Saturday 10 December 2011

[www.keralites.net] തമിഴന്മാര്‍ക്ക് ഒരു തുറന്ന കത്ത്

 

തമിഴന്മാര്‍ക്ക് ഒരു തുറന്ന കത്ത് :

Mullaperiyar സ്പെഷ്യല്‍ Posted: 10 Dec 2011 10:55 PM PST

പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ )., മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ്‌ ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും . എന്നാല്‍ അങ്ങനെ അല്ല ഇതു കേരളത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാം ആണ് . 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പ് പോലുള്ള പശ വച്ച് ഉണ്ടാക്കിയ ഒരു സാധനം ആണ് ഈ ഡാം . 50 വര്ഷം മാത്രം ആയുസ് പറഞ്ഞ ഡാം എപ്പോള്‍ 125 തികഞ്ഞു നില്‍ക്കുകയാണ് . നിങ്ങളുടെ SETUP അമ്മച്ചി പറഞ്ഞത് ഡാം പുതിയത് പോലെ ഉള്ളതാണ് എന്നാണ് . (അത് അമ്മച്ചിയുടെ ആഗ്രഹം പറഞ്ഞതാണ്‌ അമ്മച്ചിക്കും വയസായെങ്കിലും ഇപ്പോഴും സിനിമയില്‍ ഒരു കൈ നോക്കാന്‍ താല്പര്യം ഉണ്ടാകും നിങ്ങള്‍ അത് സാദിച്ചു കൊടുക്കുക) . എന്നാല്‍ അങ്ങനെയല്ല ഡാമിന്റെ കാര്യം വളരെ കഷ്ട്ടമാണ് നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ നിങ്ങളുടെ വീടിലെ വാട്ടര്‍ ടാങ്കില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ എത്ര ടെന്‍ഷന്‍ ആകും , ചോര്‍ച്ച വലുതാകാതെ അടക്കാന്‍ നോക്കും ഉള്ളില്‍ സിമന്റ്‌ പൂശും എന്നിട്ടും ചോര്‍ച്ച പൂര്‍ണമായും നീക്കാന്‍ നമുക്ക് കഴിയില്ല അപ്പോള്‍ നമ്മള്‍ സാവധാനം പുതിയ ടാങ്ക് പണിയും . കോണ്ക്രീറ്റ് കൊണ്ട് പണിത ടാങ്കിന്റെ കാര്യം ആണ് ഞാന്‍ പറഞ്ഞത്‌ അതും മാക്സിമം 1000 ലിറ്റര്‍ വെള്ളം കൊള്ളുന്നത്‌ അതിന്റെ ആയുസ് പത്തു വര്‍ഷത്തില്‍ താഴെ ആണ് . അപ്പോള്‍ വെറും ചുണ്ണാമ്പില്‍ പണിത ഡാമിന്റെ കാര്യം ഒന്ന് ഓര്‍ത്തു നോക്കിക്കേ ചിന്തിക്കാന്‍ താങ്കള്‍ക്ക് ദൈവം ബുദ്ധി തരാത്ത കൊണ്ടാണ് ഓര്‍ക്കാന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ബുദ്ധി വേണ്ടല്ലോ . ചുണ്ണാമ്പില്‍ സിമന്റ്‌ വച്ച് എത്ര കാലം ചോര്‍ച്ച അടക്കാന്‍ പറ്റും .?. പിന്നെ സ്നേഹത്തോടെ പറയട്ടെ മുല്ലപെരിയാര്‍ പ്രശ്നം നിങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇവിടെ തന്നെ ജോലി എടുക്കുന്ന നിങ്ങളുടെ തമിഴന്‍ പോലും നിങ്ങളെ കളിയാക്കും കാരണം വര്‍ഷത്തില്‍ ആറു മാസം മഴയും അമ്പതോളം നദികളും ഉള്ള ഞങ്ങള്‍ക്ക് ഈ മുല്ലപെരിയരിലെ വെള്ളം വച്ച് ഒരു പുല്ലും ചെയ്യാനില്ല എന്ന് താങ്കള്‍ മനസിലാക്കിയാല്‍ നല്ലത് .ചരിത്ര പരമായി പറഞ്ഞാല്‍ പണ്ട് ഇവിടം ഭരിച്ച സായിപ്പു തമിഴന്‍ മാര്‍ കുളിക്കുനില്ല എന്ന് കണ്ടാണ്‌ ഈ കരാര്‍ ഉണ്ടാകിയത് എന്ന് കരുതുന്നു 999 വര്ഷം തമിഴന് കുളിക്കാന്‍ വെള്ളം കൊടുക്കാം എന്ന് ഞങ്ങളുടെ ഏതോ ശശി മഹാരാജാവ് പറഞ്ഞു അത്രെ ,പക്ഷെ 125 കൊല്ലം ആയിട്ടും താങ്കള്‍ ഇപ്പോഴും കുളിക്കാതെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ സായിപ്പു പോലും ശശി ആയി . ഇനി വെള്ളത്തിന്റെ കാര്യം പറയാം നിങ്ങളുടെ വയ്ക്കോല്‍ അണ്ണാച്ചി കേരളത്തിന്‌ പച്ചക്കറി തരില്ല , അരി തരില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിച്ചു . മേല്പ്പരഞ്ഞതൊക്കെ ഞങ്ങള്‍ക്ക് വേണ്ടാതായത്‌ കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല . എങ്കിലും പറയട്ടെ നിങ്ങളുടെ കേരളത്തിനോടും കര്‍ണാടകയോടും ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ആണ് കൂടുതല്‍ കൃഷി എല്ലാം നടക്കുന്നത് .ഈ കൃഷി ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നത് സേവനം ഒന്നുമല്ലല്ലോ . ഞങ്ങള്‍ അതിനു പണം തരുന്നുണ്ട് ,മാത്രം അല്ല കൃഷി ചെയ്യാന്‍ ഫ്രീ ആയി വെള്ളവും . ഞങ്ങള്‍ തരുന്ന പണം കൊണ്ടാണ് നിങ്ങള്‍ അവിടെ സിനിമ പിടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും എല്ലാം , മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും അധികം ലോറികള്‍ ഉള്ളത് നിങ്ങളുടെ നാട്ടില്‍ ആണ് അവരൊക്കെ ജീവിക്കുന്നത് ഈ പണം കൊണ്ടാണ് . പിന്നെ ഗള്‍ഫ്‌ , യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പച്ചക്കറി എല്ലാം കയറ്റുമതി ചെയ്യുന്നത് ഞങ്ങളുടെ കൊച്ചി വഴിയാണ് . പിന്നെ കേരളത്തിലെ ഒരാളും തമിഴ് നാട്ടില്‍ പോയി വിമാനം പിടിക്കണ്ട കാര്യം ഇല്ല എന്നാല്‍ നിങ്ങളുടെ , കന്യകുമാരിക്കാര്‍ , കമ്പം തേനി വാസികള്‍ , നീലഗിരി ജില്ലകര്‍ എല്ലാം കേരള എയര്‍ പോര്‍ട്സ് ആണ് ഉപയോഗിക്കുന്നത്, പിന്നെ ഈ പറയുന്ന ജില്ലക്കാര്‍ക്ക് എല്ലാം മീന്‍ എത്തിച്ചു കൊടുക്കുന്നത് കേരളത്തിലെ തീരങ്ങളില്‍ നിന്നാണ് . അപ്പോള്‍ പറഞ്ഞത് മനസ്സിലായോ , ഞങ്ങള്‍ക്ക് പച്ചക്കറി മാത്രമേ ഇല്ലാത്ത പ്രശ്നം ഉള്ളു . പൈസ ആവശ്യത്തിനു കയ്യില്‍ ഉണ്ട് അത് കൊണ്ട് കുറച്ചു അധികം കൊടുത്തിട്ട് വേറെ എവിടുന്നെങ്ങിലും വാങ്ങും. പക്ഷെ നിങ്ങള്‍ക്കോ പച്ചക്കറികള്‍ എല്ലാം അവിടെ ഇരുന്നു ചീയും , ലോറികള്‍ ഓടാതെ കുടുംബങ്ങള്‍ പട്ടിണി ആകും , പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍ മറക്കരുത് . പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന്‌ ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം . സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും , ഇവിടെ വല്ല അമ്പലത്തിന്റെ മുന്‍പിലെ രാവിലെയോ , ഞായറാഴ്ച വല്ല പള്ളിയുടോ മുന്‍പിലോ വന്നു തെണ്ടുന്ന നിന്റെ നാട്ടിലെ പിച്ചക്കാരോട് ചോദിച്ചു നോക്ക് അപ്പോള്‍ മനസിലാകും കേരളത്തിലെ പെണ്ണുങ്ങളുടെ സൌദര്യം എന്താണെന്നു .അത് കൊണ്ട് അവിടെ വന്നു ആടുന്ന പെണ്ണുങ്ങളെ ഒക്കെ നിങ്ങള്‍ തന്നെ വല്ല സെറ്റപ്പ് ഒക്കെ ആക്കി വച്ചോ അവളുമാരെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട. മറ്റുള്ളവരെ അധികം ശല്യം ചെയ്യാതെ മാക്സിമം സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ ആണ് പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് " കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തരുത് എന്ന് " നിങ്ങള്‍ ഇപ്പോ അതാണ് ചെയ്യുന്നത് . എല്ലാത്തിനോടും വള വള എന്ന് പ്രതികരിക്കുന്ന നിങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം . ഒരു ഉറപ്പു മാത്രമേ ഞങ്ങള്‍ തരുന്നുള്ളൂ . നിന്നെ പോലെ പുറകില്‍ നിന്നോ , ഒളിച്ചു നിന്നോ , ശരീരത്തില്‍ ബോംബു വച്ച് കെട്ടിയോ, നിലത്തു ബോംബു പാകിയോ ഞങ്ങള്‍ ആക്രമിക്കില്ല , ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പ്രതിരോധം തീര്‍ക്കും അത്ര തന്നെ . ഒത്തിരി സ്നേഹത്തോടെ ( റൊമ്പ പാശത്തോടെ ). മരണം കത്ത് കിടക്കുന്ന ഒരു മലയാളി . നോട്ട് : തമിഴ് അറിയാവുന്ന ആരെങ്കിലും ഇതൊന്നു തര്‍ജിമ ചെയ്തു കൊടുക്കുക


