Sunday 4 March 2012

Re: [www.keralites.net] ഇതൊക്കെത്തന്നെയാവുംജനാധിപത്യം. അതും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്.

 

This is the problem with we Mallus, we dig our own pit. dear rajan sir, u said monsoon time 90 % of water is wasted and the rivers should be joined, ok and what about the summer times? still the rivers joined? or we stop the river like closing the shutter of a retail shop?

and you said tamil nadu is feeding us?

hahahaha nice joke. tamil nadu is endosulphaning us and even the people of tamil nadu never take the vegs and chicken which are produced only for kerala people.

they are not feeding us, we are buying from them .

so you want tamil nadu to win always. ok migrate to tamil nadu sir, or have some patriotism./

very much hurt in ur words, feel ashamed to be a mallu.

Nandu

2012/3/4 RAJAN MATHEW <rajan_mathew@msn.com>

Think differently... June to Dec. Monsoon. 90% water runs to Arabian sea and wasted. If we can join two or three rivers and give water to other states, they will produce food for us...

Once Britain made Mullapperiyar and TN is feedig us...

Out of the 1700 rivers, if 17 were joined, that will give drinking water to millions and food production will be doubled...

Rajan Mathew, Dallas


To: Keralites@yahoogroups.com
From: prathibasam@yahoo.com
Date: Sat, 3 Mar 2012 22:06:14 -0800
Subject: [www.keralites.net] ഇതൊക്കെത്തന്നെയാവുംജനാധിപത്യം. അതും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്.

ജുഡീഷ്യല്‍ പ്രഹരം

Fun & Info @ Keralites.netഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നുകേട്ടിട്ടുണ്ട്. കേരളം ഇപ്പോള്‍ ഏതാണ്ട് ആ അവസ്ഥയിലാണ്. അണക്കെട്ട് പൊട്ടി വെള്ളം ഇരമ്പിവന്ന് കേരളജനതയില്‍ മൂന്നിലൊന്ന് ജലസമാധി പ്രാപിക്കുമെന്ന ഭീതിയാണ് ആദ്യം ഉണ്ടായിരുന്നതെങ്കില്‍ ഇതാ പുതിയത്. ഉറക്കം നഷ്ടപ്പെടുത്താന്‍ ഒരേ ഭീതിതന്നെ എപ്പോഴും കയറിവരുന്നത് വിരസത ഉണ്ടാക്കും. പുതിയത് വ്യത്യസ്തമായ ഭീതിയാണ്. വെള്ളംകിട്ടാതെ വരണ്ടുണങ്ങി മൂന്നുജില്ലയിലുള്ളവരുടെ കഥ കഴിയുമെന്നതാണ് പുതിയ ഭീതി. വെള്ളത്തില്‍ മുങ്ങിമരിക്കുന്നത് ഒന്ന്, വെള്ളം കിട്ടാതെ മരിക്കുന്നത് വേറൊന്ന്. ലോകത്ത് വേറെ എവിടെ ഉണ്ടാകും ഇങ്ങനെ രണ്ടറ്റത്തുള്ള രണ്ട് ഭീതികള്‍ ജനതയുടെ ഉറക്കം കെടുത്തുന്ന അവസ്ഥ ! ആര്‍ക്കും അസൂയ തോന്നുന്ന അവസ്ഥതന്നെ.

