Sunday 18 December 2011

[www.keralites.net] ഇത് കാറോ സ്വര്‍ണ കൊട്ടാരമോ

 

ഇത് കാറോ സ്വര്‍ണ കൊട്ടാരമോ?‍

 

 

സ്വിസ് ബിസിനസുകാരനായ അന്‍ലൈക്കറിന്റെ കാര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റെ മെഴ്‌സിഡസ് മക്‌ലാറന്‍ എസ്എല്‍ആര്‍ കണ്ടാല്‍ അത് കാറു തന്നെയാണോ എന്ന് ആരും ചോദിച്ചുപോകും. അത്രയധികം സ്വര്‍ണവും രത്‌നങ്ങളും ഉപയോഗിച്ചാണ് അന്‍ലൈക്കന്‍ സ്വന്തം കാര്‍ ആള്‍ട്ടര്‍ ചെയ്ത് എസ്‌ക്ലൂസിവ് ആക്കിയിരിക്കുന്നത്. ലോകത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ കാറും ഇതാണത്രെ!

ആള്‍ട്ടര്‍ ചെയ്ത ശേഷം 'അന്‍ലൈക്കര്‍ മക്‌ലാറന്‍ എസ്എല്‍ആര്‍ 999 റെഡ് ഗോള്‍ഡ് ഡ്രീം' എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുന്നത്. അന്‍ലൈക്കറിന്റെ സ്വന്തം ഇഷ്ടപ്രകാരം കാര്‍ മാറ്റിയെടുക്കുന്നതിന് 30,000 മണിക്കൂര്‍ വേണ്ടിവന്നു. ഇതിനായി ചെലവഴിച്ചതും ഒട്ടും കുറവല്ല - 55 ലക്ഷം ഡോളര്‍!

കാറിന്റെ ചക്രങ്ങള്‍, നിറം, ഇന്റീരിയര്‍ എന്തിനേറെ എഞ്ചിന്‍ വരെ അന്‍ലൈക്കര്‍ സ്വന്തം ഇഷ്ടപ്രകാരം മാറ്റിമറിച്ചു. 25 ലെയറുളള ചുവന്ന പെയിന്റാണ് കാറിന് അടിച്ചിരിക്കുന്നത്! പെയിന്റില്‍ അഞ്ച് കിലോ സ്വര്‍ണത്തരികളും ചേര്‍ത്തിരിക്കുന്നു! വീല്‍ക്കപ്പും ഹെഡ്‌ലൈറ്റും ഡോറും 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നു. കാറിനകത്തെ ഇന്‍ഡിക്കേറ്ററുകര്‍ രത്‌ന ഖചിതമാണ്. സീറ്റുകവറും മറ്റ് ഇന്റിരിയറുകള്‍ക്കും സ്വര്‍ണ ടച്ച് നല്‍കിയിട്ടുണ്ട്. മൊത്തം 600 മാണിക്യ കല്ലുകളാണ് ഈ കാറിനെ സുന്ദരിയാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

എഞ്ചിനാവട്ടെ 640 ബിഎച്ച്പിയില്‍ നിന്ന് 999 ബിഎച്ച്പി ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 210 മൈലായി വര്‍ദ്ധിപ്പിക്കാനായി.

സ്വപ്ന സാക്ഷാത്കാരത്തിനായി ഇത്രയധികം ചെലവഴിച്ച അന്‍ലൈക്കര്‍ ഇനി തന്റെ ഈ സ്വപ്ന വാഹനം വാങ്ങുന്നതിനായി ആരെങ്കിലും വരുമോ എന്ന കാത്തിരിപ്പിലാണ്. ആര്‍ക്കായാലും 11 ദശലക്ഷം ഡോളറില്‍ കുറച്ച് ഈ നിരത്തിലെ കൊട്ടാരം വില്‍ക്കില്ല എന്നാണ് ഉടമയുടെ തീരുമാനം. 470,000 ഡോളറായിരുന്നു കാറിന്റെ യഥാര്‍ത്ഥ വില.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] പ്രമേഹവും നേത്രരോഗങ്ങളും

