Tuesday 17 January 2012

Re: [www.keralites.net] എന്‍ജി. വിദ്യാര്‍ഥികളുടെ മുഖവും ദേഹവും ട്രെയിനില്‍ കുത്തിക്കീറി

PUNISH THEM AS SAME. THEN ONLY THEY WILL UNDERSTAND THE FEELING . THE LAWS LIKE ARAB COUNTRIES IS MUST LIKE THESE CRIMES.  THIS IS NOT RAGGING. THIS ROWDISM.

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, January 17, 2012 10:42 AM
Subject: [www.keralites.net] എന്‍ജി. വിദ്യാര്‍ഥികളുടെ മുഖവും ദേഹവും ട്രെയിനില്‍ കുത്തിക്കീറി
 
എന്‍ജി. വിദ്യാര്‍ഥികളുടെ മുഖവും ദേഹവും ട്രെയിനില്‍ കുത്തിക്കീറി
 
കൊച്ചി: സേലത്തെ കോളജില്‍നിന്ന്‌ അവധിക്കു നാട്ടിലേക്കു മടങ്ങിയ രണ്ട്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളെ ട്രെയിനില്‍ മലയാളി വിദ്യാര്‍ഥിസംഘം ക്രൂരമായി ആക്രമിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു റാഗിംഗിന്റെ പേരിലുള്ള 'കൊല്ലാക്കൊല'.

സേലം ജ്‌ഞാനമണി എന്‍ജിനീയറിംഗ്‌ കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി മുളന്തുരുത്തി പെരുമ്പിള്ളി (കടേക്കല്‍) പ്ലാവിലായില്‍ ഗീവര്‍ഗീസ്‌, സഹപാഠി അരുണ്‍രാജ്‌ എന്നിവരാണ്‌ ആക്രമിക്കപ്പെട്ടത്‌. മുഖവും ദേഹവും ഇരുമ്പുകമ്പികൊണ്ടു കുത്തിക്കീറിയ നിലയില്‍ ഗീവര്‍ഗീസിനെ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു മുഖശസ്‌ത്രക്രിയ നടത്തും.

സമീപ കോളജുകളിലെ വിദ്യാര്‍ഥികളാണ്‌ ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ എറണാകുളത്തേക്കു പുറപ്പെട്ട ചെന്നൈ മെയിലിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. പൊങ്കല്‍ അവധിക്കു വീട്ടിലേക്കു മടങ്ങിയ ഗീവര്‍ഗീസും അരുണ്‍രാജും സേലത്തുതന്നെയുള്ള പയസ്‌ കോളജിലെയും സേലം എന്‍ജിനീയറിംഗ്‌ കോളജിലെയും'മലയാളി സീനിയേഴ്‌സ്' കയറിയ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതാണു പ്രകോപനമായത്‌.

ഇരുവരോടും പണം ചോദിച്ച്‌ എ.ടി.എം. കാര്‍ഡ്‌ തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഘം സേലത്തുനിന്ന്‌ ഈറോഡ്‌വരെ ഗീവര്‍ഗീസിനെയും അരുണ്‍രാജിനെയും ക്രൂരമായി പീഡിപ്പിച്ചു. ശരീരത്തില്‍ 154 തുന്നലുള്ള അരുണ്‍രാജ്‌ തൃശൂര്‍ അശ്വനി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ഓച്ചിറ സ്വദേശിയായ അഖില്‍ ബാബു, പാറശാല സ്വദേശി കിരണ്‍നായര്‍, മലപ്പുറം തെല്‍പ്പാറ സ്വദേശി എബിന്‍ ബാബു, കോട്ടയം വാഴൂര്‍ സ്വദേശി ടിന്റു എബ്രഹാം എന്നിവരുടെ പേരില്‍ ഈറോഡ്‌ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതായി ഗീവര്‍ഗീസിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ഗീവര്‍ഗീസിന്റെ മൊഴി ഇങ്ങനെ: വെള്ളിയാഴ്‌ച അര്‍ധരാത്രി സേലത്തുനിന്നു ട്രെയിനില്‍ കയറിയപ്പോള്‍തന്നെ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന 'മലയാളി സീനിയേഴ്‌സ്' വളഞ്ഞു. ഒപ്പമുണ്ടായിരുന്ന അരുണ്‍രാജ്‌ ഒഴികെയുള്ള സഹപാഠികളെല്ലാം മുന്നിലെ കമ്പാര്‍ട്ട്‌മെന്റിലാണു കയറിയത്‌.