ഈ ഭീതിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. എന്തെങ്കിലും ഭീതിയുണ്ടാകുമ്പോള്‍ നമ്മള്‍ പാഞ്ഞുചെന്ന് അയ്യോ യുവറോണര്‍ രക്ഷിക്കണേ എന്ന് നെഞ്ചത്ത് ഇടിച്ച് നിലവിളിക്കാറുള്ളത് സുപ്രീംകോടതിയുടെ അടുത്താണ്. വേറെ എവിടെ ചെല്ലാനാണ്! ജുഡീഷ്യറിയാണ് സര്‍വ പിശാചുക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന രക്ഷകന്‍. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയെ സത്യം ബോധിപ്പിക്കാനുള്ള തീവ്രയജ്ഞം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു കേരളം. മുട്ടിന്മേല്‍ നിന്ന് കനിയണേ എന്നു കേഴുമ്പോഴാണ് രക്ഷകന്‍ വലിയ ഒരു മരമുട്ടി എടുത്ത് കേരളത്തിന്റെ തലമണ്ടയ്ക്ക് അടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ നദികളെ പരസ്​പരം ബന്ധിപ്പിക്കാന്‍ ഉടനെ നടപടിയെടുക്കണമെന്നാണ് കോടതി കല്പിച്ചിരിക്കുന്നത്. ഭരണഘടനയിലോ പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിലോ നദികളെ ബന്ധിപ്പിക്കണമെന്ന് പറഞ്ഞതായി ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നദികളെ മുഴുവന്‍ കൂട്ടിക്കെട്ടിയാല്‍ രാജ്യത്തെ വരള്‍ച്ചയും തീരും വെള്ളപ്പൊക്കവും തീരും എന്ന് പണ്ടേതോ എന്‍ജിനീയര്‍ സാറിന് ഉള്‍വിളി ഉണ്ടായിരുന്നു. ശാസ്ത്രത്തിന്റെയും എന്‍ജിനീയറിങ്ങിന്റെയും ചില ടെക്‌നിക്കുകള്‍കൊണ്ട് എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും കീഴടക്കിക്കളയാമെന്ന വ്യാമോഹം ലോകത്തെ അടക്കിവാണ കാലമായിരുന്നല്ലോ അത്. കേള്‍ക്കുന്നമാത്രയില്‍ ആരും വീണുപോകുന്ന കിടിലന്‍ ആശയമാണ് നദീസംയോജനം. കാശെത്ര ചെലവാകും എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടപ്പോള്‍ അക്കാലത്തെ ഭരണാധികാരികള്‍ തലകറങ്ങി വീണതുകൊണ്ടാണെന്ന് തോന്നുന്നു സംഗതി നടന്നില്ല. പിന്നീട് അതുകേട്ടത് 2002-ല്‍ എന്‍.ഡി.എ. ഭരണകാലത്താണ്. വിവരമുള്ളവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംകിട്ടാതെ അന്ന് ഈ പദ്ധതി മേശവലിപ്പില്‍ ഇട്ടുപൂട്ടിയതാണ്. പത്തുവര്‍ഷം കഴിഞ്ഞ് ഈ സാധനം സര്‍പ്പമായി രൂപം പ്രാപിച്ച് ഇഴഞ്ഞുവന്ന് കൊത്തുമെന്ന് ഓര്‍ത്തതേയില്ല കേരളം.