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] ‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’!!!!!!!!!!!!!

 

Dear Mr. Gopesh,

So according to you it is the 'era of capitalism' and one can do anything as long as he/she is an investor and if the minimum wages are fixed the FDI will vanish. It is quite an intriguing argument, just like the one made by Min. Salman Qurshid that if investors are arrested for the crimes they committed, no one will come forward to invest in India.

First of all why should India need FDI? It requires FDI to improve the lives of Indians, not to allow someone to come in and exploit everything India got without enough payback to the people who makes the country.

India is for Indians and their better lives at the first place, then only the foreigners or their prosperity comes. It is incidental win-win situation that foreigners also get tremendously benefited from our country which makes India an investment destination and in turn that makes us more powerful in negotiation. Not in other way around.

John


From: GOPESH VIJAYAN <gopesh777@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Saturday, December 10, 2011 10:01 PM
Subject: Re: [www.keralites.net] 'അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം'!!!!!!!!!!!!!



Dear Friends,

I would like to put upon certain points which I think will be relevant to the situation,

1. This is the Era of Capitalism. Every firm working with the Private Sector is intended to Make Profit. Charity or Humanity is totally out of Question.

2. The Course Fee is high so it doesn't mean the Salary Offered should be high!!! This is a Universal Law. Please Understand it. It is personal decision to join for a Low Cost or High Cost Course.

3. If you don't want to work for a salary of Rs. 3,000, Don't Join There...!!!

4. If you are not satisfied with the Work Environment, move through the proper channel to make things right, still not satisfied? Leave the Job!!! Search for the Better One.

5. If the Government start fixing minimum salary for all the employments in the private sector, the FDI is going to Vanish. Doing Business will be totally out of synario...... It is going to retard the country's Economic Development.

6. Remember, Strike before a Private Organisation is going to simply waste your time and energy and is going to spoil your career. The Managements will show less interest to appoint a candidate who has involved in Strike. The Government is not at all going to support the Strike of Employees in a Private Organisation since it is the period of Privatization. If the Govt. supports the strike it will have adverse effect in the Privatisation Process among other sectors in the country.

7. Stick to the Terms & Conditions:- Stick to the Terms and Conditions you sign while accepting the Job Offer. I am damn sure One clause will be there that you will not involve in any kind of union activities while working in the Organisation. If you can't stick to the Terms and Conditions why are you signing that? In such case a case filed in the court with proper evidence will not exist.

I am not against any profession or anything involved in this matter. I just wanted to call upon certain truths which everyone forgets.

Hope the problem will be solved soon through peaceful ways.

With Thanks and Regards,
Gopesh P Vijayan
ACS Xerox,
Infopark
Kochi, Kerala
Mob: +91-9633691180

2011/12/9 Sushma Roy <sushmaroy56@yahoo.in>
Why to do strike?
This strike is the main professionalism in Kerala and the rewards are attack.

Why you people should work when the salary is only Rs.2000/-??????

If you go to any other Hospital you will get minimum Rs.5000 starting and this amount is enough to live.
 
But everybody wants lavish life style and trying to enter into any job . Once entered into the job their next aim is to form a union and once the union formed then the next aim is a strike or hartal to shine among others.

