Tuesday 17 April 2012

[www.keralites.net] ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും എതിരേ ഹൈക്കമാന്‍ഡിനു പരാതി

 

 

 

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും എതിരേ ഹൈക്കമാന്‍ഡിനു പരാതി

 

ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പുമാറ്റത്തെച്ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും തമ്മില്‍ തെറ്റിയതോടെ ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡില്‍ പരാതി.

, ഐ ഗ്രൂപ്പ്‌ പറഞ്ഞ്‌ ഇരുവരും സ്വന്തം ഇഷ്‌ടക്കാര്‍ക്കു പദവികള്‍ വാരിക്കോരി നല്‍കുകയാണെന്നു കുറ്റപ്പെടുത്തി നാലാം ഗ്രൂപ്പുകാരനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അജയ്‌ തറയിലാണു പരാതി നല്‍കിയത്‌.

വേണ്ടപ്പെട്ടവര്‍ക്കു മൂന്നിലേറെ പദവികള്‍ നല്‍കിക്കൊണ്ട്‌ ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും ഉമ്മന്‍ചാണ്ടിയും രമേശും സ്‌ഥാനമാനങ്ങള്‍ പങ്കിടുമ്പോള്‍ അര്‍ഹതയുള്ള പല നേതാക്കളും തഴയപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു.

വകുപ്പുമാറ്റത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള അസ്വാരസ്യം അണികളിലേക്കു പടര്‍ന്നതോടെയാണ്‌ മറ്റു ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങിയത്‌. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്‌ഥാനത്തെപ്പറ്റിയുള്ള മുന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ കൂടിയായ കെ. മുരളീധരന്റെ അഭിപ്രായത്തെ രമേശ്‌ ചെന്നിത്തല തള്ളിയെങ്കിലും മുരളിക്കു പിന്തുണയുമായി കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തിറങ്ങിയതു ശ്രദ്ധേയമായിരുന്നു. പി.സി. ചാക്കോ രമേശിനെതിരേ വിമര്‍ശനം അഴിച്ചുവിട്ടപ്പോള്‍ '' ഗ്രൂപ്പ്‌ നേതാക്കള്‍ മൗനം പാലിച്ചതാണു നേതൃത്വത്തിനെതിരേ തിരിയാന്‍ മറ്റു ഗ്രൂപ്പുകാര്‍ക്ക്‌ ആവേശം നല്‍കുന്നത്‌.

ഒരാള്‍ക്ക്‌ ഒരു പദവി എന്ന നയം ഉമ്മന്‍ചാണ്ടിയും രമേശും ചേര്‍ന്ന്‌ അട്ടിമറിക്കുകയാണെന്നു പരാതിയില്‍ അജയ്‌ തറയില്‍ ചൂണ്ടിക്കാട്ടുന്നു. രമേശ്‌ ചെന്നിത്തലയുടെ അടുപ്പക്കാരനായ എം.എം. ബഷീറിനു പെന്‍ഷന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനം കൂടാതെ ഭൂപണയ ബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡിലും കണ്‍സ്യൂമര്‍ഫെഡ്‌ ഡയറക്‌ടര്‍ ബോര്‍ഡിലും അംഗത്വവും നല്‍കി. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനും കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായ എ.കെ. രാജന്‌ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ പദവി നല്‍കി. ജില്ലാ പഞ്ചായത്ത്‌ അംഗവും വിവിധ സഹകരണ ബാങ്കുകളുടെ അധ്യക്ഷനുമായ ഇദ്ദേഹം ഐ.എന്‍.ടി.യു.സി. സംസ്‌ഥാന സെക്രട്ടറിയുമാണ്‌.

സ്‌ഥാനങ്ങള്‍ പങ്കുവയ്‌ക്കലിലും നയപരമായ തീരുമാനങ്ങളിലും വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നു കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്‌, വയലാര്‍ രവി എന്നിവര്‍ക്കു പരിഭവമുണ്ട്‌. ലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കേണ്ടെന്ന കെ.പി.സി.സി.സി. തീരുമാനം രമേശും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന്‌ അട്ടിമറിച്ചതായാണു വി.എം. സുധീരന്‍ കരുതുന്നത്‌.