 


പ്രമേഹവും നേത്രരോഗങ്ങളും

 

മനുഷ്യശരീരത്തിലെ കാമറയാണു കണ്ണ്‌. കണ്ണിന്റെ ഏറ്റവും മുന്‍ഭാഗത്തു സുതാര്യമായ നേത്രപടലവും പിന്‍ഭാഗത്ത്‌ നേത്രാന്തര പടലവും സ്‌ഥിതി ചെയ്യുന്നു. ഒരു വസ്‌തുവില്‍നിന്നുള്ള പ്രകാശരശ്‌മികള്‍ നേത്രപടലത്തിലൂടെ കടന്ന്‌ കണ്ണിന്റെ ഉള്ളിലെ ലെന്‍സിലെത്തുകയും ലെന്‍സ്‌ ഈ പ്രകാശരശ്‌മികളെ നേത്രാന്തര പടലത്തില്‍ കേന്ദ്രീകരിക്കുകയും അവിടെനിന്ന്‌ ഈ ഇംപള്‍സുകള്‍ നേത്രനാഡി വഴി തലച്ചോറിന്റെ പിന്‍ഭാഗത്തെത്തുകയും ചെയ്യുമ്പോഴാണു നമുക്ക്‌ ഒരു വസ്‌തുവിനെ കാണാന്‍ സാധിക്കുന്നത്‌.

പ്രമേഹം പലതരത്തിലുള്ള കാഴ്‌ചവൈകല്യങ്ങള്‍ക്കു കാരണമാകും. റെറ്റിനോപ്പതിയാണ്‌ ഇവയില്‍ ഏറ്റവും പ്രധാനം. കൂടാതെ തിമിരം, കാഴ്‌ച ഞരമ്പ്‌ രോഗം, നേത്രചലന ഞരമ്പ്‌ രോഗം, രക്‌തധമനികളുടെ രോഗം എന്നിവയുടെ സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ്‌. ഇതിനു പുറമേ രക്‌തത്തിലെ പഞ്ചസാരയുടെ അളവിന്റെ വ്യതിയാനം, കണ്ണിലെ ലെന്‍സിന്റെ പവറിനുണ്ടാക്കുന്ന വ്യതിയാനം തുടങ്ങിയവ കാഴ്‌ചയ്‌ക്കു താല്‍ക്കാലിക ബുദ്ധിമുട്ടുണ്ടാക്കും.

റെറ്റിനോപ്പതി

പഞ്ചസാരയുടെ അളവ്‌ രക്‌തത്തില്‍ ഉയര്‍ന്ന തോതിലാകുമ്പോള്‍ അതു നേത്രാന്തരപടലത്തിലെ (റെറ്റിന) രക്‌തക്കുഴലുകള്‍ക്കും പ്രകാശ സംവേദനം നടത്തി ഇമേജുകളെ തലച്ചോറിലെത്തിക്കാന്‍ സഹായിക്കുന്ന കണ്ണിന്റെ പിന്‍ഭാഗത്തുള്ള നാഡീപാളിക്കും ക്ഷതമേല്‍പ്പിക്കും. റെറ്റിനയിലെ രക്‌തക്കുഴലുകള്‍ക്കുണ്ടാകുന്ന ക്ഷതത്തെയാണു ഡയബറ്റിക്‌ റെറ്റിനോപ്പതിയെന്നു പറയുന്നത്‌.

രോഗനിര്‍ണയം

നേത്രപരിശോധനയാണു കണ്ണിനുള്ളിലെ മാറ്റം കണ്ടുപിടിക്കാനുള്ള ഏകമാര്‍ഗം. കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ നേത്രരോഗ വിദഗ്‌ധനു രോഗനിര്‍ണയം നടത്താനും റെറ്റിനോപ്പതിക്കു ചികിത്സിക്കാനും കഴിയും.