So there is nothing to worry

From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, 8 December 2011 1:51 PM
Subject: [www.keralites.net] 'അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം'!!!!!!!!!!!!!
യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ അമൃത ആശുപത്രിയില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നഴ്സിങ് ജീവനക്കാര്‍ ആരംഭിച്ച സമരം രാത്രി വൈകിയും ശക്തമായി തുടരുന്നു. സമരം ഒത്തുതീരാന്‍ സാധ്യത തെളിഞ്ഞെങ്കിലും മാനേജ്മെന്റിന്റെ കടുംപിടിത്തം കാരണം ചില രാഷ്ട്രീയ നേതാക്കളുടെ മുന്‍കൈയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പൊളിയുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിപുവിനെ തൃശൂര്‍ ദയ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ക്രൂരമായി ആക്രമിക്കപ്പെട്ട, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, ദിപുവിന്റെ ശസ്ത്രക്രിയക്കായി പരിക്കുകളോടെ ദയ ആശുപത്രിയില്‍ എത്തിയിരുന്നു.
ശസ്ത്രക്രിയക്കു ശേഷം കൈക്ക് വലിയ ബാന്‍ഡേജിട്ട്, കാലിലും മുഖത്തും മുറിവുകളോടെ , അമൃത ആശുപത്രിക്കുമുന്നില്‍ സമരം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പോവുന്നതിനിടെയാണ് ജാസ്മിന്‍ ഷായെ കണ്ടത്. പ്രമുഖ മാധ്യമങ്ങള്‍ മിക്കതും മറച്ചുവെച്ച കൊടിയ അക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ജാസ്മിന്‍ നാലാമിടത്തോട് വെളിപ്പെടുത്തുന്നു:
Fun & Info @ Keralites.net
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. രാത്രി ദൃശ്യം.
അമൃത ആശുപത്രിയില്‍ ഗുണ്ടാ ആക്രമണത്തിനും നഴ്സിങ് സമരത്തിനും ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം എങ്ങിനെയാണ്?
മിനിയാന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഴ്സിങ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, ജോ.സെക്രട്ടറി ഷിബു എന്നിവരെ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കി. ഒരു കാരണവും പറയാതെ പെട്ടെന്നായിരുന്നു പുറത്താക്കല്‍.
എന്തിനാണ് അവരെ പുറത്താക്കിയത്?
അസോസിയേഷന്റെ യൂനിറ്റ് ഈ മാസം രണ്ടാം തീയതിയാണ് അമൃതയില്‍ ആരംഭിച്ചത്. ഇത്ര നാളും സംഘടന ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യമാകെയും കേരളത്തിലും പല ആശുപത്രികളിലും നഴ്സുമാര്‍ നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍, യൂനിറ്റ് വന്നത് മാനേജ്മെന്റ് ആശങ്കയോടെയാണ് കണ്ടത്. മറ്റെല്ലാ ആശുപത്രികളിലുമുള്ളത് പോലെ ഇവിടെയും ദയനീയമാണ് തൊഴില്‍ സാഹചര്യങ്ങള്‍. എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കടുത്ത ശിക്ഷാനടപടികള്‍ എടുക്കുകയുമാണ് പതിവ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത സുഖസൌകര്യം അനുഭവിക്കുകയായിരുന്നു ഇത്രനാളും മാനേജ്മെന്റ്. അതിനിടെയാണ് യൂനിറ്റ് വരുന്നത്. ഇനി കാര്യങ്ങള്‍ മാറുമെന്ന് അവര്‍ക്ക് തോന്നിക്കാണണം. ഇതാണ് പുറത്താക്കലിന് പിന്നില്‍. ഇതറിഞ്ഞ് ഞങ്ങള്‍ ഇടപെട്ടു. അവിടെയുള്ള ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി കിട്ടിയതു കൊണ്ടാണ് പുറത്താക്കിയതെന്നായിരുന്നു മറുപടി. അന്വേഷിച്ചപ്പോള്‍ ആ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആ കുട്ടിയോട് അന്വേഷിച്ചപ്പോള്‍, ഇവരുമായി ചെറിയൊരു വാക് തര്‍ക്കം ഉണ്ടായി എന്നല്ലാതെ മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. എന്ന് പറഞ്ഞു. ആ കുട്ടി ഇക്കാര്യം ഞങ്ങള്‍ക്ക് എഴുതിത്തരുകയും ചെയ്തു. അതോടെ പരാതി പൊളിഞ്ഞു എന്ന് മാനേജ്മെന്റിന് മനസ്സിലായി.
Fun & Info @ Keralites.net
ജാസ്മിന്‍ ഷാ
സംഘടനയെ ഇങ്ങനെ ഭയക്കാന്‍ മാത്രം അമൃതയിലെന്താണ് പ്രശ്നങ്ങള്‍. കാര്യങ്ങള്‍ അത്ര മോശമാണോ?
രാജ്യത്തെ അനേകം സ്വകാര്യ ആശുപത്രികള്‍ നഴ്സിങ് ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് അതിക്രൂരമായാണ്. രണ്ടായിരം മൂവായിരം രൂപയാണ് ശമ്പളം . പത്തും പതിനെട്ടും മണിക്കൂര്‍ ജോലി. താമസ, ഭക്ഷണ സൌകര്യമടക്കം എല്ലാത്തിനും പ്രശ്നങ്ങള്‍. കടുത്ത തൊഴില്‍ പീഡനങ്ങളിലാണ് നഴ്സിങ് ജീവനക്കാര്‍. നിയമ വിരുദ്ധമായ ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ബോണ്ട് വാങ്ങുന്നത്. മൂന്ന് വര്‍ഷം എന്തും സഹിച്ച് ജോലി ചെയ്യണമെന്ന ഉറപ്പാണിത്. ഈ കാലയളവില്‍ എന്ത് പീഡനം നടന്നാലും സഹിക്കണം. വിട്ടു പോവണമെങ്കില്‍ വന്‍ തുക ബോണ്ടായി നല്‍കണം. വന്‍തുക മുടക്കി കോഴ്സ് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് ഇത് എളുപ്പമല്ല. ഒഴിഞ്ഞു പോവുന്നവര്‍ക്ക് സര്‍ടിഫിക്കറ്റുകള്‍ അടക്കമുള്ളവ നിഷേധിക്കുകയും ചെയ്യും. മറ്റൊരിടത്തും ജോലി കിട്ടാത്ത അവസ്ഥയുമുണ്ടാക്കും. എന്തും സഹിച്ച് പിടിച്ചു നില്‍ക്കുകയോ മുംബൈയിലെ ബീന എന്ന സഹോദരി ചെയ്തതു പോലെ ആത്മാഹുതി നടത്തുകയോ ആണ് പ്രതിവിധി. ശക്തമായ തൊഴില്‍ സംഘടനകള്‍ ഇല്ലാതിരുന്നതും, എല്ലാം സഹിച്ച് പിടിച്ചു നില്‍ക്കാന്‍ തയ്യാറാവുന്നതുമാണ് ഈ പീഡനങ്ങള്‍ തുടരാന്‍ ഇടയാക്കിയത്. ഇതു തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍ ചൂഷണം ചെയ്യുന്നത്. സംഘടന വരുന്നത് ഇവര്‍ ഭയക്കുന്നതിന്റെ കാരണം ഇതു തന്നെയാണ്.
അമൃതയിലെ സംഭവങ്ങളിലേക്കു തന്നെ വരാം. പുറത്താക്കിയ ശേഷം എന്താണ് സംഭവിച്ചത്?
വിവരമറിഞ്ഞ ഉടന്‍ ഞങ്ങള്‍ അവിടെ ചെന്നു. വിവരം അന്വേഷിച്ചു. എച്ച്.ആര്‍ മാനേജര്‍ സ്ഥലത്തില്ല, പിറ്റേന്ന് വരും എന്ന് അസി. എച്ച്.ആര്‍ മാനേജര്‍ ഞങ്ങളോട് പറഞ്ഞു. എച്ച് ആര്‍ മാനേജര്‍ വന്നാല്‍ പുറത്താക്കല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ അതിനായി പിറ്റന്ന് ആശുപത്രിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ ആറ് പേര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയത്. ഞാന്‍ കൂടാതെ സംസ്ഥാന നേതാക്കളായ സുദീപ്, ഷിഹാബ്, നജീബ്, ബിബു പൌലോസ് എന്നിവരടക്കം ആറു പേരാണ് പോയത്.
Fun & Info @ Keralites.net
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം
അമൃതയിലെത്തിയപ്പോള്‍ എന്തായിരുന്നു പ്രതികരണം?
എച്ച്.ആര്‍ മാനേജര്‍ തന്നെ ഞങ്ങളെ വന്നു സ്വീകരിച്ചു. ചര്‍ച്ചകള്‍ക്ക് മാനേജ്മെന്റ് തയ്യാറാണെന്നും ചിരിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങളെ എച്ച്. ആര്‍ ഓഫീസ് നില്‍ക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വലിയൊരു ഇടനാഴിയായിരുന്നു അതിനു മുന്നില്‍. അങ്ങോട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ക്കു പിറകെ കാവി മുണ്ടുടുത്ത കുറേ പേര്‍ കയറിവരുന്നുണ്ടായിരുന്നു. ഇടനാഴിയുടെ മറ്റേ അറ്റത്ത് കുറേ പേര്‍ നിന്നിരുന്നു. പെട്ടെന്ന് പുറകിലുള്ള ആളുകള്‍ ഞങ്ങള്‍ക്കടുത്തേക്ക് പാഞ്ഞടുത്തു. മുന്നില്‍നിന്നും ആളുകള്‍ വന്നു.
ഏതാണ്ട് എത്ര പേരുണ്ടായിരുന്നു സംഘത്തില്‍?
മുപ്പത്തഞ്ച് ഓളം ആളുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പേരും കാവി മുണ്ടുടുത്തവര്‍. അവരുടെ കൈകളില്‍ ഇരുമ്പു കമ്പി, കമ്പിപ്പാര, ഇടിക്കട്ട, പട്ടിക കഷണം എന്നിവയൊക്കെ ഉണ്ടായിരുന്നു. പിറകില്‍നിന്നും മുന്നില്‍ നിന്നും ആളുകള്‍ വളഞ്ഞതോടെ ഞങ്ങള്‍ കുടുങ്ങി. ഇടനാഴിയാണ്. മുന്നിലും പിന്നിലും ആളുകള്‍. ഓടി രക്ഷപ്പെടാന്‍ കഴിയില്ല. എലിക്കെണി പോലെ. തൊട്ടു മുന്നില്‍ എച്ച്.ആര്‍ ഓഫീസാണ്. ഞങ്ങളെ അവിടെ എത്തിച്ച് എച്ച്.ആര്‍ മാനേജര്‍ അങ്ങോട്ട് പോയി. പിന്നെ, ഒരാളും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല.
എന്നിട്ട്?