ഐ ഗ്രൂപ്പ്‌ ക്വാട്ടയിലെ ആനുകൂല്യം പഴയ മൂന്നാം ഗ്രൂപ്പ്‌ നേതാക്കള്‍ക്കു മാത്രമാണു വിതരണം ചെയ്യുന്നതെന്നാണു വിശാല ഐ ഗ്രൂപ്പില്‍നിന്നു രമേശിനെതിരേ ഉയരുന്ന ആരോപണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മകന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തി

 

വിഷുസദ്യയെ ചൊല്ലി തര്‍ക്കം: വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ മാനഭംഗപ്പെടുത്തി

 

ഇടുക്കി: ഇടുക്കി ജില്ലയിലെ മുരിക്കാശേരിയില്‍ വീട്ടമ്മയെ മകന്റെ സുഹൃത്തുക്കള്‍ ൂ്രരമായി ബലാത്സംഗം ചെയ്‌തതായി റിപ്പോര്‍ട്ട്‌. വിഷുദിവസമാണ്‌ സംഭവം നടന്നത്‌. അഞ്ചു യുവാക്കള്‍ ചേര്‍ന്നാണ്‌ വീട്ടമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്‌. മുരിക്കാശേരി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായ വീട്ടമ്മയും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

നിര്‍ധനകുടുംബത്തിലെ മധ്യവയസ്‌കയാണ്‌ യുവാക്കളുടെ ആക്രമണത്തിന്‌ ഇരയായത്‌. വിഷുദിനത്തില്‍ ഉച്ചയ്‌ക്ക് മകന്റെ രണ്ടു സുഹൃത്തുക്കള്‍ക്ക്‌ വിഷുസദ്യ നല്‍കിയിരുന്നു .ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കം അതിരുകടന്നപ്പോള്‍ വീട്ടമ്മയ്‌ക്ക് സുഹൃത്തുക്കളെ വീട്ടില്‍ നിന്ന്‌ ഇറക്കി വിടേണ്ടിവന്നിരുന്നു. വീട്ടില്‍ നിന്നു പോയ യുവാക്കള്‍ വൈകിട്ട്‌ മറ്റു മൂന്നു പേരെ കൂട്ടി വീട്ടിലെത്തുകയും ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

യുവാക്കളുടെ പേര്‌ വ്യക്‌തമാക്കി പോലീസിന്‌ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പ്രദേശത്തെ ചില രാഷ്‌ട്രീയ നേതാക്കളും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കാപാലികയായി സോനാ നായര്‍

 

കാപാലികയായി സോനാ നായര്‍

 

ഒരിക്കല്‍ കേരളമാകെ തരംഗം സൃഷ്‌ടിച്ച എന്‍.എന്‍.പിള്ളയുടെ നാടകം, 'കാപാലിക' പുനര്‍ജ്‌ജനിക്കുകയാണ്‌. 'അനാവൃതയായ കാപാലിക' എന്ന പേരില്‍ കേവലം മുപ്പതു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്ര രൂപത്തിലാണ്‌ കാപാലികയുടെ കഥ നമ്മുടെ മുന്നിലെത്തുന്നത്‌. സോന നായരാണ്‌ കാപാലികയായി നമ്മുടെ മുന്നിലെത്തുക. പ്രീതി പണിക്കരാണ്‌ സംവിധായിക.

എന്‍.എന്‍. പിള്ളയുടെ കാപാലിക എന്ന നാടകം നിറഞ്ഞ സദസ്സിനു മുന്നില്‍ നിരവധി സ്‌റ്റേജുകളിലാണ്‌ കളിച്ചത്‌. പിന്നീട്‌ ക്രോസ്‌ ബെല്‍റ്റ്‌ മണി കാപാലിക സിനിമയാക്കിയപ്പോള്‍ ഷീലയായിരുന്നു കാപാലികയുടെ വേഷത്തിലെത്തിയത്‌.