ലോകത്തെവിടെയെങ്കിലും ഇങ്ങനെ നദികളെ ബന്ധിച്ചുനോക്കിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. കോടതി എവിടെയെങ്കിലും പോയി പരിശോധിച്ചതായും അറിയില്ല. ചെറിയ അണക്കെട്ട് കെട്ടുന്നതിനുപോലും പരിസ്ഥിതി പ്രത്യാഘാത റിപ്പോര്‍ട്ട് വേണം. ഉണ്ടോ എന്നുകോടതി ചോദിക്കും. നദീ സംയോജനത്തിന് അത്തരം ഒന്ന് കൈയിലുണ്ടോ? ഇല്ല. എത്ര കാടുനശിക്കും എന്നറിയുമോ? ഇല്ല. എത്രയിടത്ത് ജലം കിട്ടാക്കനിയാകുമെന്ന് പഠിച്ചിട്ടുണ്ടോ? ഇല്ല. എത്ര പേര്‍ക്ക് വീട് നഷ്ടപ്പെടുമെന്നറിയുമോ? ഇല്ല. എത്ര ആയിരം ഏക്കറില്‍ കൃഷി നഷ്ടപ്പെടുമെന്നറിയുമോ? എത്ര കോടിയാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും എന്നറിയുമോ? ഇല്ല. എത്ര അണക്കെട്ടുകള്‍ വറ്റിവരളുമെന്നറിയുമോ? ഇല്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരംകണ്ടെത്തി തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണോ ചെയ്തിരിക്കുന്നത് കോടതി? അല്ല. നിങ്ങളിതൊന്നും നോക്കേണ്ട, പദ്ധതിയങ്ങ് നടപ്പാക്കിയാല്‍ മതി എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്‍ജിനീയറിങ്- ശാസ്ത്ര വിദഗ്ധര്‍ സുപ്രീം കോടതിയില്‍ ഉള്ളതായും അറിവില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെങ്കിലും ഒന്ന് പരീക്ഷിച്ചിട്ട് ഘട്ടംഘട്ടമായി നോക്കാമെന്നൊന്നുമല്ല കല്പന. ഉടന്‍ തുടങ്ങണം നദികളെ കൂട്ടിക്കെട്ടുന്ന പണി. അണ കെട്ടി നദീപ്രവാഹം തടയുന്നതിന് എതിരെ തന്നെ പരിസ്ഥിതി ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്ന കാലമാണിത്. ശാസ്ത്രം പണ്ട് നിന്നസ്ഥലത്ത് ബ്ലോക്കായി നില്‍ക്കുകയല്ല. ഇന്നലത്തെ ശരികള്‍ പലതും തെറ്റുകളായി തിരിച്ചറിയുകയാണ് ഇപ്പോള്‍. അപ്പോഴാണ്, മിനിഞ്ഞാന്നത്തെ ഒരു ശരി ലോകാവസാനംവരേക്കുള്ള ശരിയാണ് എന്ന അന്ധവിശ്വാസം ചിലര്‍ അടിച്ചേല്പിക്കുന്നത്.
നദികള്‍ കൂട്ടിക്കെട്ടാന്‍ എത്ര ചെലവുവരും ? പത്ത് വര്‍ഷം മുമ്പെടുത്ത കണക്കാണ് അഞ്ചുലക്ഷം കോടി രൂപ എന്നത്. അന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയവര്‍ ഇപ്പോള്‍ അനേക ലക്ഷമോ കോടിയോ ഒക്കെയാണ് വാങ്ങുന്നത്. പണപ്പെരുപ്പത്തിന്റെ ആ നിരക്ക് നോക്കുമ്പോള്‍ നദീസംയോജനത്തിന്റെ ഇന്നത്തെ ചെലവ് എത്ര വരും എന്ന് അക്കത്തില്‍ എഴുതിക്കാണിക്കാന്‍ പറ്റില്ല. ഈ ലേഖനത്തില്‍ അതിനുള്ള സ്ഥലം തികയില്ല. സുപ്രീംകോടതിയല്ല, പടച്ച തമ്പുരാന്‍ പറഞ്ഞാലും ഈ പണി ഇന്ന് ജീവിച്ചിരിക്കുന്ന ആരുടെയും ആയുസ്സിനിടയ്ക്ക് തീരില്ല. മുപ്പത് വര്‍ഷം മുമ്പ് തുടങ്ങിയ അണക്കെട്ട്പണി ഇനിയുംതീരാത്ത രാജ്യമാണിത്. നദി കൂട്ടിക്കെട്ടിത്തീരുമ്പോഴേക്ക് പല തലമുറ പിന്നിട്ടിരിക്കും. ഇനി രണ്ട് തലമുറ കഴിഞ്ഞ് ഇതൊന്നും ശരിയായില്ല എന്നുതോന്നിയാലോ? കെട്ടാന്‍ ചെലവാക്കിയതിന്റെ എത്ര ഇരട്ടി ചെലവഴിച്ചാലാണ് കെട്ടഴിക്കാനാവുക എന്നറിയില്ല. അതിനുള്ള ടെക്‌നോളജി ഇനി വേറെ കണ്ടുപിടിക്കേണ്ടിവരും.