അവര്‍ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു. 'തല്ലടാ' എന്നായിരുന്നില്ല ആക്രോശം. കൊല്ലടാ എന്നായിരുന്നു. അവര്‍ ഞങ്ങളെ ചവിട്ടി നിലത്തിട്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ബിബുവിന്റെ തലക്കു നേരെയായിരുന്നു ആക്രമണം. അവന്റെ കാല്‍മുട്ട് അവര്‍ തല്ലിയൊടിച്ചു. കാലിന്റെ ചിരട്ട മൂന്ന് കഷണമായി. എന്റെ കൈയും കാലും അടിച്ചൊടിച്ചു. മറ്റുള്ളവര്‍ക്കും പൊതര മര്‍ദനമേറ്റു. കൊല്ലുക എന്നത് തന്നെ ആയിരുന്നു എന്നു തോന്നുന്നു അവരുടെ ലക്ഷ്യം. ഞങ്ങളെ നിലത്തൂടെ വലിച്ചിഴച്ച് അപ്പുറത്തെ പണി തീരാത്ത കെട്ടിടത്തിന് അടുത്തെത്തിച്ചു. അവിടെ വെച്ചാണ് ബിബുവിനെ മാരകമായി അക്രമിച്ചത്. തളര്‍ന്നു വീണ ഞങ്ങളെ അവര്‍ വീണ്ടും വീണ്ടും നിലത്തിട്ട് ചവിട്ടി. ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടു ആക്രമണം. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ നിലത്തു കൂടെ വലിച്ചിഴച്ച് അവര്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചു. ഇതിനിടെ ഞങ്ങളിലൊരാളുടെ രണ്ട് പവന്റെ മാല അവര്‍ തട്ടിപ്പറിച്ചു. ബിബുവിന്റെ പുതിയ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. മോതിരവും വാച്ചും പഴ്സുമെല്ലാം അവര്‍ പിടിച്ചു പറിച്ചു.
അവിടെ നാട്ടുകാര്‍ ഒന്നുമുണ്ടായിരുന്നില്ലേ. നഴ്സുമാരും മറ്റും?
ചെറിയ ഇടനാഴി ആയിരുന്നു. എച്ച്.ആര്‍ ഡിപ്പാര്‍ട്മെന്റിന് മുന്നില്‍. അവിടെ ആളുകള്‍ കുറവായിരുന്നു. ഇത്രയും പേര്‍ വളഞ്ഞതിനാല്‍ ഉള്ളവര്‍ക്കുതന്നെ ഒന്നും കാണാനും കഴിയില്ല. നഴ്സുമാരോ മറ്റ് ജീവനക്കാരോ ഒന്നും ഇത് അറിയുന്നുണ്ടായിരുന്നില്ല. ഞങ്ങളെ വലിച്ചിഴച്ച് കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോഴാണ് അവര്‍ വിവരം അറിഞ്ഞത്.
കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍ മാനേജ്മെന്റിന്റെ ആളുകളോ ജീവനക്കാരോ വന്നോ?
ഇല്ല. അക്രമി സംഘം കാഷ്വാലിറ്റിയില്‍ തന്നെ നിന്നു. അവര്‍ ഞങ്ങളെ ഏറെ നേരം ഭീഷണിപ്പെടുത്തി. കുടുംബമടക്കം കൊല്ലുമെന്നും മറ്റും. ഒരു സെക്യൂരിറ്റിക്കാരനും അവര്‍ക്കെതിരെ വന്നില്ല. ഒരു മാനേജ്മെന്റുകാരും വന്നില്ല. ആരൊക്കെയാണ് ആശുപത്രിക്കാര്‍ ആരൊക്കെയാണ് ജീവനക്കാര്‍ എന്നു പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഞങ്ങളെ അവിടെ അഡ്മിറ്റ് ചെയ്തു. എന്നാല്‍, ആശുപത്രിക്കാര്‍ തന്നയാണ് ഞങ്ങളെ ബോധപൂര്‍വം ആക്രമിച്ചതെന്നും അവിടെ കിടക്കാന്‍ പറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. അക്രമികള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ആ ആശുപത്രിക്കാരെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും.
Fun & Info @ Keralites.net
സമരത്തിനിടയിലെ ദൃശ്യം.
ജീവനക്കാരൊന്നും സഹായത്തിന് വന്നില്ലേ?
നഴ്സുമാരൊക്കെ വന്നു. എല്ലാവരും ഭീതയിലായിരുന്നു. ഞങ്ങളെ അവര്‍ പെട്ടെന്ന് തന്നെ പരിചരിച്ചു. ഞങ്ങള്‍ക്കു ചുറ്റും അവര്‍ നിന്നു. ജീവനക്കാര്‍ അറിഞ്ഞറിഞ്ഞു വന്നു കൊണ്ടിരുന്നു. ഡിസ് ചാര്‍ജ് വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ പോവാന്‍ പറ്റില്ലെന്നായിരുന്നു നിലപാട്. അക്രമി സംഘം ഈ സമയത്തെല്ലാം ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഞങ്ങള്‍ കിടന്ന സ്ഥലത്തെ രോഗികളെയെല്ലാം അവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. മറ്റുള്ളവരെ മറ്റിടങ്ങിടങ്ങളിലേക്ക് മാറ്റി ഞങ്ങളെ തനിച്ചാക്കാനായിരുന്നു പരിപാടി. ഇതിന്റെ പിന്നിലെ അപകടം മനസ്സിലായതോടെയാണ് ഞങ്ങള്‍ വിവരം പുറത്തറിയിച്ചത്. ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് പാഞ്ഞെത്തിയപ്പോഴാണ് അക്രമികള്‍ ആക്രോശം കുറച്ചത്. ഞങ്ങളെ പെട്ടെന്ന് തന്നെ മാറ്റണമെന്ന് ഡി.വൈ.എഫ.്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആദ്യ സമ്മതിച്ചില്ലെങ്കിലും ആശുപത്രിക്കാര്‍ പിന്നെ വഴങ്ങി. എന്നാല്‍ ഞങ്ങള്‍ക്ക് പോവാന്‍ അവര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ആംബുലന്‍സ് ഇല്ലെന്നായിരുന്നു നിലപാട്. എങ്ങനെയോ ഞങ്ങളെ അവര്‍ സഹകരണ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബിബുവിന് അടിയന്തിര ശസ്ത്രക്രിയ വേണമായിരുന്നു. കാലിന്റെ ചിരട്ട മൂന്നായി മുറിഞ്ഞു. അതിനാണ് തൃശൂരിലെ ദയ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ അവന്റെ ശസ്ത്രക്രിയ നടന്നു. ഞങ്ങളെ കൊണ്ടുവരുമ്പോള്‍ ആക്രോശവുമായി അക്രമികള്‍ തടയാന്‍ വന്നു. അവിടെയെത്തിയ പൊലീസുകാര്‍ വിരട്ടിയോടിച്ചതിനെ തുടര്‍ന്നാണ് അവര്‍ പോയത്.
മറ്റ് നഴ്സുമാരൊക്കെ ഇതറിഞ്ഞില്ലേ. പ്രതിഷേധമുണ്ടായില്ലേ?
വിവരം അറിഞ്ഞ ഉടന്‍ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ആശുപത്രിക്കു മുന്നില്‍ സമരം ആരംഭിച്ചു. മറ്റിടങ്ങളില്‍നിന്നും നഴ്സിങ് ജീവനക്കാര്‍ അങ്ങോട്ട് വന്നു. ഇപ്പോള്‍ കേരളത്തിലെ മറ്റ് ആശുപത്രികളില്‍നിന്നും നഴ്സുമാര്‍ അങ്ങോട്ട് വന്നു കൊണ്ടിരികകയാണ്.
ഇവിടെ, ഡ്രസ്സ് ചെയ്ത് കഴിഞ്ഞ് അധികനേരം ആശുപത്രിയില്‍ കിടക്കാന്‍ നില്‍ക്കാതെ ഞങ്ങളും വീണ്ടും സമരത്തിലേക്ക് ഇറങ്ങുകയാണ്. സുദീപും മറ്റും ഇപ്പോള്‍ തന്നെ സമരരംഗത്തുണ്ട്. ബിബുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാനും അങ്ങോട്ട് പോവുകയാണ്.
Fun & Info @ Keralites.net
സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ പി.രാജീവ് എം.പി
മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായി ഇപെടുന്നില്ലല്ലോ?
എല്ലാ മാധ്യമങ്ങളും വിവരമറഞ്ഞ് അവിടെ എത്തിയിരുന്നു. ചാനലുകാരും വന്നു. എന്നാല്‍, കാര്യമായ റിപ്പോര്‍ട്ടുകളാന്നും ഉണ്ടായില്ല. മുംബൈയിലും ദല്‍ഹിയിലും സമരം നടന്നപ്പോള്‍ കാട്ടിയ താല്‍പ്പര്യം പോലും പല മാധ്യമങ്ങളും കാണിക്കുന്നില്ലെന്നു തോന്നുന്നു. എന്തോ ചെറിയ കാര്യം പോലെ വാര്‍ത്ത ഒതുക്കുകയാണ്. മാധ്യമത്തിലും ദേശാഭിമാനിയിലും മാത്രമാണ് കാര്യമായി വാര്‍ത്ത വന്നത്.
സംഭവമറിഞ്ഞ് വി.ആര്‍ കൃഷ്ണയ്യര്‍, പി.രാജീവ് എം.പി, എം.സി ജോസഫൈന്‍ എന്നിവരെല്ലാം ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. സമരം തുടങ്ങിയപ്പോള്‍ ഹൈബി ഈഡന്‍ എം.എല്‍.എയും വന്നുവെന്നറിഞ്ഞു. ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ടന്നും എന്താണ് അവസ്ഥയെന്നും കൃത്യമായി അറിയയില്ല.
Fun & Info @ Keralites.net
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം
സമരത്തോട് ആശുപത്രി മാനേജ്മെന്റിന്റെ നിലപാട് എന്താണ്?
ഒരു ചര്‍ച്ചക്കുമില്ല എന്നാണ് അവരുടെ നിലപാട്. സമരത്തിനു വന്ന, പുറത്തുള്ള നഴ്സിങ് ജീവനക്കാര്‍ എല്ലാവരും പോവണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അവിടെയുള്ള നഴ്സുമാരുമായി മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അവര്‍ വാശി പിടിക്കുന്നു. അമൃതാനന്ദമയിയുടെ പേരിലുള്ള സ്ഥാപനമാകയാല്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം മൌനം പാലിക്കുമെന്ന വിശ്വാസമാണെന്ന് തോന്നുന്നു മാനേജ്മെന്റിന്. എല്ലാവരും നിശãബ്ദത പാലിക്കുമ്പോള്‍ സമരം അടച്ചമര്‍ത്താമെന്നും അവര്‍ വ്യാമോഹിക്കുന്നു. എന്നാല്‍, ഞങ്ങള്‍ പിന്തിരിയാന്‍ തയ്യാറല്ല. മര്‍ദ്ദനങ്ങള്‍ക്ക് നിശãബ്ദമാക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് ഞങ്ങളുടെ പ്രശ്നങ്ങള്‍. പൊതുസമൂഹം അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും കേരളത്തിന്റെ സമൂഹ മനസ്സ് ഞങ്ങള്‍ക്കാപ്പം നില്‍ക്കണം എന്നുമാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഓണ്‍ലൈന്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ ഒരു പാട് ചെയ്യാന്‍ കഴിയും
അവസാനമായി കിട്ടിയ വിവരം: 11. 35
ചില രാഷ്ട്രീയ നേതാക്കളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കാന്‍ വഴി തെളിഞ്ഞെങ്കിലും മാനേജ്മെന്റിന്റെ കടുംപിടിത്തം കാരണം ശ്രമം പൊളിഞ്ഞു. ഇതിനെ തുടര്‍ന്ന്, സമരം ശക്തമായി തുടരാന്‍ സമര സമതി തീരുമാനിച്ചു. അര്‍ധ രാത്രിയിലും സമരം തുടരുകയാണ്. കാലത്തുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ അസോസിയേഷന്‍ നേതാക്കള്‍ പോലും ആശുപത്രി കിടക്കയില്‍നിന്ന് സമര രംഗത്ത് എത്തിയിട്ടുണ്ട്.