റോസമ്മ എന്ന പെണ്ണിന്റെ കഥയാണ്‌ കാപാലിക. ഇഷ്‌ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച റോസമ്മയ്‌ക്ക് വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം നഷ്‌ടപ്പെട്ടു. ഒടുവില്‍ ഹൃദയം നല്‌കി സ്‌നേഹിച്ച പുരുഷനും അവളെ തള്ളിപ്പറഞ്ഞപ്പോള്‍ അവള്‍ ജീവിതത്തില്‍ തീര്‍ത്തും ഏകയായി. വിദ്യാഭ്യാസമില്ലാത്ത അവള്‍ ജീവിക്കാനായി ഒരു ജോലിക്കായി പല വാതിലുകളില്‍ മുട്ടിയെങ്കിലും ആരും അവളെ സഹായിച്ചില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ അവള്‍ സ്വന്തം വഴി തിരഞ്ഞെ

ടുത്തു. തന്റെ മനോഹരമായ ശരീരം വില്‍ക്കാന്‍ അവള്‍ തീരുമാനിച്ചു. കോടീശ്വരന്മാര്‍ അവളുടെ ശരീരം സ്വന്തമാക്കാന്‍ പണം വാരിയെറിഞ്ഞു. സമൂഹത്തില്‍ എല്ലാവരാലും വെറുക്കപ്പെടുന്ന അഭിസാരികയായ റോസമ്മയ്‌ക്ക് നാട്ടുകാര്‍ നല്‌കുന്ന വിളിപ്പേരാണ്‌ കാപാലിക.

തന്നോടൊപ്പം കിടക്ക പങ്കിടാന്‍ വരുന്ന പുരുഷന്മാരോട്‌ കണക്കു പറഞ്ഞ്‌ കാശു വാങ്ങുന്ന കാപാലികയില്‍ പക്ഷേ ചില നന്മകള്‍ കൂടിയുണ്ട്‌. പള്ളിക്കാര്യങ്ങള്‍ക്കും ആതുര സേവനങ്ങള്‍ക്കും അവള്‍ മനസ്സറിഞ്ഞ്‌ പണം കൊടുക്കും. സംഭവ ബഹുലമായ അവളുടെ ജീവിതം പുസ്‌തകമാക്കാന്‍ ഒരു പള്ളി വികാരിയും ഒരു പത്രാധിപരും ശ്രമിക്കുന്നു. അതിനു വേണ്ടി അവര്‍ സമീപിക്കുന്ന പ്രശസ്‌തനായ ഒരെഴുത്തുകാരന്‍ പക്ഷേ ഈ ഉദ്യമവുമായി സഹകരിക്കുന്നില്ല. ഒടുവില്‍ ഒരു പെണ്ണെഴുത്തുകാരി കാപാലികയുടെ കഥയെഴുതാന്‍ തയ്യാറാകുന്നു.

സോനാനായരുടെ വലിയ മനോഹരമായ വിടര്‍ന്ന കണ്ണുകളാണ്‌ കാപാലികയാകാന്‍ അവരെ തിരഞ്ഞെടുക്കുവാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന്‌ സംവിധായിക പ്രീതി പണിക്കര്‍ പറയുന്നു. മധുവാണ്‌ പള്ളി വികാരിയുടെ വേഷം ചെയ്യുന്നത്‌. പത്രാധിപരായി ബി. ഹരികുമാറും എഴുത്തുകാരനായി ചുനക്കര രാമന്‍ കുട്ടിയും പെണ്ണെഴുത്തുകാരിയായി ജയന്തിയും അഭിനയിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ ലീല പണിക്കര്‍, ശ്രീലത, മധുസൂദനന്‍, ശിവകുമാര്‍, സതീഷ്‌, മിത്രാ വൃന്ദ എന്നിവരാണ്‌. തിരുവനന്തപുരത്തും പേയാടും ചെറിയതുറ കടലോരത്തുമായി അഞ്ചു ദിവസത്തെ ചിത്രീകരണത്തോടെ 'അനാവൃതയായ കാപാലിക' പൂര്‍ത്തിയായി.