താടിക്കു തട്ടിയശേഷം ഇവരില്‍ നാലഞ്ചുപേര്‍ എ.ടി.എം. കാര്‍ഡും മൊബൈലും ക്ലാസിലെ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോള്‍ മര്‍ദനം തുടങ്ങി. ഇരുമ്പ്‌ ദണ്ഡ്‌, സ്‌പാനര്‍, മുനയുള്ള കമ്പിക്കഷണം എന്നിവ ഉപയോഗിച്ചായിരുന്നു മര്‍ദനം.

സിനിമയില്‍ അഭിനയിക്കാനുള്ള 'വില്ലന്‍ ലുക്കി'നു വേണ്ടിയെന്നു പറഞ്ഞ്‌ ഒരാള്‍ ഇടതുകവിളും ഇടതുപുരികവും കമ്പികൊണ്ടു കുത്തിക്കീറി. കമ്മലിടാനെന്നു പറഞ്ഞ്‌ മറ്റൊരാള്‍ ഇടതുകാത്‌ കുത്തിത്തുളച്ചു. കീറിപ്പോയ കാതില്‍ സംഘം കല്ല്‌ തിരുകിവച്ചു.

അരുണ്‍രാജിനെയും സംഘം ക്രൂരമായി മര്‍ദിച്ചു. കമ്പാര്‍ട്ട്‌മെന്റിലെ മലയാളികളാരും ഇടപെടാന്‍ കൂട്ടാക്കിയില്ല. ഈറോഡില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ വയറിന്റെ ഇടതുഭാഗത്തും പുറത്തും നീളത്തില്‍ വരഞ്ഞു. ഗീവര്‍ഗീസിന്റെ മുഖം, തോള്‍, കഴുത്ത്‌, പുറം എന്നിവിടങ്ങളിലായി 58 തുന്നലുണ്ട്‌.

ഈറോഡിലെ റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററാണു രക്‌തത്തില്‍ കുളിച്ചുനിന്ന വിദ്യാര്‍ഥിയെ ആംബുലന്‍സ്‌ വിളിച്ച്‌ ഈറോഡ്‌ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയത്‌. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഞായറാഴ്‌ച രാവിലെ നാട്ടില്‍ കൊണ്ടുവന്ന്‌ ശസ്‌ത്രക്രിയയ്‌ക്കായി ഇന്നലെ സ്‌പെഷലിസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാലക്കാട്‌ റെയില്‍വേ സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ അരുണ്‍രാജിനെ റെയില്‍വേ അധികൃതരും പോലീസും ചേര്‍ന്നാണ്‌ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഗീവര്‍ഗീസിന്റെ മാതാവ്‌: അന്നമ്മ. ഗീവര്‍ഗീസിനെ ഗര്‍ഭം ധരിച്ചിരിക്കേ ഭര്‍ത്താവ്‌ ജോണ്‍ അപകടത്തില്‍ മരിച്ചു.

തുടര്‍ന്ന്‌ മുംബൈയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്‌ ഇവര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു
www.keralites.net

RE: [www.keralites.net] കൊളസ്ട്രോള്‍

 

 
can any body post the detailed chemical contents and their mechanism of actions how they help to reduce cholestrol in the human body of these various natural medications prescribed , are they scientifically proven or just rumours by traditional string. statin it's proven and its chemical content and mechanism of action is known but there is side effects.
 