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ചോളസാമ്രാജ്യത്തിലേക്ക്

 

ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍

A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj 

ചെട്ടിനാട്. നാട്ടുകോട്ടകളുടെ പുരാതനദേശം. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, എ പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവര്‍, നടന്നും കാളവണ്ടിയിലും സൈക്കിളിലുമായി അവിടേക്കു നടത്തിയ യാത്ര 

 

Fun & Info @ Keralites.net
ഫോട്ടോ: മധുരാജ്‌



അതാ, അതാണ് ആയിരം ജനലുള്ള വീട്. അപ്പുറത്ത് അഞ്ഞൂറു തൂണുകളുള്ള വീട്. ഇതാണ് 300 മുറികളുള്ള വീട്. ആ വീടിന് 40000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഈ തെരുവിനപ്പുറത്ത് കൊട്ടാരം പോലെ കാണുന്നതാണ് ചിദംബരത്തിന്റെ അമ്മവീട്. ഇത് രാമസ്വാമി ചെട്ടിയാരുടെ പിതാമഹര്‍ പണിത രാജമന്ദിരം. കാനാടുകാത്താന്‍ കോവിലാണ് അത്. ദൂരെ, മലമുകളില്‍ ഒരു പൊട്ടു പോലെ കുന്നക്കുടി ക്ഷേത്രം. വരിഞ്ഞുമുറുക്കിയ വയലിനിലെന്ന പോലെ മലയുടെ ഉച്ചസ്ഥായികളിലേക്ക് വൈദ്യുതക്കമ്പികളുടെ ആരോഹണം.

ചെട്ടിനാട്ടെ കയറ്റിറക്കങ്ങളില്ലാത്ത ചെമ്മണ്‍തെരുവുകളിലൂടെ കാളവണ്ടി സഞ്ചരിച്ചു കൊണ്ടിരുന്നു. ഈ തെരുവുകളിലൂടെ പണ്ട് പ്രതാപികളായ ചെട്ടിയാര്‍മാര്‍ ഇങ്ങിനെ സഞ്ചരിക്കുമായിരുന്നു. ഇതു പോലെ വില്ലുവെച്ച കാളവണ്ടിയില്‍. മുന്നിലും പിന്നിലും സേവകര്‍ ആയുധവുമായി അനുഗമിക്കും. മട്ടുപ്പാവുകളില്‍ തൂവാല വീശിയും കടക്കണ്ണെറിഞ്ഞും പെണ്‍കൊടിമാര്‍ നില്‍ക്കും. 

ഇപ്പോള്‍ ജനനായകരുടെ ഈ യാത്ര കാണാന്‍ ചെട്ടിനാട്ടിലെ വെണ്‍മാടങ്ങളുടെ മട്ടുപ്പാവില്‍ ആരുമില്ല. തെരുവുകളില്‍ ആരവം മുഴക്കുന്ന ജനക്കൂട്ടമില്ല. ശുദ്ധശൂന്യതയില്‍ ലയിച്ചു നില്‍ക്കുന്ന ഗ്രാമം. പാതക്കിരുവശവും മൗനം പുതച്ചു നില്‍ക്കുന്ന മഹാസൗധങ്ങള്‍. കമാനങ്ങളും ഗോപുരങ്ങളും കാവല്‍ നില്‍ക്കുന്ന വെണ്‍മാടങ്ങള്‍. നിവര്‍ത്തിയ വെണ്‍കൊറ്റക്കുട പോലെ മുകളില്‍ ആകാശം. പൊടുന്നനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഏതോ ചോളരാജാവിന്റെ കൊട്ടാരത്തെരുവിലേക്ക് എടുത്തെറിയപ്പെട്ട പോലെ. 

Fun & Info @ Keralites.net

ഒഴിഞ്ഞ വീഥിയില്‍, പഴയൊരു കാളവണ്ടിയില്‍, സഞ്ചാരികളായി അവര്‍. മൂന്നു ജനപ്രതിനിധികള്‍. കേരളത്തില്‍ നിന്നുള്ള മൂന്നു യുവനേതാക്കള്‍. വണ്ടൂര്‍ നിന്ന് എ. പി. അനില്‍കുമാര്‍, ആലപ്പുഴ നിന്ന് കെ. സി. വേണുഗോപാല്‍, കണ്ണൂരു നിന്ന് ഏ.പി. അബ്ദുള്ളക്കുട്ടി. വാഹനങ്ങളോ അകമ്പടിയോ പരിവാരങ്ങളോ ഇല്ല, കാളവണ്ടിയിലും സൈക്കിളിലും കാല്‍നടയായുമുള്ള സഞ്ചാരം. വ്യത്യസ്തമായ അനുഭവങ്ങള്‍ തേടി, ചരിത്രവിദ്യാര്‍ഥികളായി, കാല്‍പ്പനികരായി ചെട്ടിനാട്ടിലെ തെരുവുകളിലൂടെ, തമിഴ് സംസ്‌കൃതിയുടെ തീര്‍ഥങ്ങളിലൂടെ, സംഗീതവും സാഹിത്യവും നൃത്തവും ശില്‍പ്പങ്ങളും പൂത്തുലഞ്ഞ കാവേരിയുടെ കരയിലൂടെ -പ്രാക്തനമായ ഒരു വ്യവസ്ഥിതിയുടെ വേരുകള്‍ തേടി ഒരു യാത്ര. 

നേരം പുലരുന്നേയുള്ളൂ. പാളി വീഴുന്ന ഇളംവെയിലില്‍ പാതി മുറിഞ്ഞ ഒരു സ്വപ്നം പോലെ തെളിഞ്ഞുവരുന്ന ചെട്ടിനാട്. കാലം സ്തംഭിച്ചു നില്‍ക്കുന്ന തെരുവില്‍ അവരെയും വഹിച്ച് അലക്ഷ്യമായി നീങ്ങുന്ന കാളവണ്ടി. യാത്രക്ക് അകമ്പടിയായി കുടമണികളുടെയും കുളമ്പടിയുടെയും ശബ്ദം മാത്രം. 

മാതൃഭൂമി യാത്രക്കു വേണ്ടി ഒരു യാത്ര വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ചെട്ടിനാട് മതിയോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. കാളവണ്ടിയുടെ താളത്തില്‍ കുലുങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ വന്നപ്പോഴാണ് അമ്പരന്നു പോയത്. തമിഴ്‌നാട്ടിലെ ഒട്ടു മിക്ക പ്രദേശങ്ങളും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സ്ഥലം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ഇങ്ങിനെ ഒരേ സമയം നിങ്ങളെ അത്ഭുതപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഒരു കാഴ്ച ലോകത്ത് ചെട്ടിനാട്ടില്‍ മാത്രമേ ഉണ്ടാവൂ. കുട്ടിക്കാലത്തു വായിച്ചിട്ടുള്ള അമര്‍ ചിത്രകഥകളുടെ പേജിലേക്ക് പൊടുന്നനെ വന്നു വീണതു പോലെ.