കൈരളി തീയേറ്ററിലെ പ്രിവ്യൂവിന്‌ ശേഷം ഫിലിം ഫെസ്‌റ്റിവലുകളിലും ചാനലുകളിലുമായി കാപാലികയെ ജനങ്ങളിലെത്തിക്കാനാണ്‌ നീക്കമെന്ന്‌ സംവിധായിക പറയുന്നു. മധുസൂദനന്‍ മാവേലിക്കരയാണ്‌ കാപാലിക നിര്‍മ്മിക്കുന്നത്‌. രാജീവ്‌ ഗോപാല കൃഷ്‌ണന്റേതാണ്‌ തിരക്കഥ. സംഗീതം- അശ്വിന്‍ ജോണ്‍സണ്‍, ക്യാമറ - സണ്ണി ജോസഫ്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] "ഹിന്ദുത്വം"

 

ചരിത്രം
ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌ ഹിന്ദുമതം അഥവാ സനാതനധര്‍മ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നല്‍കുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാല്‍ ഹിന്ദുമതം വേദങ്ങള്‍ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവില്‍ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാല്‍ ഹിന്ദു മതവും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ മതമാണെന്നാണ്‌ അവര്‍ വാദിക്കുന്നത്. ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയര്‍ ഭാരതീയര്‍ക്ക് നല്‍കിയ പേരു മാത്രമാണത്.
 
ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌ - ജവഹര്‍ലാല്‍ നെഹ്രു

Source: Wiki

On 17 April 2012 18:36, laly s <lalysin@yahoo.co.in> wrote:
 