To: Keralites@YahooGroups.com
From: iamikp@yahoo.com
Date: Tue, 17 Jan 2012 17:15:43 +0530
Subject: Re: [www.keralites.net] കൊളസ്ട്രോള്‍

 
Keep overnight in a glass/cup some chopped small onion immersed in a big lemon juice  and have it on empty stomach in the morning for 5 days. The second option is to take twice a day  half a cup "Vazhapindi" juice while going to bed and on empty stomach in the morning for a week. Leave an hour gap before eating anything. Try and let us know result.

--- On Tue, 17/1/12, karukasseril gopi <karukasserilgopi@gmail.com> wrote:
From: karukasseril gopi <karukasserilgopi@gmail.com>
Subject: Re: [www.keralites.net] കൊളസ്ട്രോള്‍
To: Keralites@yahoogroups.com
Date: Tuesday, 17 January, 2012, 7:02 AM

two tables of honey &three  teaspoonscinnamon(karuvapatta)powder mixed in16ounces of teawater ,given,will reduce cholesterol level

with regards,

Gopinath Karukasseril.
0091 9447135676

HaNisH.K.ViswaN^^^^ <kvhaneesh@gmail.com>
സുഹ്ര്തുക്കളെ ,
കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള  ആയുവേട മരുന്നുകള്‍ പറഞ്ഞു തരാമോ.
--
ഹനിഷ് 

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] അയവില്ലാതെ മാണി ഗ്രൂപ്പ്‌; ലീഗും കോണ്‍ഗ്രസും മറിച്ച്‌‍

 

'മുല്ലപ്പെരിയാര്‍ :അയവില്ലാതെ മാണി ഗ്രൂപ്പ്‌; ലീഗും കോണ്‍ഗ്രസും മറിച്ച്‌‍

തിരുവനന്തപുരം: പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം അവസാനിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച്‌ യു.ഡി.എഫില്‍ കടുത്ത അഭിപ്രായഭിന്നത. പ്രശ്‌നത്തില്‍ കേരളാ കോണ്‍ഗ്രസുകള്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും മറുഭാഗത്തുമാണു നിലകൊള്ളുന്നത്‌.

കേരളാ കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച്‌ പി.ജെ. ജോസഫിന്റെ കടുത്ത നിലപാടു കോണ്‍ഗ്രസിനെ വല്ലാത്ത വെട്ടിലാക്കി. ശക്‌തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകണമെന്ന നിലപാടില്‍തന്നെയാണു കേരളാ കോണ്‍ഗ്രസ്‌. സമരമല്ല ചര്‍ച്ചയാണു വേണ്ടതെന്നാണു കോണ്‍ഗ്രസും മുസ്ലിംലീഗും അഭിപ്രായപ്പെടുന്നത്‌. പ്രശ്‌നം കൂടുതല്‍ ശക്‌തമാക്കി കേരളാ കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കാന്‍ പാടില്ലെന്ന നിലപാടാണു കോണ്‍ഗ്രസിന്റേത്‌.

മുല്ലപ്പെരിയാര്‍ വിഷയം ഇത്രയും വൈകാരികമാക്കിയതു കേരളാ കോണ്‍ഗ്രസാ(എം)ണെന്ന നിലപാടാണു കോണ്‍ഗ്രസിനുള്ളത്‌. മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിനു കൂടുതല്‍ ശക്‌തിയുള്ളത്‌ ഇടുക്കിയിലാണ്‌.

അവിടെ കഴിഞ്ഞ 22 വര്‍ഷമായി ജോസഫുമായി നേരിട്ടുള്ള പോരാട്ടത്തിലുമായിരുന്നു കോണ്‍ഗ്രസ്‌. അതാണു മാണി വിഭാഗത്തില്‍ ലയിക്കാനുള്ള ജോസഫിന്റെ തീരുമാനത്തെ കോണ്‍ഗ്രസ്‌ എതിര്‍ത്തത്‌.