കോടതിക്കും എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും ഭരണഘടനയില്‍ ചില പണികള്‍ പ്രത്യേകം വേര്‍തിരിച്ച് ഏല്പിച്ചിട്ടുണ്ടെന്നാണ് അതുണ്ടാക്കിയവരും വായിച്ചവരുമൊക്കെ പറഞ്ഞിട്ടുള്ളത്. ഏല്പിച്ച പണിയൊന്നും ആരും തൃപ്തികരമായി ചെയ്തുതീര്‍ക്കാറില്ല. അതിനൊന്നും ആര്‍ക്കും നേരമില്ല. എല്ലാവരും അവനവന്റെ പണി ശരിയായി ചെയ്തിരുന്നെങ്കില്‍ രാജ്യം എന്നേ രക്ഷപ്പെട്ടുപോകുമായിരുന്നല്ലോ. അതുപാടില്ല. ഏല്പിച്ചപണി ചെയ്യാതിരിക്കുക, മറ്റാളുകളുടെ പണിയില്‍ തലയിട്ട് അത് കുളമാക്കുക- ഇതിലാണ് നമ്മുടെ മിടുക്ക്. ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവില്‍ തലയിടും. എക്‌സിക്യൂട്ടീവ് ലെജിസ്ലേറ്റീവില്‍ തലയിടും. എക്‌സിക്യൂട്ടീവിലും ലെജിസ്ലേറ്റീവിലും ഇടപെട്ട് അവര്‍ ചെയ്യേണ്ടതെല്ലാം ജുഡീഷ്യറി ഏറ്റെടുക്കും. സൂര്യന് കീഴിലുള്ള സകലതിനെയും ഭരിക്കുന്നത് തങ്ങളാണെന്ന് വിചാരിക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് ബോര്‍ഡ് വെച്ച വേറൊരു കൂട്ടരുണ്ട്. തങ്ങളാണ് എല്ലാവരേക്കാള്‍ മുകളിലെന്ന് എല്ലാവരും വിശ്വസിക്കുന്നു.

കുറെ മുമ്പ് ജുഡീഷ്യല്‍ ആക്ടിവിസം തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ആശ്വസിച്ചിരുന്നു. രാഷ്ട്രീയക്കാരോട് കണക്കുപറയാന്‍ ജുഡീഷ്യറിയെങ്കിലുമുണ്ടല്ലോ എന്ന്. ഇന്നും അത് ആശ്വാസംതന്നെ. പക്ഷേ, രക്ഷകന്റെ സ്വഭാവം കുറച്ചായി വല്ലാതെ മാറിത്തുടങ്ങിയിട്ടുണ്ട്. ജനങ്ങളെ കാണുമ്പോള്‍ കക്ഷി മീശ പിരിക്കുന്നു, തുറിച്ചുനോക്കുന്നു. നീയാര് പറയാന്‍, പറയുന്നത് അങ്ങോട്ട് കേട്ടാല്‍മതി എന്നാക്രോശിക്കുന്നു. നിയമമുണ്ടാക്കാന്‍ ജനപ്രതിനിധിയൊന്നും വേണ്ട, ഞങ്ങള്‍ മതി എന്ന് അഹങ്കരിക്കുന്നു. നിങ്ങള്‍ എത്ര വലിയവനായാലും ശരി, നിയമം നിങ്ങള്‍ക്കും മുകളിലാണ് എന്ന തത്ത്വശാസ്ത്രത്തില്‍ എഡിറ്റിങ് നടത്തിയിരിക്കുന്നു. നിയമം എന്നത് വെട്ടിമാറ്റി ജഡ്ജി എന്നാക്കിയിരിക്കുന്നു. ആണവശാസ്ത്രമായാലും ശരി, എന്‍വയോണ്‍മെന്റ് എന്‍ജിനീയറിങ് ആയാലും ശരി, എല്ലാറ്റിലും അവസാന വാക്ക് തങ്ങളുടേതാണ് എന്ന് വാശി പിടിക്കുന്നു. ആരും ഒന്നും എതിര്‍ത്തുപറയില്ല. കോടതിയലക്ഷ്യഖഡ്ഗം തൂങ്ങിനില്പുണ്ട്. നദി കൂട്ടിക്കെട്ടുക രാജ്യത്തെ മഹാദുരന്തത്തിലെത്തിക്കും എന്ന് രാജ്യം ഭരിക്കുന്ന നൂറ്റിച്ചില്വാനം കോടി ജനതയുടെ പ്രതിനിധികള്‍ക്ക് തോന്നിയാലും ഒന്നും ചെയ്യാനാവില്ല. മൂന്നു ജഡ്ജിമാരുള്ള ഒരു ബെഞ്ച് പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ മന്‍മോഹന്‍ സിങ് കോടതിയലക്ഷ്യത്തിന് സമാധാനം പറയേണ്ടിവരും.