Fun & Info @ Keralites.net
സിന്ധു എന്ന നദിയുടെ പേരില്‍ നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില്‍ പാര്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ പേര്‍ഷ്യന്‍ ജനത അവരെ ഹിന്ദുക്കള്‍ എന്ന് വിളിച്ചു. അവര്‍ക്ക് സിന്ധു എന്ന് ഉച്ചരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് സിധു, ഹിന്ദുവായത്‌.ഹിന്ദുസ്ഥാനില്‍ വസിക്കൂന്നവന്‍ ഹിന്ദു എന്ന അര്‍ഥം. അതായത് ഹിന്ദു എന്നത് ക്രിസ്തുമതം, ഇസ്ലാം മതം എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു മതത്തിന്റെ പേരല്ല, ഒരു ഭൂപ്രദേശത്ത് വസിക്കുന്ന ജനതയുടെ പേരാണ്. മറ്റു മതക്കാരല്ലാതവരെയാണ് ഇന്ന് ഭാരതത്തില്‍ ഹിന്ദുക്കളായി കണക്കാക്കി പോരുന്നത്.
ധര്‍മ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില. ധര്‍മ്മം അനശ്വരമാണ്. അതിനാല്‍ സനാതന ധര്‍മം എന്നും അറിയപ്പെടുന്നു. ധര്മാമാകുന്ന മാര്‍ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്‍ത്ത യാത്രയാണ് ഹിന്ദുവിന് ജീവിതം. ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്‌. ധര്‍മ്മത്തിന് കോട്ടം വരാതെയുള്ള തരത്തില്‍ അര്‍ത്ഥവും, കാമവും അനുവദിച്ചിരിക്കുന്നു. ഇവ നാലും ഹിന്ദുമതത്തിലെ പുരുഷാര്‍ഥങ്ങള്‍ എന്നറിയപ്പെടുന്നു.
ഹിന്ദു മതവുമായി ബന്ധപെട്ടു അധികം പഴക്കമില്ലാത്ത ഒരു പദമാണ് ഹിന്ദുത്വം എന്നത്. ഹിന്ദുത്വം എന്നത് ഒരു യോഗ്യതയാണ്. അതിനു രണ്ടു കാരണങ്ങള്‍ വേണ്ടിയിരിക്കുന്നു. ഒന്നു ഭാരതം അവനു ജന്മഭൂമിയായിരിക്കണം. രണ്ടു ഭാരതം അവനു പുണ്ണ്യഭൂമിയും ആയിരിക്കണം. ഭാരതത്തിലുള്ള ക്രിസ്ത്യാനികള്‍ക്കും, മുസ്ലിമ്കള്‍ക്കും ഭാരതം ജന്മഭൂമിയാണ്. എന്നാല്‍ പുണ്ണ്യ ഭൂമിയല്ല. അവര്‍ക്കത്‌ ജെറുസലേംമും മക്കയുമാണ്. അതിനാല്‍ അവര്‍ക്ക് ഹിന്ദുത്വം ഇല്ല. അതുപോലെ തന്നെ ചൈനയിലും, ജപ്പാനിലും മറ്റുമുള്ള ബുദ്ധമതക്കാര്‍ക്ക് ഭാരതം ശ്രീ ബുദ്ധന്റെ ജന്മ നാടായതിനാല്‍ പുണ്ണ്യ ഭൂമിയാണ്‌. എന്നാല്‍ ഭാരതം അവരുടെ ജന്മഭൂമിയല്ലാതതിനാല്‍ അവര്‍ക്കും ഹിന്ദുത്വം ഇല്ല.
ഹിന്ദുത്വം എന്നത് ദുര്‍ഭൂതമാണ്‌ എന്ന തരത്തിലാണ് പാശ്ചാത്യ സ്വാധീനമുള്ള മാധ്യമങ്ങളും, പരദേശി രാഷ്ട്രീയത്തിന്റെ വാക്താക്കളായ കമ്മ്യൂണിസ്റ്റ്‌കാരും സാധാരണകാരെ തെറ്റിദ്ധരിപ്പിചിരിക്കുന്നത്. പൊതുവേ ഹിന്ദു ശാന്ത സ്വഭാവക്കാരാവുകയാല്‍ അതിനെതിരെ ആരോപണങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു. അതുകൊണ്ട് മാത്രമാണ് ഹിന്ദു വര്‍ഗീയവാദിയാണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ അവര്‍ താത്കാലിക വിജയം വരികുന്നത്.
ഹിന്ദുത്വം വര്‍ഗീയതയല്ല, ദേശീയത അല്ലെങ്കില്‍ ഭാരതീയത മാത്രമാണ്. സര്‍വധര്‍മ സമഭാവനയുടെ വാക്താക്കളായ ഹിന്ദുക്കളെ വര്‍ഗീയവാദി എന്ന് മുദ്ര കുത്തുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള കുടില തന്ത്രമാണ്. മറ്റു മതക്കാരെ അംഗീകരിക്കാനും, ആദരിക്കാനും ഹിന്ദുവിനെ പോലെ ഇതു മതക്കാര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്? സ്വന്തം മതം മാത്രം സത്യം എന്ന് ഒരിക്കലും പറയാതവരാണ് ഹിന്ദുക്കള്‍. കാരണം അവര്‍ മതത്തിന്റെ അന്തസതയായ ആത്മീയതയുടെ പൊരുളറിഞാവരാണ്. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില്‍ ചെന്ന് ചേരുന്നതുപോലെ എല്ലാ മതങ്ങളും ഈശ്വരനിലേക്കു നയിക്കുന്നു എന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നതും അത് കൊണ്ടാണ്.
"ആകാശാത് പതിതം തോയം
യഥാ ഗച്ചതി സാഗരം
സര്‍വ ദേവ നമസ്കാരം
കേശവം പ്രതി ഗച്ചതി"
ഭാരതീയരുടെ ഹൃദയവിശാലത അവകാശപെടാന്‍ വേറെ ഒരു മതവിഭാഗവും ഭൂമുഖതുണ്ടായിട്ടില്ല. മതങ്ങളുടെയെല്ലാം മാതാവാകാന്‍ ഭാരതത്തിനു കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്.
Fun & Info @ Keralites.net

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Success advice: The "You"

 
__,_._,___