ഇപ്പോള്‍ ജോസഫ്‌ സ്വീകരിക്കുന്ന ഈ കടുത്ത നിലപാട്‌ കോണ്‍ഗ്രസിനു വല്ലാത്ത പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്‌. മാണിക്കും ഇതു ചില്ലറപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇനിയും ആളിക്കത്തിച്ച്‌ വൈകാരികമാക്കാന്‍ പാടില്ലെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്‌. ഇതു പ്രതിപക്ഷത്തിനു വടി നല്‍കുന്നതിനു തുല്യമാകുമെന്നും അവര്‍ വിലയിരുത്തുന്നു. ഇതിനു പിന്തുണയുമായി ലീഗും രംഗത്തുണ്ട്‌. മധ്യതിരുവിതാംകൂറിലെ അഞ്ചു ജില്ലകളെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇതില്‍ ലീഗിന്‌ ഉത്തരവാദിത്തമില്ല. മാത്രമല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചാല്‍ അഞ്ചാം മന്ത്രിയുടെ കാര്യം എളുപ്പമാകുമെന്നാണു ലീഗിന്റെ കണക്കുകൂട്ടല്‍. അതാണ്‌ ഇന്നലെ മുസ്ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ തന്നെ ഇക്കാര്യത്തില്‍ മാണി വിഭാഗത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ കാരണം. ഇതു വൈകാരികപ്രശ്‌നമാണെന്നും ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാനെന്നുമാണ്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഈ അഭിപ്രായങ്ങളെ കേരളാ കോണ്‍ഗ്രസ്‌ തള്ളിക്കളയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട്‌ സ്വീകരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നതാണ്‌ അവരുടെ നിലപാട്‌. സംസ്‌ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ ശക്‌തമായ സമരപരിപാടികള്‍ കൂടിയേ തീരൂ എന്നും അവര്‍ പറയുന്നു.

കേന്ദ്രം കേരളത്തിന്റെ സമീപനം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണു കേന്ദ്രമന്ത്രിമാരുടെ പ്രസ്‌താവന. അതു തിരുത്താനോ പ്രസ്‌താവന ഇറക്കിയവരോടു വിശദീകരണം തേടാനോ കേന്ദ്രം തയാറാകാത്തതും അതുകൊണ്ടാണെന്ന്‌ അവര്‍ പറയുന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ യു.ഡി.എഫിനെ നോക്കുകുത്തിയാക്കി മാണി വിഭാഗം തന്നിഷ്‌ടപ്രകാരം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോയ രീതി അനുവദിക്കാന്‍ പാടില്ലെന്നാണു യു.ഡി.എഫിലെ പ്രമുഖ കക്ഷികളുടെ നിലപാട്‌. ഇന്നത്തെ യു.ഡി.എഫ്‌. യോഗത്തിന്റെ അജന്‍ഡയില്‍ ഇക്കാര്യം ഇല്ലെങ്കിലും ഈ വിഷയം ഉയര്‍ന്നുവന്നേക്കും.

ഒറ്റക്കെട്ടായുള്ള സമരമാര്‍ഗങ്ങള്‍ മതിയെന്നാണു യു.ഡി.എഫ്‌. നിലപാട്‌. ഇത്‌ അംഗീകരിക്കാന്‍ മാണി വിഭാഗം തയാറല്ല. പാര്‍ട്ടി നേതാവ്‌ കെ.എം. മാണി അസുഖത്തേത്തുടര്‍ന്നു വിശ്രമത്തിലായതിനാല്‍ കടുത്ത തീരുമാനം ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ചേക്കില്ല. ഈ മാസം 30നകം തങ്ങളുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം ബാധിക്കുന്നതു കേരളാ കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള ജില്ലകളിലായിരിക്കും.