കൃഷ്‌ണമണി വികസിപ്പിച്ചശേഷം ഓഫ്‌താല്‍മോസ്‌കോപ്പിലൂടെ കണ്ണിനുള്ളില്‍ പരിശോധന നടത്തും. ഡയബറ്റിക്‌ റെറ്റിനോപ്പതി ഉണ്ടെന്നു രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചികിത്സ ആവശ്യമാണോയെന്നു തീരുമാനിക്കാന്‍ റെറ്റിനയുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കും. ഫ്‌ളോറോസൈന്‍ ആന്‍ജിയോഗ്രാഫി എന്ന പ്രത്യേകതരം പരിശോധനയും ചെയ്യാം. രക്‌തക്കുഴലുകള്‍ക്കു നിറം നല്‍കുന്ന വസ്‌തു കുത്തിവച്ചശേഷം കണ്ണിന്റെ ഫോട്ടോ എടുക്കുന്നു. അതില്‍നിന്ന്‌ എവിടെയൊക്കെയാണ്‌ ദ്രാവകച്ചോര്‍ച്ച ഉള്ളതെന്നു കണ്ടുപിടിക്കാം.

ചികിത്സ

കഴിയുന്നതും റെറ്റിനോപ്പതി ഉണ്ടാകാതെ നോക്കണം. ഡയബറ്റിക്‌ റെറ്റിനോപ്പതിയില്‍നിന്നു ദീര്‍ഘകാലമായുണ്ടാകുന്ന കാഴ്‌ച നഷ്‌ടം ഗണ്യമായി കുറയ്‌ക്കാന്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കര്‍ശനമായി നിയന്ത്രിക്കണം. ഉയര്‍ന്ന രക്‌തസമ്മര്‍ദവും വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും നിലവിലുണ്ടെങ്കില്‍ അവ ചികിത്സിക്കണം.

ലേസര്‍ ശസ്‌ത്രക്രിയ

ലേസര്‍ ചികിത്സയാണു സാധാരണ റെറ്റിനോപ്പതിക്ക്‌ ഉപയോഗിക്കുന്നത്‌. നഷ്‌ടപ്പെട്ട കാഴ്‌ച തിരിച്ചുനല്‍കാന്‍ ഇതിനു കഴിയില്ല. എന്നാല്‍, ഇതു കാഴ്‌ച കൂടുതല്‍ നഷ്‌ടപ്പെടുന്നതു തടയും.

കാഴ്‌ച നഷ്‌ടം തടയാം

കാഴ്‌ച ശക്‌തി നഷ്‌ടപ്പെടാതിരിക്കാന്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി കാലേകൂട്ടി കണ്ടുപിടിക്കണം. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കര്‍ശനമായി നിയന്ത്രിക്കുകയും നേത്രരോഗവിദഗ്‌ധന്റെ ഉപദേശം തേടുകയും ചെയ്‌താല്‍ കാഴ്‌ച നഷ്‌ടമുണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കാം.

നേത്രപരിശോധന എപ്പോള്‍ നടത്തണം

പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കണ്ണ്‌ വികസിപ്പിച്ചുള്ള നേത്രപരിശോധനയ്‌ക്ക് (ഡിലേറ്റര്‍ ഐ എക്‌സാമിനേഷന്‍) വിധേയരാകണം. പ്രമേഹരോഗമുള്ള ഗര്‍ഭിണികള്‍ക്കു ഗര്‍ഭകാലത്ത്‌ റെറ്റിനോപ്പതി അതിശീഘ്രം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍തന്നെ നേത്രരോഗവിദഗ്‌ധനെ കാണണം.