അതെല്ലാവരും ശരി വെച്ചു. കെട്ടിടങ്ങളില്‍ നിന്നു കെട്ടിടങ്ങളിലേക്കു സഞ്ചരിക്കുമ്പോള്‍ കണ്ടതിനേക്കാള്‍ വലുതാണ് ഓരോ കെട്ടിടവുമെന്നു തോന്നും. പണ്ടിതൊരു ജനപദമായിരുന്നു. വീഥികള്‍ക്കു പിന്നാലെ വീഥികള്‍. വീഥിക്കിരുവശവും തിങ്ങിനിറഞ്ഞ് കോട്ടകൊത്തളങ്ങള്‍ പോലെ ചെട്ടിയാര്‍ ഭവനങ്ങള്‍. ആയിരം ജനലുകളും ആന പിടിച്ചാല്‍ പോരാത്ത തൂണുകളുമുള്ള വീടുകള്‍. നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും നാലും എട്ടും പതിനാറും നടുമുറ്റങ്ങളും മരത്തിന്റെ കാടെന്നു തോന്നിക്കുന്ന മണ്ഡപങ്ങളുമൊക്കെ ഓരോ വീട്ടിലും. ബര്‍മ്മിങ്ഹാമില്‍ നിന്നു കൊണ്ടു വന്ന തേക്കുതൂണുകള്‍, ഫ്ലോറന്‍സില്‍ നിന്നു കൊണ്ടു വന്ന കണ്ണാടിച്ചുമരുകള്‍, മലേഷ്യയില്‍ നിന്നു കൊണ്ടു വന്ന മാര്‍ബിള്‍ തറകള്‍, വാരണാസിയില്‍ നിന്നെത്തിയ ശില്‍പ്പികള്‍ തീര്‍ത്ത മിനാകാരി ചിത്രകവാടങ്ങള്‍, പൂംപുഹാറിലും നാഗപട്ടണത്തും കപ്പലില്‍ കൊണ്ടുവന്നിറക്കിയ അടിമകളുടെ ചോരയും വിയര്‍പ്പും പുരണ്ട കുംഭഗോപുരങ്ങള്‍.. ഓരോ വീടും ഓരോ ചരിത്രസത്യമാവുന്ന ഈ കാഴ്ച ചെട്ടിനാട്ടില്‍ മാത്രമേ കാണൂ. 

Fun & Info @ Keralites.net

ഒപ്പം ഒരു വലിയ സത്യവും ചെട്ടിനാട് പഠിപ്പിക്കും. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. എല്ലാ സാനമ്രാജ്യങ്ങളെയും കടലെടുക്കുമെന്ന സത്യം. 

അറിയുക, കടലെടുത്ത നഗരം പോലെ നില്‍ക്കുന്ന, ചെട്ടിനാട് ഇന്ന് ഒരു പരിത്യക്തനഗരമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് ഇന്ത്യയിലെ വെനീസായിരുന്നു. അത്ഭുതസൗധങ്ങളുടെയും വ്യാപാരത്തിന്റെയും നാട്ടുകോട്ട. ധനികരും പ്രമാണിമാരുമായ ചെട്ടിയാര്‍മാരും അവരുടെ കൂട്ടങ്ങളും ചേര്‍ന്നു പണിത വിസ്മയനഗരം. ഈ നഗരത്താര്‍മാര്‍ (ചെട്ടിയാര്‍മാര്‍) ആയിരുന്നു പാണ്ഡ്യരാജാവിന്റെ സാമ്പത്തികശക്തി. ലോകമെങ്ങും സഞ്ചരിച്ച് അവര്‍ കച്ചവടം ചെയ്തു. പണം വാരിക്കൂട്ടി. വലിയ നാട്ടുക്കോട്ടകള്‍ കെട്ടി. ഓരോ ചെട്ടിയാര്‍ ഭവനവും ഓരോ പാണ്ഡ്യരാജധാനിയായിരുന്നുവത്രെ. പിന്നീടെപ്പോഴോ അവര്‍ പാണ്ഡ്യരാജാവുമായി തെറ്റി. അപ്പോള്‍ ചോളന്മാര്‍ അവരെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി. കാരൈക്കുടിയിലും പരിസരത്തുമുള്ള 75 ഗ്രാമങ്ങളിലായി അവരുടെ സാനമ്രാജ്യം പടര്‍ന്നു പന്തലിച്ചു. ചെട്ടിനാടെന്ന് അതു പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ടു. 

രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മ്മയിലും സിംഗപ്പൂരുമുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ് സാനമ്രാജ്യങ്ങളെല്ലാം തകര്‍ന്നു. അതോടെ ചെട്ടിനാടിന്റെ പ്രൗഢി മങ്ങാന്‍ തുടങ്ങി. ക്രമേണ അവരുടെ സ്ഥിതി ക്ഷയിച്ചു. തൊഴില്‍ തേടി പല നാടുകളിലേക്ക് അവര്‍ നാടു വിടാന്‍ തുടങ്ങി. ഇവിടെ താമസിക്കാന്‍ ഇന്ന് ചെട്ടിയാര്‍മാരുടെ പുതുതലമുറക്കു താല്‍പ്പര്യമില്ല. അവരെല്ലാം അമേരിക്കയിലോ മറ്റു മഹാനഗരങ്ങളിലോ ആണ്. അഞ്ഞൂറും മുന്നൂറും മുറികളുള്ള നൂറു കണക്കിനു കൊട്ടാരങ്ങള്‍ പാര്‍ക്കാനാളില്ലാതെയും നോക്കാനാളില്ലാതെയും ഏകാന്തമൗനത്തില്‍ ആണ്ടു കിടക്കുന്നു. സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ശില്‍പ്പ വിസ്മയങ്ങളായി ആ നാട്ടുകോട്ടകള്‍ നിലനില്‍ക്കുന്നു. അവയെ വലംവെച്ചു തൊഴാന്‍ വന്ന തീര്‍ഥാടകരെപ്പോലെ സഞ്ചാരികളായ നേതാക്കള്‍ തെരുവുകളിലൂടെ മുന്നോട്ടു നീങ്ങി. 

ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍

A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj

Fun & Info @ Keralites.net

കാളവണ്ടി തെളിക്കുന്നത് വേണുഗോപാലാണ്. ശ്രീകണ്ഠാപുരത്തെ നാട്ടിടവഴികളിലൂടെ കാളവണ്ടിക്കു പുറകെ പാഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകളില്‍ വേണു കാളകളെ സമര്‍ഥമായി തെളിച്ചു കൊണ്ടിരുന്നു. ഈ കാളവണ്ടി യാത്ര വലിയൊരനുഭവം തന്നെ. വേണുഗോപാല്‍ പറഞ്ഞു. ചെട്ടിനാട് ഒരു വിനോദസഞ്ചാരകേന്ദ്രമാണെന്നാണ് യാത്രക്കു മുമ്പ് ഞാന്‍ കരുതിയത്. ഇത്ര വലിയൊരു സംസ്‌കൃതിയുടെ തറവാടാണ് ഇതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ഭുതമെന്തെന്നാല്‍ നമ്മെപ്പോലെ ധാരാളം സഞ്ചരിക്കുന്നവര്‍ പോലും ഈ സ്ഥലം കണ്ടിട്ടില്ല. നമ്മള്‍ എത്തിയിരിക്കുന്ന കാനാടുകാത്താന്‍ എന്ന ഈ സ്ഥലം ചെട്ടിനാട്ടിലെ 75 ഗ്രാമങ്ങളില്‍ ഒന്നു മാത്രമാണത്രെ. കാരൈക്കുടിയും അതിനു ചുറ്റുമുള്ള ശിവഗംഗ ജില്ലയിലെ ഗ്രാമങ്ങളും ചേര്‍ന്ന ചെട്ടിനാട്ടിലെ ഓരോ ഗ്രാമവും ഇതുപോലെയാണെന്ന്! എത്ര പേര്‍ ഇതു കണ്ടിട്ടുണ്ട്? മാച്ചുപിച്ചുവിനെക്കുറിച്ചൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിക്കും. പക്ഷെ ചെട്ടിനാടിനെക്കുറിച്ച് നമുക്കറിഞ്ഞുകൂടാ. ഇത് ശരിക്കും വേള്‍ഡ് ഹെറിറ്റേജ് സൈറ്റായിത്തന്നെ സൂക്ഷിക്കപ്പെടേണ്ട സ്ഥലമാണ്. ഈ ചരിത്രമൊക്കെ കുട്ടികള്‍ പഠിക്കണം.

അതു മാത്രം പോരാ, ചെട്ടിനാട്ടില്‍ നിന്ന് മറ്റൊന്നു കൂടി നമ്മള്‍ പഠിക്കണം. അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ ചെട്ടിയാര്‍മാരുടെ കഥക്കും ഇന്നത്തെ മലയാളിയുടെ അവസ്ഥയ്ക്കും തമ്മിലുള്ള സാമ്യം. ബര്‍മ്മയിലും സിംഗപ്പൂരിലുമൊക്കെ പോയി കാശുണ്ടാക്കിയ ചെട്ടിയാര്‍മാര്‍ അതൊക്കെ വലിയ കൊട്ടാരങ്ങള്‍ കെട്ടി തുലച്ചു കളഞ്ഞു. ഇന്നു മലയാളി ഗള്‍ഫില്‍ പോയി വെയില്‍കൊണ്ടു നേടുന്ന കാശു കൊണ്ട് കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ കെട്ടുകയാണ്. അന്നത്തെ ചെട്ടിയാര്‍മാരെപ്പോലെ ഇവര്‍ക്കും തിരിച്ചു വരേണ്ട സാഹചര്യമുണ്ടായാല്‍ കേരളവും ഇതുപോലെ കെട്ടിടങ്ങളുടെ ഒരു ശവപ്പറമ്പാവില്ലേ? ആരും ഉത്തരം പറഞ്ഞില്ല. 