അതുകൊണ്ടുതന്നെ തങ്ങള്‍ക്കു കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. ലീഗിനും മറ്റും ആ പ്രശ്‌നമില്ലാത്തതിനാല്‍ അവര്‍ക്ക്‌ എന്തു നിലപാടും സ്വീകരിക്കാമെന്നും മാണി ഗ്രൂപ്പ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] സ്‌കാനിംഗ്‌ അറിയേണ്ടതെല്ലാം

 

സ്‌കാനിംഗ്‌ അറിയേണ്ടതെല്ലാം

 

പണ്ടൊക്കെ ജനങ്ങള്‍ക്ക്‌ സ്‌കാനിംഗ്‌, എക്‌സറേ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയമായിരുന്നു. ഏതോ വലിയ മാറാരോഗം വരുമ്പോള്‍ മാത്രമാണ്‌ ഇതൊക്കെ ചെയ്യേണ്ടതെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കാലം മാറി. ചെറിയ ഒരു നടുവേദനയോ തലവേദനയോ വന്നാല്‍വരെ സ്‌കാനിംഗും മറ്റു ചികിത്സയുടെ ഭാഗമായിട്ടാണ്‌ ജനങ്ങള്‍ കാണുന്നത്‌. ഇപ്പോള്‍ ഇതൊക്കെ ചെയ്‌തില്ലെങ്കില്‍ ആ ഡോക്‌ടര്‍ അത്ര പോരാ എന്നു പറയുന്നിടംവരെയെത്തി കാര്യങ്ങള്‍. എന്നാല്‍ ഇവയൊക്കെ ചെയ്യുന്നതിന്‌ മുന്‍പ്‌ ഇവയെക്കുറിച്ച്‌ നന്നായി അറിഞ്ഞിരിക്കണം.

എം.ആര്‍.ഐ. സ്‌കാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെയും കോശങ്ങളുടെയും മറ്റും ചിത്രമെടുക്കാനാണ്‌ എം.ആര്‍.ഐ. സ്‌കാനിംഗ്‌ ഉപയോഗിക്കുന്നത്‌. മാഗ്നറ്റിക്‌ പ്രതലത്തിലേക്ക്‌ റേഡിയോ തരംഗങ്ങള്‍ കടത്തിവിട്ടാണ്‌ എം.ആര്‍.ഐ. ചെയ്യുന്നത്‌. ശരീരത്തിന്റെ ഏതു ഭാഗത്തും എം.ആര്‍.ഐ. ചെയ്യാം. എന്നാല്‍ കൂടുതലും നടുവിന്റെയും തലയുടെയുമാണ്‌ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കാറ്‌. എന്നാല്‍ ഗര്‍ഭിണികള്‍ എന്തെങ്കിലും മെറ്റല്‍ ഇംപ്ലാന്റ്‌ ചെയ്‌തിട്ടുള്ളവര്‍, പേസ്‌മേക്കര്‍ പിടിപ്പിച്ചിട്ടുള്ളവര്‍, ഒന്നും എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യാന്‍ പാടില്ല. സ്‌കാനിംഗിന്റെ സമയത്ത്‌ ആഭരണങ്ങളും മെറ്റല്‍ ക്ലിപ്പുകളും ധരിക്കരുത്‌. കൃത്രിമപ്പല്ലുകളും മറ്റും ഉപയോഗിക്കുന്നവര്‍ സ്‌കാനിംഗിന്‌ മുന്‍പ്‌ അത്‌ ഡോക്‌ടറോട്‌ പറയാന്‍ മറക്കരുത്‌.