കണ്ണട വയ്‌ക്കാന്‍ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ നേത്രരോഗ വിദഗ്‌ധനെ കാണുന്നതിനു തൊട്ടുമുമ്പുള്ള ചില ദിവസങ്ങള്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ സ്‌ഥിരമായി നിയന്ത്രണ വിധേയമാക്കേണ്ടതു സുപ്രധാനമാണ്‌. ബ്ലഡ്‌ ഷുഗര്‍ നിയന്ത്രണവിധേയമല്ലാത്തപ്പോള്‍ നല്ലതുപോലെ കാണാന്‍ കഴിയുന്ന കണ്ണട ബ്ലഡ്‌ ഷുഗര്‍ സ്‌ഥിര നിയന്ത്രണത്തിലാകുമ്പോള്‍ ഉപയോഗയോഗ്യമായിരിക്കുകയില്ല. റെറ്റിനോപ്പതി ഇല്ലെങ്കില്‍തന്നെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടെക്കൂടെ മാറിക്കൊണ്ടിരുന്നാല്‍ രണ്ടു കണ്ണിലേയും കാഴ്‌ച മാറിക്കൊണ്ടിരിക്കാന്‍ അതു കാരണമാകും.

തിമിരം എന്നാല്‍...

കണ്ണിന്റെ ലെന്‍സ്‌ സാധാരണ സുതാര്യമായിരിക്കും. ഈ സുതാര്യമായ ലെന്‍സിനുണ്ടാകുന്ന മങ്ങലാണ്‌ തിമിരം. വെളിച്ചം ഉള്ളില്‍ പ്രവേശിച്ച്‌ പുറകിലുള്ള നേത്രപടലത്തില്‍ (റെറ്റിനയില്‍) എത്തിക്കുന്നതു ലെന്‍സാണ്‌. ലെന്‍സിന്റെ സുതാര്യത കുറയുമ്പോള്‍ വെളിച്ചം ഉള്ളിലേക്കു കടക്കാതിരിക്കുകയും തന്മൂലം കാഴ്‌ചയ്‌ക്കു മങ്ങലുണ്ടാകുകയും ചെയ്യുന്നു.

തിമിരം ഉണ്ടാകുന്നതെങ്ങനെ

സാധാരണ ആളുകളേക്കാള്‍ പ്രമേഹ രോഗികളില്‍ നേരത്തെ തിമിരം ഉണ്ടാകാറുണ്ട്‌. ശരീരത്തിലെ ഗ്ലൂക്കോസ്‌ ലെന്‍സില്‍ പ്രവേശിച്ച്‌ കാഴ്‌ചയ്‌ക്ക് മങ്ങലുണ്ടാക്കുന്നു. വളരെ കുറഞ്ഞ അളവില്‍പോലും ഗ്ലൂക്കോസ്‌ ലെന്‍സില്‍ കടക്കുന്നത്‌ ലെന്‍സിലെ കോശങ്ങള്‍ തകര്‍ക്കുന്നതിനും തുടര്‍ന്ന്‌ കണ്ണില്‍ ഇരുള്‍ വന്നുമൂടുന്നതുപോലുള്ള അവസ്‌ഥയ്‌ക്കും കാരണമാകുന്നു. പ്രമേഹംമുലം രണ്ടുതരത്തിലുള്ള തിമിരമുണ്ടാവാറുണ്ട്‌. ശരിയായ രീതിയില്‍ പ്രമേഹം നിയന്ത്രിക്കാത്തതിനാല്‍ വളരെ പെട്ടെന്ന്‌ ബാധിക്കുന്ന തരത്തിലുള്ളതാണ്‌ ഒന്ന്‌. സാധാരണയായി കാണപ്പെടുന്നത്‌ വളരെ സാവധാനം കാഴ്‌ചയ്‌ക്ക് മങ്ങല്‍ കൂടിക്കൂടിവരുന്ന തരത്തിലുള്ളതാണ്‌. ഇത്തരം ആളുകളില്‍ പ്രകാശം വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇവര്‍ക്ക്‌ രാത്രികാലങ്ങളിലെ ഡ്രൈവിംഗ്‌ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്‌. ഇത്തരക്കാരുടെ കണ്ണില്‍ ആനുപാതികമല്ലാതെ ചെറിയതോതില്‍ ഉണ്ടാകുന്ന തിമിരം ഡോക്‌ടര്‍ക്ക്‌ പരിശോധനയില്‍ കണ്ടെത്താനാകും.