ഇതൊക്കെത്തന്നെയാവുംജനാധിപത്യം. അതും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] antikalar

 

 
 
 
 
 
 
A Venetian Rococo Sedan Chair
Fun & Info @ Keralites.net

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] why must we drink water

 

Most of us know that up to seventy per cent of the total body weight is due to water. Although it is present in all parts of the body, it is more present in organs such as lungs and brain and fluids such as blood, lymph, saliva and secretions by the organs of the digestive system. The common belief is that we feel thirsty only when our body needs water. While this is true, recent research studies have indicated that there are several other indicators of inadequate water in some or all parts of the body. Ignoring these indicators can lead to several major diseases. Most of us spend a lot of our working hours in air-conditioned environment so naturally we don't feel thirsty but that does not mean that our body does not need water. Lack of water can lead to fatigue too. So, for your glowing health, drink enough water.

Importance of water for maintaining normal health:

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഷാജഹാന്‍, പി.സി.ജോര്‍ജ്, മനോരമ

 

ഷാജഹാന്‍, പി.സി.ജോര്‍ജ്, മനോരമ കൂട്ടുകെട്ടിന് സി.ബി.ഐ യെ പറ്റിക്കാനാകുമോ?

Fun & Info @ Keralites.netസര്‍ക്കാരിന്റെ ഡാറ്റ സെന്റര്‍ ഭൗതികവികസന കരാര്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നും അത് സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
ചീഫ് വിപ്പ് സര്‍ക്കാരിനെതിരെ കോടതിയില്‍പ്പോവുക, കോടതിയില്‍ എതിര്‍പ്പ് കൂടാതെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതിക്കുക, 'ഇതൊക്കെ ആരെ ബോധിപ്പിക്കാനാണ് ജോര്‍ജെ' എന്ന് ഏതു സാധാരണക്കാരനും ചോദിച്ചുപോകും. അല്ലെങ്കില്‍ത്തന്നെ മാതൃഭൂമിയും മനോരമയും കൂടെയുള്ളപ്പോള്‍ സര്‍ക്കാരിന് അത്തരം കാര്യങ്ങളിലൊന്നും നാടകം കളിക്കാന്‍ ഒരു പേടിയുമില്ല. ചാനലുകള്‍ വല്ലതും പറഞ്ഞാലും രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ അത് തീരും, തോലിക്കട്ടിയില്‍ കുഞ്ഞൂഞ്ഞിനെക്കഴിഞ്ഞേ വേറെ ആളുള്ളൂ. ഹതുപോട്ടെ.
ഈ വാര്‍ത്ത! എങ്ങനെയാണു മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കുക.
മനോരമ പറയുന്നു…