Fun & Info @ Keralites.net

തലേന്നു രാത്രി ഏറെ വൈകിയാണ് ചെട്ടിനാട്ടെത്തിയത്. ചെട്ടിനാട് മാന്‍ഷനിലായിരുന്നു താമസം. കാനാടുകാത്താനിലാണ് ചെട്ടിനാട് മാന്‍ഷനെന്ന കൊട്ടാരസദൃശമായ മഹാസൗധം. കാരൈക്കുടിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമേയുള്ളൂ കാനാടുകാത്താനിലേക്ക്. അവിടെയാണ് 45 വര്‍ഷത്തോളം ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ജനറല്‍ മാനേജരായിരുന്ന ചന്ദ്രമൗലി ചെട്ടിയാരുടെ കുടുംബവീട്. 111 മുറികളും മൂന്നു നടുമുറ്റങ്ങളും 40000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണവും 106 വര്‍ഷം പഴക്കവുമുള്ള തന്റെ കുടുംബവീട് ചന്ദ്രമൗലി പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ഹോട്ടലാക്കി. ഇന്ന് വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട താമസസ്ഥലങ്ങളിലൊന്നാണ് ചെട്ടിനാട് മാന്‍ഷന്‍ എന്ന ഈ ഹെറിറ്റേജ് ഹോട്ടല്‍.

ചെട്ടിനാട്ടെ അത്ഭുതക്കാഴ്ചകളില്‍ ഈ ഹോട്ടലും പെടും. വലിയൊരു കൊട്ടാരം. പടുകൂറ്റന്‍ മതില്‍. കമാനങ്ങളും കല്‍ത്തൂണുകളുമുള്ള പൂമുഖം. വെനീഷ്യന്‍ കണ്ണാടികളിലൂടെ പരക്കുന്ന വര്‍ണവെളിച്ചം. തലങ്ങും വിലങ്ങും ഹാളുകള്‍. ഓരോ ഹാളിലും നിരവധി ജനലുകള്‍. ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടുള്ള തറ. എല്ലാ മുറിയിലും തൂങ്ങുന്ന സ്ഫടികദീപജാലങ്ങള്‍. നീണ്ടുനീണ്ടു പോകുന്ന ഇടനാഴികള്‍. ചുറ്റുഗോവണികള്‍. വലിയ നടുമുറ്റങ്ങള്‍. ചുണ്ണാമ്പുകല്ലിലും ഇറ്റലിയന്‍ മാര്‍ബിളിലും പൊരിശുമരത്തിലും ഉരുക്കിലും കരിങ്കല്ലിലും തീര്‍ത്ത തൂണുകള്‍. ചുമര്‍ നിറയെ പുരാതനവും കലാഭംഗി തികഞ്ഞതുമായ ചിത്രങ്ങള്‍. കൊത്തുപണി നിറഞ്ഞ മച്ചുകള്‍. മുന്നിലും പിന്നിലും വരാന്തകളുള്ള മുകള്‍ നില മുഴുവന്‍ മുറികള്‍. ഓരോ മുറിയും ഒരു രാജാവിന്റെ അന്തപ്പുരം പോലെ. സപ്രമഞ്ചക്കട്ടിലും കംബളം വിരിച്ച ശയ്യയും ശില്‍പ്പഭംഗിയുള്ള മര ഉരുപ്പടികളും. കുളിച്ചു വന്നപ്പോള്‍ മുന്‍വശത്തെ വിശാലമായ ഭോജനശാലയില്‍ ചെട്ടിനാടു വിഭവങ്ങളുടെ സെവന്‍കോഴ്‌സ് ഡിന്നര്‍ റെഡി. അവിശ്വസനീയമായിരുന്നു അതിന്റെ രുചി. ചെട്ടിനാട് ചിക്കനും പണിയാരങ്ങളും തമിഴ്‌സാദങ്ങളും നിരന്ന ആ ഡിന്നറോടെ നേതാക്കള്‍ ക്ലീന്‍ ബൗള്‍ഡായി! രാത്രി വഴിതെറ്റി ഏതോ അറബിക്കഥയിലെ രാജധാനിയിലെത്തിയതു പോലെ തോന്നുന്നു... അനില്‍കുമാര്‍ പറഞ്ഞു. എത്രയോ മുമ്പേ നാമിവിടെ വരേണ്ടതായിരുന്നു.

Fun & Info @ Keralites.net

ചെട്ടിനാട്ടെ പ്രഭാതം വിയര്‍ത്തൊലിച്ചു കൊണ്ടാണ് വന്നെത്തുക. സൂര്യന്റെ ആദ്യരശ്മികള്‍ക്കൊപ്പം ചൂടും നിങ്ങളെ ആലിംഗനം ചെയ്യും. ഉറക്കച്ചടവോടെ എഴുന്നേറ്റുവരുന്ന ചെട്ടിനാടിന്റെ പ്രഭാതദൃശ്യങ്ങളിലേക്ക് പിറ്റേന്ന് അവരിറങ്ങി. കാളവണ്ടിയുടെ കടകടശബ്ദമൊഴിച്ച് തെരുവില്‍ മറ്റൊന്നുമില്ല. കൃഷിയിടങ്ങളും കുളങ്ങളും വിജനമായ പുറമ്പോക്കുകളുമുള്ള തമിഴ്‌നാടന്‍ ഭൂപ്രകൃതി. അന്തമില്ലാതെ പരന്നു കിടക്കുന്ന മൈതാനങ്ങള്‍, വയലുകള്‍. ഇടക്ക് നീര്‍ക്കാക്കകളുടെ വിഹാരരംഗമായി ഒരു തടാകം. തൊട്ടപ്പുറത്ത് ജല്ലിക്കെട്ടിന്റെ കാളപ്പന്തി. കാനാടുകാത്താനിലെ ഗ്രാമ കോവിലിന്റെ മുന്നില്‍ നിറയെ കാളകളുടെയും കുതിരകളുടെയും മണ്‍പ്രതിമകള്‍. മതില്‍കെട്ടിനു പുറത്തെ കുളത്തില്‍ താലമേന്തിയ പോലെ നിരന്നു നില്‍ക്കുന്ന താമരപ്പൂക്കള്‍. ഓരോ തെരുവിലും അലഞ്ഞു തിരിഞ്ഞ്, കൊട്ടാരക്കെട്ടുകളും ചെട്ടിനാടന്‍ കാഴ്ചകളും കണ്ടുകണ്ട് സംഘം മുന്നോട്ട്. വെയില്‍ മൂക്കും വരെ അലക്ഷ്യമായി കാളവണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു. 

പത്തു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച് നാട്ടുകോട്ടകള്‍ കാണാനുള്ള സഞ്ചാരമായി. ഇപ്പോള്‍ യാത്ര സൈക്കിളിലേക്കു മാറിയിരിക്കുന്നു. വെയില്‍ മൂത്ത തെരുവുകളില്‍ പൊടിക്കാറ്റൊഴിച്ച് മറ്റൊരു ബുദ്ധിമുട്ടുമില്ല. ഓരോ വീടിനു മുന്നിലും സൈക്കിള്‍ നിര്‍ത്തും. ആരെങ്കിലുമുണ്ടോ അകത്തെന്നു ചോദിക്കും. കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്നറിയുമ്പോള്‍ പലരും സസന്തോഷം ക്ഷണിക്കും. പലയിടത്തും ആളില്ല. അടഞ്ഞ വാതിലുകള്‍ക്കു മുന്നില്‍ നിന്ന് അവര്‍ തിരിച്ചു പോരും.

Fun & Info @ Keralites.net

ഇടയ്ക്ക്, ഒരു പടുകൂറ്റന്‍ വീടിനു മുന്നില്‍ അവര്‍ നിന്നു. തെരുവുയാചകരെപ്പോലെ മുന്നില്‍ രണ്ടു പേര്‍ -ഒരു ഭാര്യയും ഭര്‍ത്താവും- ഇരിക്കുന്നു. ഇവിടെ ആരുമില്ലേ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു. ഞങ്ങള്‍ ഇവിടെയുള്ളവര്‍ തന്നെ. അവിശ്വാസത്തോടെ നിന്ന സന്ദര്‍ശകരോട് ആ സ്ത്രീ പറഞ്ഞു. കണ്ടിട്ടു വിശ്വാസമില്ല, അല്ലേ? 100ലേറെ മുതലാളിമാരുള്ള വീടാ സാ റേ ഇത്. ആരും താമസിക്കാനില്ല. ഞ ങ്ങളാ ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍. ഞങ്ങള്‍ക്ക് ഉണ്ണാനും ഉടുക്കാനും വകയില്ല. മക്കളോ ബന്ധുക്കളോ നോക്കാനില്ല. എങ്കിലെന്താ, രാജയോഗമാണു സാറേ ഞങ്ങള്‍ക്ക്. താമസിക്കുന്നത് കൊട്ടാരത്തിലല്ലേ. 175 കൊല്ലം പഴക്കമുള്ള മാളികയില്‍... 