സി.ടി. സ്‌കാന്‍ ശരീരത്തിന്റെ ഏതു ഭാഗത്തും സി.ടി. സ്‌കാന്‍ ചെയ്യാം. എം.ആര്‍.ഐ. സ്‌കാനിംഗിലെപ്പോലെ മാഗ്നറ്റിക്‌പ്രതലവും റേഡിയോ തരംഗങ്ങളുമല്ലാത്തതിനാല്‍ മെറ്റല്‍ സാധനങ്ങള്‍ മുറിയില്‍ കയറ്റുന്നതുകൊണ്ട്‌ കുഴപ്പമില്ല. എന്നാല്‍ സി.ടി. സ്‌കാനിംഗിന്‌ റേഡിയേഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒരുപാട്‌ തവണ ചെയ്യുന്നത്‌ കാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകും. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. ഒരേസമയം ശരീരത്തിലെ വിവിധതരത്തിലുള്ള ടിഷ്യൂസിനെ സി.ടി.സ്‌കാന്‍ വഴി കാണാം എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. തളര്‍വാതം പിടിച്ച രോഗികള്‍, അതിഭയങ്കരമായ തലവേദനയുള്ളവര്‍ എന്നിവര്‍ക്കൊക്കെ സി.ടി.സ്‌കാനാണ്‌ ചെയ്യുന്നത്‌. ത്രീ ഡയമന്‍ഷണല്‍ ചിത്രങ്ങളാണ്‌ സി.ടി.സ്‌കാനിംഗില്‍ ലഭിക്കുന്നത്‌.

ന്യൂക്ലിയര്‍ ഇമേജിംഗ്‌ :ശരീരത്തിലെ ബ്ലോക്കുകള്‍, ട്യൂമറുകള്‍ എന്നിവ കണ്ടുപിടിക്കാനാണ്‌ സാധാരണയായി ന്യൂക്ലിയര്‍ ഇമേജിംഗ്‌ ഉപയോഗിക്കുന്നത്‌. ചെറിയ അളവില്‍ 'റേഡിയോ തരംഗം' പുറപ്പെടുവിക്കുന്ന സാധനങ്ങള്‍ ഒന്നുകില്‍ കഴിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ കുത്തിവയ്‌ക്കുകയോ ചെയ്‌ത് രോഗിയുടെ ശരീരത്തിലാക്കുന്നു. അതിനുശേഷം കാമറയുപയോഗിച്ച്‌ ശരീരത്തിലൂടെയുള്ള റേഡിയേഷന്റെ സഞ്ചാരം നിരീക്ഷിക്കുന്നു. ഹൃദയം, ശ്വാസകോശം, എല്ലുകള്‍, െതറോയ്‌ഡ്, കിഡ്‌നി തുടങ്ങി ഏത്‌ ആന്തരിക അവയവങ്ങളിലെയും അസുഖം കണ്ടുപിടിക്കാം. അത്‌ മാത്രമല്ല രോഗബാധിതമായ മേഖല കേന്ദ്രീകരിച്ച്‌ റേഡിയേഷന്‍വഴി ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

പിഇടി സ്‌കാന്‍: ഏറ്റവും നൂതനമായ സ്‌കാനിംഗ്‌ രീതിയാണിത്‌. നാഡീപ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗങ്ങള്‍ കണ്ടുപിടിക്കാനുമാണ്‌ പ്രധാനമായും ഇതുപയോഗിക്കുന്നത്‌. ഇതിലൂടെ ലഭിക്കുന്ന തെളിച്ചമുള്ള ചിത്രങ്ങള്‍ വഴി കാന്‍സര്‍ ആദ്യ സ്‌റ്റേജില്‍ തന്നെ കണ്ടുപിടിച്ച്‌ ചികിത്സിക്കാന്‍ സഹായിക്കുന്നു. അതു മാത്രമല്ല അല്‍ഷിമേഴ്‌സ ്‌പോലെയുള്ള രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു.

അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌: ശരീരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ മാത്രമല്ല ആന്തരിക അവയവങ്ങള്‍ നേരിട്ടു കാണാന്‍കൂടി ഈ സ്‌കാനിംഗിന്‌ കഴിയുന്നു. ശരീരത്തിലെ മൃദുകോശങ്ങളുടെ ചിത്രങ്ങള്‍വരെ ഈ സ്‌കാനിംഗിലൂടെ എടുക്കാന്‍ സാധിക്കുന്നു. ശരീരത്തിന്റെ ഏത്‌ ഭാഗത്തും അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ ചെയ്യാം. സ്‌കാനിംഗിന്‌ അയയ്‌ക്കുന്ന ശബ്‌ദം പ്രതിധ്വനിച്ച്‌ അത്‌ ചിത്രങ്ങളായി രൂപപ്പെടുത്തുകയാണ്‌ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗില്‍ ചെയ്യുന്നത്‌. പേശികളുടെയും എല്ലുകളുടെയും മറ്റും വളരെ വ്യക്‌തമായ ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഗര്‍ഭിണികളില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാനും ഈ സ്‌കാനിംഗാണ്‌ ഉപയോഗിക്കുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ലാല്‍ ഫാന്‍സ്‌ എവിടെ

 

ലാല്‍ ഫാന്‍സ്‌ എവിടെ?

പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌ കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കളിയാക്കി എന്ന്‌ ആരോപിച്ച്‌ ആന്റണി പെരുമ്പാവൂര്‍ സരോജ്‌ കുമാറിന്റെ ക്യാമറാമാന്‍ എസ്‌. കുമാറിനെ ഫോണില്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത പുറത്തു വന്നിട്ടും ലാലും ഫാന്‍സും അനക്കമില്ലാതെയിരിക്കുന്നത്‌ എന്താണ്‌?

സംഭവം മലയാള സിനിമാരംഗത്താകമാനം ചര്‍ച്ചാവിഷയമായിട്ടും ഇതേക്കുറിച്ച്‌ മോഹന്‍ലാലോ അദ്ദേഹത്തിന്റെ ഫാന്‍സോ ഒരക്ഷരം പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണം, ഇത്തരം കാര്യങ്ങളോട്‌ പ്രതികരിക്കാതിരിക്കുകയാണ്‌ ശരിയായ തന്ത്രം എന്ന്‌ മോഹന്‍ലാല്‍ കരുതുന്നത്രെ. തങ്ങള്‍ ഈ പ്രശ്‌നത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും അത്‌ ബിലോ ആവറേജ്‌ കളക്ഷനും അഭിപ്രായവുമായി തിയേറ്ററുകളില്‍ അരിഷ്‌ടിച്ച്‌ തുടരുന്ന 'സരോജ്‌ കുമാറിന്‌ ഗുണകരമാവും എന്ന്‌ കരുതിയാണത്രെ ഫാന്‍സ്‌ തല്‍ക്കാലം മൗനം പാലിക്കുന്നത്‌. ഒരു കാരണവശാലും തങ്ങളുടെ ഒരു പ്രതികരണവും 'സരോജ്‌കുമാറിന്‌' ഗുണകരമായി ഭവിക്കാതിരിക്കാന്‍ ഇപ്പോള്‍ ബുദ്ധിപരമായി മൗനം പാലിക്കുന്ന ഫാന്‍സ്‌ പക്ഷേ 'സരേജ്‌കുമാര്‍ ' തിയേറ്ററുകളില്‍ നിന്ന്‌ പോയിക്കഴിഞ്ഞ്‌ ഈ വിഷയത്തില്‍ ശക്‌തമായി ആഞ്ഞടിക്കും എന്നാണ്‌ സിനിമാവൃത്തങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന.

എന്നാല്‍, മോഹന്‍ലാല്‍ സിനിമകളുടെ സംവിധായകനായി പേരെടുത്ത മേജര്‍ രവി ഇതെക്കുറിച്ച്‌ പ്രതികരിച്ചിരുന്നു. ശ്രീനിവാസന്‍ സിനിമ കൂടെ അഭിനയിച്ചവര്‍ക്ക്‌ മേല്‍ കരിവാരിത്തേക്കുന്നു എന്നും ഇത്‌ മോശം പ്രവൃത്തിയാണ്‌ എന്നുമാണ്‌ മേജര്‍ രവി പ്രതികരിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___