2008 ഏപ്രില്‍ 28നു നടത്തിപ്പു കരാറിനു ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും പ്രപ്പോസല്‍ ക്ഷണിച്ചു. അവസാന തീയതി 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദേശപ്രകാരം റിലയന്‍സിന്റെ സൗകര്യം മാനിച്ചു തീയതി നീട്ടിയെന്നും ഇടപാടില്‍ ടി.ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2008 ഡിസംബര്‍  31നു 45 ലക്ഷം, 2009 ജനുവരി രണ്ടിന് 20 ലക്ഷം, 25 ലക്ഷം, 2009 ജൂലൈ 15ന് 3.6 കോടി എന്നിങ്ങനെ പിന്‍വലിച്ചതായും ഹരജിയില്‍ പറയുന്നു.
സാധാരണക്കാരില്‍ ചിലര്‍ക്കെങ്കിലും ആദ്യവായനയില്‍ 'റിലയന്‍സ്' എന്നാല്‍ ടാറ്റയും ബിര്‍ളയും പോലെ ഒരൊറ്റ കമ്പനിയാണ് എന്ന് തോന്നും. എന്നാല്‍ അവ രണ്ടു വ്യത്യസ്ത കമ്പനികള്‍ ആണെന്ന കാര്യം നമുക്കറിയാം. അനില്‍ ധീരുഭായ് അമ്പാനി ഗ്രൂപ്പിനാണ് ഡാറ്റാ സെന്റര്‍ കൈമാറിയത്. അതിനായി അവരുടെ ശത്രു കമ്പനിയായ മുകേഷിന്റെ ഗ്രൂപ്പിന്റെ ഏജന്റായ നന്ദകുമാറിന്  അക്കൗണ്ടിലേക്ക് പണം കൈമാറി എന്നതില്‍ തന്നെ വലിയ തമാശയുണ്ട്. ഉന്നയിക്കുന്ന ആക്ഷേപത്തിന് അടിസ്ഥാനം വേണ്ടേ?
അതു പോട്ടെ, ആകെ അഞ്ച് കോടി രൂപക്കാണ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കൈമാറിയത്. പക്ഷെ നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതാകട്ടെ 4.5 കോടി രൂപ. 50 ലക്ഷം രൂപയുടെ നേട്ടത്തിന് 4.5 കോടി രൂപ കൈക്കൂലി കൊടുക്കാന്‍ മാത്രം വിഢികളാണോ അനില്‍ ധീരൂഭായി ഗ്രൂപ്പ് !!
തീര്‍ന്നില്ല ടെന്റര്‍സമയം കഴിഞ്ഞാണ് സിഡാക്കും കെല്‍ട്രോണും ടെന്റര്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. അപ്പോള്‍ വൈകിയെത്തിയവര്‍ക്ക് ടെന്റര്‍ നിരസിച്ച നിയമാനുസൃത നടപടിയാണോ കുറ്റം? ആരായിരുന്നു അന്ന് സി.ഡിറ്റിന്റെ ചുമതലയില്‍ എന്നന്വേഷിച്ചാല്‍ ഈ വിവാദത്തിനു തിരികൊളുത്തിയ കെ.എം ഷാജഹാന്‍ ആയിരുന്നു എന്ന വിവരമാണ് ലഭിക്കുക. എന്തിനായിരിക്കും വി.എസ്സിന്റെ പഴയ തോഴനും ഇപ്പോഴത്തെ ശത്രുവുമായ ഷാജഹാന്‍ ടെണ്ടര്‍ വൈകിച്ചത്? ഷാജഹാന്റെ ആ വീഴ്ച ആര്‍ക്കാണ് ഗുണമായത്?
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഡാറ്റ സെന്റര്‍ വികസനം റിലയന്‍സിനെ ഏല്‍പ്പിക്കുന്നത് കുറ്റമാണോ?  ഈ ചോദ്യങ്ങളൊന്നും മനോരമയോ മറ്റ് മാധ്യമങ്ങളോ ചോദിക്കുന്നില്ല, മറിച്ച് ചില തരികിട നമ്പരുകള്‍ ഇറക്കി സ്വന്തം വായനക്കാരെ മുഴുവന്‍ പറ്റിക്കുകയാണ്. സ്വന്തം വായനക്കാരെ പറ്റിക്കാനുള്ള മനോരമയുടെ അവകാശത്തെ ചോദ്യം ചെയ്യേണ്ടതുമില്ല.
അപ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്
മനോരമ, പീസീ ജോര്‍ജ് കെ.എം ഷാജഹാന്‍ ത്രയങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു കേസന്വേഷണം കെട്ടിയേല്‍പ്പിച്ചാല്‍ സി.ബി.ഐ പോലുള്ള രാജ്യത്തെ ഒന്നാംകിട അന്വേഷണ ഏജന്‍സിയെ പറ്റിക്കാനാകുമോ? അവര്‍ ഈ ചീള് കേസ് അന്വേഷിക്കുമോ?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___