നടത്താന്‍ പിണറായി വിജയന്‍ വരുമ്പോള്‍ നാടറിയണം ചന്ദ്രശേഖരന്റെ യഥാര്‍ത്ഥ ഘാതകരാരാണെന്ന്. സി.പി.ഐ.എം നേതാക്കളുടെ അറിവോടെയല്ലാതെ ആരും ചന്ദ്രേട്ടനെ കൊല്ലില്ല. അതെനിക്കുറപ്പാണ്. എത്ര പൊതുയോഗം നടത്തിയാലും ആ കുറ്റത്തില്‍നിന്ന് ഒഴിയാനാവില്ല ഒരു സി.പി.ഐ.എം നേതാവിനും. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികളെ കണ്ടെത്തട്ടെ എന്നുമെല്ലാം പറഞ്ഞവര്‍ അന്വേഷണം തങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുകയാണ്.

സഖാക്കളെ,
ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് നാം പൊരുതുന്നത്, മനുഷ്യനന്മയ്ക്കുവേണ്ടി. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കൊന്നുതള്ളുന്നവരായിരുന്നില്ല മുമ്പ് സി.പി.ഐ.എം. പക്ഷേ ഇപ്പോള്‍ സംഭവിക്കുന്നത് മറിച്ചാണ്. പി കൃഷ്ണപിള്ളയും എ കെ ജി യും ഇ എം എസ്സും നായനാരും അടക്കമുള്ള മനുഷ്യസ്‌നേഹികളായ നേതാക്കന്മാര്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പറ്റം നേതാക്കന്മാരുടെ പിടിയില്‍ അമരാനിടയായി. അതിനുശേഷമാണ് കൊല്ലുവാനും കൊല്ലപ്പെടുവാനും മാത്രമുള്ള ഒരു പാര്‍ട്ടിയായി ഇത് മാറിയത് രാഷ്ട്രീയ ജീവിതത്തിലെ സുതാര്യതകൊണ്ടും ജനകീയത കൊണ്ടും അടിക്കടി ജനപിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരുന്ന ചന്ദ്രേട്ടനെ വകവരുത്താന്‍ സി പി ഐ എം നേതൃത്വം പലതവണ ശ്രമിച്ചതാണ്. ഒടുവിലവര്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ ആസൂത്രിതമായി ആ സഖാവിനെ കൊത്തിനുറുക്കി. അന്നുമുതല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് ആണയിടുന്നുണ്ടെങ്കിലും പോലിസ് സംഘത്തിന്റെ സാധാരണനിലയിലുള്ള അന്വേഷണത്തില്‍ പോലും പിടിക്കപ്പെടുന്നത് പാര്‍ട്ടി അംഗങ്ങളും അവര്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികളുമാണ്. മാത്രമല്ല അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ കണ്ണൂരിലെയും മറ്റും ഉയര്‍ന്ന പദവികളിലുമുള്ള നേതാക്കന്മാര്‍ക്ക് ഈ ഗൂഡാലോചനയിലും ഈ അരുംകൊലയിലും കൊലയാളികളെ ഒളിപ്പിച്ചതിലുംപങ്കുണ്ടെന്ന് വ്യക്തമാകുകയാണ്. അതോടെ സമനില തെറ്റിയ പാര്‍ട്ടി നേതൃത്വം സംഘടിതമായ ഒരു നുണപ്രചാരണത്തിലൂടെ അണികളെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിച്ചു കൂടെ നിര്‍ത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതായും ഞാന്‍ അറിയുന്നു. പിണറായിവിജയന്‍ തന്നെയാണ് അതിനും നേതൃത്വം നല്‍കുന്നത്. പരമാവധി പാര്‍ട്ടി ബന്ധുക്കളെ അണിനിരത്തി ശക്തിപ്രകടനങ്ങള്‍ സംഘടിപ്പിച്ച് പോലിസ് അന്വേഷണത്തെ ഭീഷണികൊണ്ട് അട്ടിമറിക്കുകയാണവരുടെ ലക്ഷ്യം.

സഖാക്കളെ,
നേതൃത്വം ആവശ്യപ്പെട്ടാല്‍ അണിനിരക്കുന്നവരും നേതാക്കന്മാര്‍ പറയുന്നത് വിശ്വസിക്കുന്നവരുമാണ് എല്ലാകാലത്തും കമ്മ്യുണിസ്റ്റുകാര്‍. സത്യസന്ധതയുള്ളപാര്‍ട്ടിയും വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരുമുണ്ടായിരുന്ന കാലത്ത് അത് ശരിയായിരുന്നു. ഇപ്പോള്‍ അതാണോ സ്ഥിതി? ഈ മാഫിയ നേതാക്കന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ എത്ര പേര്‍ക്കാണ് മകനും സഹോദരനും ഭര്‍ത്താവും നഷ്ടപ്പെട്ടിട്ടുള്ളതെന്ന് ഓര്‍ത്തുനോക്കു. എത്ര പേരാണ് കൊലപാതകികളായും ബലിയാടുകളായും ജയിലുകളില്‍ നരകിക്കുന്നത്? ഈ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണോ? ഈ കൊലയാളി നേതാക്കന്മാരുടെ പിന്നില്‍ ഇനിയും അണിനിരക്കണോ? അവര്‍ പറയുന്നത് വിശ്വസിക്കണോ? ശാന്തമായി ആലോചിക്കുക. സ്വതന്ത്രമായി തീരുമാനിക്കുക. ഒരു കമ്മ്യുണിസ്റ്റ് രക്ത സാക്ഷിയുടെ കമ്മ്യുണിസ്റ്റ്കാരിയായ വിധവ എന്നനിലയില്‍ എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. എന്റെ വാക്കുകള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ സമനില തെറ്റിയ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നും അതിനൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും നേതാക്കന്മാര്‍ പറയുന്നു. ആ ക്രൂരതയോടെങ്കിലും പ്രതിഷേധിക്കണമെന്നും പാര്‍ട്ടികൂറിന്റെപേരില്‍ മാത്രം ഏതു കാട്ടാളത്തത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നു തീരുമാനിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

അഭിവാദനങ്ങളോടെ
കെ.കെ. രമ


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] FRIENDSHIP

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ~ Attractive Huge Chocolate Sculpture

 

To have a good time its 30th centenary, Qzina area of expertise Foods has place a fresh Guinness Record for the Attractive Huge Chocolate Sculpture, by generate a sugary imitation of a Mayan place of worship weighing 18,239 pounds. Qzina choose a Mayan subject for their imposing development, since the very old people engage in recreation a critical position in the detection of chocolate. They were in the middle of the initial to farm Cacao trees and recognize the factual possible of the cocoa bean. They nearly adoration cocoa and commend it as the food. Here are some chocolate sculpture images. Take a look.











www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___