തിമിരത്തിന്റെ ലക്ഷണങ്ങള്‍

പ്രകാശമുള്ളപ്പോഴും വ്യക്‌തമായി കാണാന്‍ സാധിക്കാതെവരുക. ഇരട്ട പ്രതിബിംബം കാണുക, വികൃതമായി കാണുക, രണ്ടു കണ്ണുകളിലും വ്യത്യസ്‌തമായി കാണുക

തിമിരത്തിന്റെ ചികിത്സ എപ്പോള്‍

ഇപ്പോള്‍ നിലവിലുള്ള മരുന്നുകളുപയോഗിച്ച്‌ രോഗത്തിന്റെ തീവ്രത കുറയ്‌ക്കാമെന്നല്ലാതെ രോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധ്യമല്ല. ശസ്‌ത്രക്രിയവഴി രോഗത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കും. കാഴ്‌ചയ്‌ക്ക് തടസമായവിധം തിമിരം വരുമ്പോള്‍തന്നെ ശസ്‌ത്രക്രിയ വഴി തിമിരത്തെ എടുത്തുകളയാവുന്നതാണ്‌.

ഫാക്കോ ഇമല്‍സിഫിക്കേഷന്‍

പാരമ്പര്യ രീതിയിലും നൂതന രീതിയിലും തിമിര ശസ്‌ത്രക്രിയ ചെയ്യാനാവും. ഫാക്കോ ഇമല്‍സിഫിക്കേഷന്‍ എന്ന നൂതന രീതിയില്‍ അള്‍ട്രാസോണിക്‌ പവര്‍ ഉപയോഗിച്ച്‌ കണ്ണിലെ ന്യൂക്ലിയസ്‌ ലെന്‍സിനെ അലിയിപ്പിച്ച്‌ കണ്ണില്‍നിന്നു നീക്കം ചെയ്യും.

അനുയോജ്യമായ രീതിയില്‍ അനസ്‌തേഷ്യ കൊടുത്തശേഷം ഫാക്കോ പ്രോബിന്റെ അഗ്രം കടത്തിവിട്ട്‌ ശസ്‌ത്രക്രിയ ചെയ്യാന്‍ പാകത്തിന്‌ മാത്രം കണ്ണിന്റെ കോര്‍ണിയായില്‍ 3.25 മി.മീ. വിസ്‌താരത്തില്‍ ഒരു ദ്വാരം ഉണ്ടാക്കുന്നു. തിമിരം മാറ്റിയതിനുശേഷം ഒരു ഇന്‍ട്രാ ഒക്കുലര്‍ ലെന്‍സ്‌ (ഐ.ഒ.എല്‍.) കണ്ണിന്റെ കാഴ്‌ചയ്‌ക്ക് അനുയോജ്യമായവിധത്തില്‍ ക്രമീകരിക്കാം. വായിക്കുന്ന സമയത്തു മാത്രം കണ്ണാടി ഉപയോഗിച്ചാല്‍ മതിയാകും. തിമിരം ആധുനിക ഉപകരണ സഹായത്തോടെയുള്ള ശസ്‌ത്രക്രിയവഴി നീക്കാമെന്നത്‌ പ്രമേഹരോഗികള്‍ക്ക്‌ അനുഗ്രഹമാണ്‌. വളരെ ചെറിയതും മൂന്നു മില്ലീമീറ്റര്‍ നീളത്തിലുള്ള മുറിവേ ഉണ്ടാകുന്നുള്ളൂ എന്നതിനാല്‍ അത്‌ പെട്ടെന്ന്‌ ഉണങ്ങുകയും അഞ്ചു മുതല്‍ ഏഴു വരെ ദിവസത്തിനുള്ളില്‍ സാധാരണ പ്രവൃത്തികളില്‍ ഏര്‍പ്പെടാവുന്നതുമാണ്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] <>_<>FUN WITH SANTA <>_<>

<>_<>FUN WITH SANTA <>_<>
 
Enjoy!
 