ഉണ്ണാമലൈ എന്നാണ് ആ സ്ത്രീയുടെ പേര്. ചെട്ടിനാട്ടെ കൊട്ടാരങ്ങളിലധികവും താമസം ഉണ്ണാമലൈമാരാണ്. ഉടുതുണിക്കു മറുതുണിയില്ലാത്ത പാവങ്ങള്‍. അകലെയെവിടെയോ ഉള്ള ധനികരുടെ മഹാഗൃഹങ്ങള്‍ക്ക് ഇവര്‍ കാവലിരിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ വീടു കാണാന്‍ വരുന്ന ഉടമസ്ഥരെ കാത്ത് ആ കെട്ടിടങ്ങള്‍ പോലെ ഇവരും നെടുവീര്‍പ്പിട്ടു കഴിയുന്നു. 
അനില്‍കുമാര്‍ ചോദിച്ചു. ഈ വീടു നോക്കുന്നതിന് നിങ്ങള്‍ക്കെന്തു കിട്ടും.

ഒണ്ണും കിടക്കലിയേ. ഇങ്കെ പടുക്കലാം. വീടേ കിടയാത എങ്കളുക്ക് അതേ അതിര്‍ഷ്ടമയ്യാ.. (ഒന്നും കിട്ടില്ല. ഇവിടെ കിടക്കാമല്ലോ. വീടേ ഇല്ലാത്ത ഞങ്ങള്‍ക്ക് അതുതന്നെ ഭാഗ്യം). 

ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍

A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj 

Fun & Info @ Keralites.net


ഉണ്ണാമലൈയും സ്വാമിനാഥനും ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. വീടൊക്കെ നടന്നു കാണൂ സാറെ. ഇതുപോലൊന്ന് എവിടെയും കാണാനാവില്ല. അതു സത്യം. ആനവാതിലുകളും ശില്‍പ്പവേലകളും ചിത്രപടങ്ങളും നിറഞ്ഞ വീട്. ഇതിന്റെ ഉടമസ്ഥരിലൊരാള്‍ ആന്ധ്രപ്രദേശിലെ റിട്ടയേഡ് ചീഫ് സെക്രട്ടറിയാണ്. ഒട്ടേറെപേര്‍ക്ക് അവകാശമുണ്ട് വീട്ടില്‍. അവരെല്ലാം വിദേശത്താണ്. വീടു നോക്കുന്നത് ഉണ്ണാമലൈയും സ്വാമിനാഥനും. വീടു മുഴുവന്‍ കണ്ടു തീരാന്‍ ഒരു മണിക്കൂറിലേറെ വേണം. മടങ്ങുമ്പോള്‍ ഉണ്ണാമലൈക്ക് എല്ലാവരും നൂറു രൂപ വീതം കൊടുത്തു. 

അപ്രതീക്ഷിതമായി കൈയില്‍ വന്ന വന്‍തുക കണ്ടപ്പോള്‍ കോന്ത്രമ്പല്ലും കാട്ടി ഉണ്ണാമലൈ ചിരിച്ചു. 
അവിടെ നിന്നു മടങ്ങുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇവരുടെ കഥയിലെ വൈരുദ്ധ്യം നോക്കൂ. അനില്‍കുമാര്‍ പറഞ്ഞു. ഒരു സിനിമയ്ക്കു പോലും കഥയാക്കാവുന്നതാണ് ഇത്. 

സത്യം. ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ പറ്റാത്ത പ്രകൃതക്കാരനായ വേണു പറഞ്ഞു. ഈ വീടിനകത്തെങ്ങാന്‍ ഒരു ദിവസം പെട്ടുപോയാല്‍ അന്നു നാം ശ്വാസം മുട്ടി മരിക്കും. ദൈവമേ.. എന്തൊരു ജീവിതമാണിത്. 
Fun & Info @ Keralites.net

ആത്താങ്കുടിയിലെ ടൈല്‍ ഫാക്ടറിയിലേക്കാണ് ഇപ്പോള്‍ യാത്ര. ഓരോ സ്ഥലവും വീടും അതിന്റെ ചരിത്രവും വിശദീകരിച്ചും വിവരിച്ചും ചന്ദ്രമൗലി ചെട്ടിയാരാണ് സംഘത്തെ നയിക്കുന്നത്. ഇതാ, ഈ ടൈല്‍സ് ചെട്ടിനാടിന്റെ മാത്രം സവിശേഷതയാണ്. കൈകൊണ്ടു നിര്‍മ്മിക്കുന്ന തറയോടുകള്‍ കാട്ടി ചന്ദ്രമൗലി പറഞ്ഞു. ഓരോ ടൈലും ഓരോ ഡിസൈനില്‍ ചെയ്യുന്ന മാന്ത്രികവിദ്യ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തി. ഇളനീര്‍ കുടിച്ചും ഇടക്കിരുന്ന് വിയര്‍പ്പാറ്റിയും ആത്താങ്കുടി തടാകത്തില്‍ നീര്‍ക്കാക്കകളുടെ ചിത്രം പകര്‍ത്തിയും മെല്ലെ മെല്ലെ സഞ്ചരിച്ച്, കുന്നക്കുടിയിലെ മഹാക്ഷേത്രത്തിലേക്കെത്തുമ്പോള്‍ നേരം നട്ടുച്ച. വെയിലില്‍ മിന്നുന്ന കരിങ്കല്‍ പടികള്‍ ചുട്ടുപഴുത്തു കിടക്കുന്നു. മലമുകളിലാണ് ക്ഷേത്രം. മലമുകളില്‍ നിന്നാല്‍ കാനാടുകാത്താന്‍ ഗ്രാമം പൂര്‍ണമായും കാണാം. താഴെയുള്ള അഗ്രഹാരത്തെരുവിലൊന്നിലാണ് കുന്നക്കുടി വൈദ്യനാഥന്റെ തറവാട്. സംഗീതത്തിന്റെ ആ ചെട്ടിനാട്ടുമധുരം സമീപത്തെ കാസറ്റ് കടകളില്‍ നിന്നും സദാ ഒഴുകിപ്പരക്കുന്നു. 

Fun & Info @ Keralites.net

മടങ്ങുമ്പോഴേക്കും വെയില്‍ ചാഞ്ഞു തുടങ്ങി. മയിലുകളെത്തേടിയായി പിന്നീടുള്ള സഞ്ചാരം. കാനാടു കാത്താന്‍, ആളാങ്കുടി മേഖല മയിലുകളുടെ വിഹാരരംഗമാണ്. ആയിരക്കണക്കിനേക്കറില്‍ പരന്നു കിടക്കുന്ന ഡയറി ഫാമിന്റെ തോട്ടത്തില്‍ നിറയെ മയിലുകളുണ്ട്. ജനനായകരുടെ വാഹനത്തിനു ചുറ്റും പരിഭവവും പരാതിയുമായി അവ ചിണുങ്ങി നിന്നു. 
രാത്രി. ചെട്ടിനാട്ടെ മേഘങ്ങളില്ലാത്ത ആകാശത്തിന് രാത്രിയിലും കടുംനീലനിറമാണ്. താഴെ അതിനേക്കാള്‍ നീലനിറത്തില്‍ ചെട്ടിനാട് മാന്‍ഷന്റെ സ്വിമ്മിങ് പൂള്‍. കഠിനമായ ഒരു പകലിന്റെ ക്ഷീണമകറ്റി അവരതില്‍ നീന്തിത്തുടിച്ചു. എത്രയോ വര്‍ഷങ്ങളായി മോട്ടോര്‍വാഹനമില്ലാത്ത ഒരു പകല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. 

ചെട്ടിനാടെന്നാല്‍ ഒരു നഗരക്കാഴ്ചയോ മനോഹരമായ ഭൂപ്രകൃതിയോ സുന്ദരദൃശ്യങ്ങളോ അല്ല. അത് ഉള്ളില്‍ തൊടുന്ന അനുഭവമാണ്. മറക്കാത്ത ഒരു രുചിക്കൂട്ടാണ്. മരിക്കാത്ത ഒരു സംസ്‌കാരത്തിന്റെ സുഗന്ധമാണ്. ഏത്രയോ രാജ്യങ്ങള്‍ ചുറ്റിക്കാണുകയും മനുഷ്യരെ കണ്ടുമുട്ടുകയും ചെയ്തിട്ടുള്ള ചെറുപ്പക്കാരായ ഈ ജനപ്രതിനിധികള്‍ക്ക് ചെട്ടിനാട് ഒരു വിലപ്പെട്ട പാഠമായിരുന്നു. ഏതു സാനമ്രാജ്യവും ഒരു നാള്‍ ഇല്ലാതാവുമെന്നും അധികാരത്തിന്റെ കിരീടവും ചെങ്കോലുമെല്ലാം ഗൃഹാതുരത്വമുണര്‍ത്തുന്ന കുറെ ഓര്‍മ്മകള്‍ മാത്രമാവുമെന്നുമുള്ള തിരിച്ചറിവും ചെട്ടിനാട് അവര്‍ക്കു പകര്‍ന്നു. അതറിയേണ്ടവരും അവരാണല്ലോ. 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___