 
 
 

www.keralites.net

[www.keralites.net] വീരശൈവസഭ പ്രധാനമന്ത്രിക്ക്‌ 10 ലക്ഷം കത്തയയ്‌ക്കും

 

മുല്ലപ്പെരിയാര്‍: വീരശൈവസഭ പ്രധാനമന്ത്രിക്ക്‌ 10 ലക്ഷം കത്തയയ്‌ക്കും

 

ബംഗളുരു: മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ 136 അടിയില്‍ നിലനിര്‍ത്തുക, പുതിയ ഡാം പൂര്‍ണമായും കേന്ദ്രത്തിന്റെ ചെലവില്‍ നിര്‍മ്മിക്കുക, കരാറില്‍ കാലാനുസൃതമായ മാറ്റം വരുത്തുക, അന്തര്‍ സംസ്‌ഥാന നദികളുടേയും ഡാമുകളുടേയും ചുമതല കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും 10 ലക്ഷം വീരശൈവ-ലിംഗായത്തുകള്‍ പ്രധാനമന്ത്രിക്ക്‌ കത്തയയ്‌ക്കണമെന്ന്‌ ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ദേശീയ ജനറല്‍ ബോഡി യോഗം നിര്‍ദേശിച്ചു.

തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധികള്‍ ആദ്യം എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും ജനറല്‍ബോഡിയുടെ ഭൂരിപക്ഷ തീരുമാനം ഒടുവില്‍ അംഗീകരിച്ചു. ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ ദേശീയ പ്രസിഡന്റ്‌ ഭീമണ്ണ ഖണ്‍ട്രെയാണ്‌ മുന്നോട്ടുവച്ചത്‌.

ഡിസംബര്‍ 3ന്‌ നടന്ന വര്‍ക്കിംഗ്‌ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ ദേശീയ പ്രസിഡന്റ്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ മുന്നോട്ടുവച്ചത്‌. കേരളത്തിനു പുറമേ കര്‍ണാടക, ആന്‌ധ്ര, മഹാരാഷ്‌ട്ര, ഡല്‍ഹി, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്നുള്ളവര്‍ വ്യവസ്‌ഥകള്‍ അംഗീകരിച്ചതോടെ തമിഴ്‌നാട്‌ അംഗങ്ങളും യോജിച്ചു.

അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണിയുടെ കാര്യത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരള താല്‍പര്യത്തേക്കാള്‍ ഈഴവ താല്‍പര്യത്തിന്‌ മുന്‍തൂക്കം നല്‍കിയതായി അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ വീരശൈവ സഭ സംസ്‌ഥാന പ്രസിഡന്റ്‌ ടി.പി. കുഞ്ഞുമോന്‍ ആരോപിച്ചു.

വീരശൈവ-ലിംഗായത്ത്‌ ധര്‍മ്മത്തെ സ്വതന്ത്ര മതമായി പ്രഖ്യാപിക്കണമെന്നും ഭാരതീയ നവോത്ഥാന നായകന്‍ ബസവേശ്വരനെപ്പറ്റി എല്ലാ സംസ്‌ഥാനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബംഗളുരു തരളബാലു കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഭീമണ്ണ ഖണ്‍ട്രെ അധ്യക്ഷത വഹിച്ചു. കേരള സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, കേന്ദ്ര കമ്മിറ്റി അംഗം എന്‍.സി. രാജേന്ദ്രന്‍, അഡ്വ. കെ.വി. രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___